Wednesday, 8 February 2017

അൽ കിതാബ് 238 അൽ ബഖറ 3 തഫ്സീർ റാസി Last part





തഫ്സീർ റാസിയിൽ നിന്ന് 
التفسير الكبير
الإمام فخر الدين الرازي 

ഇഖാമത്തു സ്സ്വലാ അഥവാ നിസ്ക്കാരം നില നിർത്തൽ എന്നാൽ എന്ത് ?

MODULE 01/07.02.2017

( الْمَسْأَلَةُ السَّادِسَةُ ) : ذَكَرُوا فِي تَفْسِيرِ إِقَامَةِ الصَّلَاةِ وُجُوهًا : 

أَحَدُهَا : أَنَّ إِقَامَتَهَا عِبَارَةٌ عَنْ تَعْدِيلِ أَرْكَانِهَا وَحِفْظِهَا مِنْ أَنْ يَقَعَ خَلَلٌ فِي فَرَائِضِهَا وَسُنَنِهَا وَآدَابِهَا
....................
وَثَانِيهَا : أَنَّهَا عِبَارَةٌ عَنِ الْمُدَاوَمَةِ عَلَيْهَا كَمَا قَالَ تَعَالَى : ( وَالَّذِينَ هُمْ عَلَى صَلَاتِهِمْ يُحَافِظُونَ ) [الْمَعَارِجِ : 34] وَقَالَ : ( الَّذِينَ هُمْ عَلَى صَلَاتِهِمْ دَائِمُونَ ) [الْمَعَارِجِ : 23] 
.........................
 وَثَالِثُهَا : أَنَّهَا عِبَارَةٌ عَنِ التَّجَرُّدِ لِأَدَائِهَا ، وَأَنْ لَا يَكُونَ فِي مُؤَدِّيهَا فُتُورٌ 
....................
وَرَابِعُهَا : إِقَامَتُهَا عِبَارَةٌ عَنْ أَدَائِهَا ، وَإِنَّمَا عَبَّرَ عَنِ الْأَدَاءِ بِالْإِقَامَةِ ؛ لِأَنَّ الْقِيَامَ بَعْضُ أَرْكَانِهَا ، كَمَا عَبَّرَ عَنْهَا بِالْقُنُوتِ وَبِالرُّكُوعِ وَبِالسُّجُودِ ، وَقَالُوا : سَبَّحَ إِذَا صَلَّى ، لِوُجُودِ التَّسْبِيحِ فِيهَا ، قَالَ تَعَالَى : ( فَلَوْلَا أَنَّهُ كَانَ مِنَ الْمُسَبِّحِينَ ) [الصَّافَّاتِ : 143]

ആശയ സംഗ്രഹം :
നിസ്ക്കാരം നില നിർത്തുക / ഇഖാമത്തു ചെയ്യുക എന്നതിന്റെ ആശയം :

1.നിസ്‌കാരത്തിന്റെ ഫർദുകളും സുന്നത്തുകളും മര്യാദകളും കൃത്യമായി പാലിച്ചു നിസ്‌ക്കരിക്കുക.

2.നിസ്ക്കാരം പതിവായി നില നിർത്തുക 
സൂറത്തുൽ മആരിജ് 23 , 34 വചനങ്ങൾ ഈ ആശയം സൂചിപ്പിക്കുന്നുണ്ട്.
 الَّذِينَ هُمْ عَلَى صَلَاتِهِمْ دَائِمُونَ
തങ്ങളുടെ നമസ്കാരത്തില്‍ സ്ഥിരമായി നിഷ്ഠയുള്ളവര്‍
وَالَّذِينَ هُمْ عَلَى صَلَاتِهِمْ يُحَافِظُونَ
തങ്ങളുടെ നമസ്കാരങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും (ഒഴികെ).

3.നിസ്‌കാരത്തിന്റെ കാര്യത്തിൽ ശ്രദ്ധക്കുറവ് ഇല്ലാതിരിക്കുക.

4. നിസ്‌കാരത്തിൽ ഖിയാം അഥവാ നിർത്തം എന്ന ഒരു കർമ്മം ഉള്ളതിനാൽ ' ഇഖാമത്തു സ്സ്വലാ' എന്ന് പ്രയോഗം അനുയോജ്യമാണ്. നിസ്‌ക്കാരത്തെ കുറിച്ച് ഖുനൂത് , റുകൂഉ, സുജൂദ് എന്നൊക്കെ പാരാമർശിക്കുന്നതു പോലെയാണിത്.

http://library.islamweb.net/newlibrary/display_book.php?bk_no=132&ID=80&idfrom=239&idto=247&bookid=132&startno=5


MODULE 02/07.02.2017
..................
الصَّلَاةُ فِي الشَّرْعِ عِبَارَةٌ عَنْ أَفْعَالٍ مَخْصُوصَةٍ يَتْلُو بَعْضُهَا بَعْضًا مُفْتَتَحَةٌ بِالتَّحْرِيمِ ، مُخْتَتَمَةٌ بِالتَّحْلِيلِ ، وَهَذَا الِاسْمُ يَقَعُ عَلَى الْفَرْضِ وَالنَّفْلِ . لَكِنَّ الْمُرَادَ بِهَذِهِ الْآيَةِ الْفَرْضُ خَاصَّةً ؛ لِأَنَّهُ الَّذِي يَقِفُ الْفَلَاحُ عَلَيْهِ ؛ لِأَنَّهُ عَلَيْهِ السَّلَامُ لَمَّا بَيَّنَ لِلْأَعْرَابِيِّ صِفَةَ الصَّلَاةِ الْمَفْرُوضَةِ قَالَ : وَاللَّهِ لَا أَزِيدُ عَلَيْهَا وَلَا أَنْقُصُ مِنْهَا ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ :  أَفْلَحَ إِنْ صَدَقَ
ആശയ സംഗ്രഹം : തക്ബീറത്തുൽ ഇഹ്‌റാം കൊണ്ട് ആരംഭിച്ചു സലാം കൊണ്ട് അവസാനിപ്പിക്കുന്ന ഒന്നിന് തുടരെ ഒന്നായി ചില പ്രത്യേക പ്രവർത്തികൾ ഉൾക്കൊള്ളുന്നതിനെ സൂചിപ്പിക്കുന്ന സംജ്ഞയാണ് ശറഇന്റെ ഭാഷയിൽ അസ്സ്വലാ അഥവാ നിസ്ക്കാരം എന്ന് വിവക്ഷിക്കപ്പെടുന്നത്.ഇത് ഫർദ് അഥവാ നിർബന്ധ നിസ്‌ക്കാരത്തെയും സുന്നത്തു അഥവാ ഐച്ഛിക നിസ്‌ക്കാരത്തെയും ഉൾക്കൊള്ളുന്നുവെങ്കിലും ഈ ആയത്തിൽ ഉദ്ദേശിക്കപ്പെടുന്നത് നിർബന്ധ നിസ്‌ക്കാരത്തെയാണ്.കാരണം നിസ്ക്കാരം ഉൾപ്പെടെയുള്ള സത്യ വിശ്വാസികളുടെ  വിശേഷണങ്ങൾ പറഞ്ഞ ശേഷം അഞ്ചാമത്തെ ആയത്തിൽ
وَأُولَئِكَ هُمُ الْمُفْلِحُونَ
 ' അക്കൂട്ടരാണ് വിജയികൾ' എന്ന് പറയുന്നുണ്ട്.ഗ്രാമീണ അറബിക്ക് നബി ഫർദ് നിസ്‌ക്കാരത്തെ സംബന്ധിച്ചും മറ്റു നിർബന്ധ കർമ്മങ്ങളെ സംബന്ധിച്ചും പറഞ്ഞു കൊടുത്തപ്പോൾ ' അല്ലാഹുവാണ് സത്യം , ഞാൻ ഇതിൽ ഒന്നും കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുകയില്ല' എന്ന് ഗ്രാമീണ അറബി മറുപടി പറഞ്ഞു തിരിച്ചു പോയല്ലോ.അപ്പോൾ നബി പറഞ്ഞത് 
 أَفْلَحَ إِنْ صَدَقَ
അവൻ സത്യമാണ് പറഞ്ഞതെങ്കിൽ അവൻ വിജയിച്ചു' എന്നാണല്ലോ.അതിനാൽ നിസ്ക്കാരം ഉൾപ്പെടെയുള്ള നിർബന്ധ കർമ്മങ്ങൾ ഒരാൾ ചെയ്‌താൽ തന്നെ വിജയിക്കും(മിനിമം പാസ്സ്) എന്ന് മനസ്സിലാക്കാം. അപ്പോൾ ഈ ആയത്തിൽ പറയുന്ന നിസ്ക്കാരം നിർബന്ധ നിസ്‌ക്കാരമാണ്.

http://library.islamweb.net/newlibrary/display_book.php?bk_no=132&ID=80&idfrom=239&idto=247&bookid=132&startno=6
ഇവിടെ പരാമർശിച്ച ഹദീസ് പൂർണ്ണമായി ഈ ലിങ്കിൽ വായിക്കാം.
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=0&bookhad=6556


MODULE 03/07.02.2017

...........................
( الْمَسْأَلَةُ الْعَاشِرَةُ ) : فِي قَوْلِهِ : ( وَمِمَّا رَزَقْنَاهُمْ يُنْفِقُونَ ) فَوَائِدُ : 

أَحَدُهَا : أَدْخَلَ مِنَ التَّبْعِيضِيَّةَ صِيَانَةً لَهُمْ ، وَكَفًّا عَنِ الْإِسْرَافِ وَالتَّبْذِيرِ الْمَنْهِيِّ عَنْهُ 

وَثَانِيهَا : قَدَّمَ مَفْعُولَ الْفِعْلِ دَلَالَةً عَلَى كَوْنِهِ أَهَمَّ ، كَأَنَّهُ قَالَ : وَيَخُصُّونَ بَعْضَ الْمَالِ بِالتَّصَدُّقِ بِهِ

وَثَالِثُهَا : يَدْخُلُ فِي الْإِنْفَاقِ الْمَذْكُورِ فِي الْآيَةِ ، الْإِنْفَاقُ الْوَاجِبُ ، وَالْإِنْفَاقُ الْمَنْدُوبُ ، وَالْإِنْفَاقُ الْوَاجِبُ أَقْسَامٌ : 

أَحَدُهَا : الزَّكَاةُ وَهِيَ قَوْلُهُ فِي آيَةِ الْكَنْزِ : ( وَلَا يُنْفِقُونَهَا فِي سَبِيلِ اللَّهِ ) [التَّوْبَةِ : 34]  
ആശയ സംഗ്രഹം : 
وَمِمَّا رَزَقْنَاهُمْ يُنفِقُونَ
'നാം നല്‍കിയതില്‍ നിന്ന്‌ ചെലവഴിക്കുന്നവർ ' എന്നതിന്റെ വിവക്ഷ .

1.ഈ പ്രയോഗത്തിൽ നിന്നും അല്ലാഹു നൽകിയത് മുഴുവനായും ചെലവഴിക്കാതെ ആവശ്യമായത് ചെലവഴിക്കുക എന്നതാണ് സത്യ വിശ്വാസിയുടെ സ്വഭാവം എന്ന് മനസ്സിലാക്കാം.ഇതൊരു സംരക്ഷണം പ്രധാനം ചെയ്യുന്നുണ്ട് ( ഭാവി തലമുറക്കും വിഭവങ്ങൾ വേണമല്ലോ).ഇസ്റാഫും /അമിത വ്യയവും തദ്‌ബീറും / ലുബ്ധും സത്യ വിശ്വാസിയുടെ സ്വഭാവമല്ല.
         ഇവിടെ ക്രിയയുടെ കർമ്മത്തെ ആദ്യം പറഞ്ഞതിൽ നിന്നും അല്ലാഹു നൽകിയ സമ്പത്തിൽ നിന്ന് ചെലവഴിക്കൽ എന്നതിന്റെ പ്രാധാന്യം വ്യക്തമാവുന്നു.
                          ഈ ആയത്തിൽ പരാമർശിച്ച 'ചെലവഴിക്കൽ' എന്നതിൽ വാജിബ്/നിർബന്ധം ആയ ചെലവഴിക്കലും ഐച്ഛികം ആയ ചെലവഴിക്കലും ഉൾപ്പെടും.വാജിബ്/നിർബന്ധം ആയ ചെലവഴിക്കൽ വിവിധ ഇനങ്ങളാണ്.ഒന്ന് സകാത്ത് അഥവാ നിർബന്ധ ദാനം ആണ്.അതാണ് കന്സിന്റെ ആയത്തിൽ പരാമർശിക്കുന്നത്.പ്രസ്തുത ആയത്ത് ചുവടെ ചേർക്കുന്നു :
                പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 009 തൌബ 34 & 35 :
يَا أَيُّهَا الَّذِينَ آمَنُواْ إِنَّ كَثِيرًا مِّنَ الأَحْبَارِ وَالرُّهْبَانِ لَيَأْكُلُونَ أَمْوَالَ النَّاسِ بِالْبَاطِلِ وَيَصُدُّونَ عَن سَبِيلِ اللّهِ وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلاَ يُنفِقُونَهَا فِي سَبِيلِ اللّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ
സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ ( അവരെ ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത്‌ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക്‌ വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.
يَوْمَ يُحْمَى عَلَيْهَا فِي نَارِ جَهَنَّمَ فَتُكْوَى بِهَا جِبَاهُهُمْ وَجُنوبُهُمْ وَظُهُورُهُمْ هَـذَا مَا كَنَزْتُمْ لأَنفُسِكُمْ فَذُوقُواْ مَا كُنتُمْ تَكْنِزُونَ
നരകാഗ്നിയില്‍ വെച്ച്‌ അവ ചുട്ടുപഴുപ്പിക്കപ്പെടുകയും, എന്നിട്ടത്‌ കൊണ്ട്‌ അവരുടെ നെറ്റികളിലും പാര്‍ശ്വങ്ങളിലും മുതുകുകളിലും ചൂടുവെക്കപ്പെടുകയും ചെയ്യുന്ന ദിവസം ( അവരോട്‌ പറയപ്പെടും ) : നിങ്ങള്‍ നിങ്ങള്‍ക്ക്‌ വേണ്ടി തന്നെ നിക്ഷേപിച്ചുവെച്ചതാണിത്‌. അതിനാല്‍ നിങ്ങള്‍ നിക്ഷേപിച്ച്‌ വെച്ചിരുന്നത്‌ നിങ്ങള്‍ ആസ്വദിച്ച്‌ കൊള്ളുക.

http://quranmalayalam.com/quran/malar/09.htm


MODULE 04/07.02.2017

وَثَانِيهَا : الْإِنْفَاقُ عَلَى النَّفْسِ وَعَلَى مَنْ تَجِبُ عَلَيْهِ نَفَقَتُهُ  

وَثَالِثُهَا : الْإِنْفَاقُ فِي الْجِهَادِ  

وَأَمَّا الْإِنْفَاقُ الْمَنْدُوبُ فَهُوَ أَيْضًا إِنْفَاقٌ ؛ لِقَوْلِهِ : ( وَأَنْفِقُوا مِنْ مَا رَزَقْنَاكُمْ مِنْ قَبْلِ أَنْ يَأْتِيَ أَحَدَكُمُ الْمَوْتُ ) [الْمُنَافِقُونَ : 10] وَأَرَادَ بِهِ الصَّدَقَةَ لِقَوْلِهِ بَعْدَهُ : ( فَأَصَّدَّقَ وَأَكُنْ مِنَ الصَّالِحِينَ ) [الْمُنَافِقُونَ : 10] فَكُلُّ هَذِهِ الْإِنْفَاقَاتِ دَاخِلَةٌ تَحْتَ الْآيَةِ لِأَنَّ كُلَّ ذَلِكَ سَبَبٌ لِاسْتِحْقَاقِ الْمَدْحِ 
ആശയ സംഗ്രഹം : സ്വന്തത്തിനും  താൻ ചെലവിന്  കൊടുക്കൽ നിർബന്ധമായവർക്കും വേണ്ടി ചെലവഴിക്കലാണ് മറ്റൊരു ഇനം.അല്ലാഹുവിന്റെ ദീനിന്റെ സ്ഥാപനത്തിനായുള്ള എല്ലാ തരാം ത്യാഗ പരിശ്രമങ്ങൾക്കും വേണ്ടി ചെലവഴിക്കുന്നതാണ് മറ്റൊന്ന്.
             ഐച്ഛികം ആയ ചെലവഴിക്കലും ഈ ആയത്തിന്റെ പരിധിയിൽ വരുന്നുണ്ട്.സൂറത്തുൽ മുനാഫിഖൂൺ പത്താമത്തെ ആയത്തിൽ ഇൻഫാഖ് കൊണ്ട് ഉദ്ദേശ്യം ഐച്ഛികം ആയ സദഖയാണ്.          പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 063 മുനാഫിഖൂന്‍ 10 & 11 :

وَأَنفِقُوا مِن مَّا رَزَقْنَاكُم مِّن قَبْلِ أَن يَأْتِيَ أَحَدَكُمُ الْمَوْتُ فَيَقُولَ رَبِّ لَوْلَا أَخَّرْتَنِي إِلَى أَجَلٍ قَرِيبٍ فَأَصَّدَّقَ وَأَكُن مِّنَ الصَّالِحِينَ
നിങ്ങളില്‍ ഓരോരുത്തര്‍ക്കും മരണം വരുന്നതിനു മുമ്പായി നിങ്ങള്‍ക്ക്‌ നാം നല്‍കിയതില്‍ നിന്ന്‌ നിങ്ങള്‍ ചെലവഴിക്കുകയും ചെയ്യുക. അന്നേരത്ത്‌ അവന്‍ ഇപ്രകാരം പറഞ്ഞേക്കും. എന്‍റെ രക്ഷിതാവേ, അടുത്ത ഒരു അവധിവരെ നീ എനിക്ക്‌ എന്താണ്‌ നീട്ടിത്തരാത്തത്‌? എങ്കില്‍ ഞാന്‍ ദാനം നല്‍കുകയും, സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്യുന്നതാണ്‌.
وَلَن يُؤَخِّرَ اللَّهُ نَفْسًا إِذَا جَاء أَجَلُهَا وَاللَّهُ خَبِيرٌ بِمَا تَعْمَلُونَ
ഒരാള്‍ക്കും അയാളുടെ അവധി വന്നെത്തിയാല്‍ അല്ലാഹു നീട്ടികൊടുക്കുകയേ ഇല്ല. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.
http://library.islamweb.net/newlibrary/display_book.php?bk_no=132&ID=80&idfrom=239&idto=247&bookid=132&startno=8

YOU TUBE LINK 
https://youtu.be/7CpOGGtHCXc

ഇൻ ഷാ അല്ലാഹ് ; സാധാരണക്കാർക്ക് കിതാബുകൾ ഓതി പഠിക്കാൻ നമ്മുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാം. 9744391915 എന്ന നമ്പറിലേക്ക് നിങ്ങളുടെ വാട്ട്സ് ആപ്പ് നമ്പറിൽ നിന്നും അൽ കിതാബ് എന്ന് മെസ്സേജ് അയക്കുക.അംഗങ്ങൾ പോസ്റ്റ് ചെയ്യരുത്.ഞാൻ ക്ലാസ്സ് എടുക്കുമ്പോൾ സലാം പറയുന്നതിന് സലാം മടക്കുന്നതു പോലും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യരുത്.മറ്റു അംഗങ്ങൾക്ക് ബുദ്ധിമുട്ടു ഒഴിവാക്കുന്നതിനാണ് ഈ തീരുമാനം.അൽ കിതാബ് അംഗങ്ങൾക്ക് സംശയ നിവാരണത്തിന് പ്രത്യേക ഗ്രൂപ്പ് ഉണ്ട് .സ്വകാര്യ സന്ദേശവും  അയക്കാം.എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണമെന്ന വസ്വിയ്യത്തോടെ ; നിങ്ങളുടെ സഹോദരൻ അബ്ബാസ് പറമ്പാടൻ; അസ്സലാമു അലൈക്കും.

Sunday, 22 January 2017

അൽ കിതാബ് 231 ജനാസയെ അനുഗമിക്കുമ്പോൾ ഉറക്കെ ദിക്ർ ചൊല്ലുന്നതിന്റെ വിധി




അൽ കിതാബ് പഠന പരമ്പര 231
16.01.2017

ഹദീസ് സെഷൻ 63/3
(05.12.2016, 01.01.2017തീയതികളിലെ ക്ലാസ്സുകളുടെ തുടർച്ച )

വിഷയം :
 1. സ്ത്രീകൾ മയ്യിത്ത് നിസ്‌ക്കരിക്കാമോ ?
2.മസ്ജിദിൽ വച്ച് മയ്യിത്ത് നിസ്‌ക്കരിക്കാമോ ?
3.ജനാസയെ അനുഗമിക്കുമ്പോൾ ഉറക്കെ ദിക്ർ ചൊല്ലുന്നതിന്റെ വിധി എന്താണ് ?

MODULE 11/16.01.2017

 صحيح مسلم
സ്വഹീഹു മുസ്‌ലിം 

كتاب الجنائز

باب الصَّلاَةِ عَلَى الْجَنَازَةِ فِي الْمَسْجِدِ
മസ്ജിദിൽ വച്ച് മയ്യിത്ത് നിസ്‌ക്കരിക്കൽ 

وَحَدَّثَنِي عَلِيُّ بْنُ حُجْرٍ السَّعْدِيُّ وَإِسْحَقُ بْنُ إِبْرَاهِيمَ الْحَنْظَلِيُّ وَاللَّفْظُ لِإِسْحَقَ قَالَ عَلِيٌّ حَدَّثَنَا وَقَالَ إِسْحَقُ أَخْبَرَنَا عَبْدُ الْعَزِيزِ بْنُ مُحَمَّدٍ عَنْ عَبْدِ الْوَاحِدِ بْنِ حَمْزَةَ عَنْ عَبَّادِ بْنِ عَبْدِ اللَّهِ بْنِ الزُّبَيْرِ أَنَّ عَائِشَةَ أَمَرَتْ أَنْ يَمُرَّ بِجَنَازَةِ سَعْدِ بْنِ أَبِي وَقَّاصٍ فِي الْمَسْجِدِ فَتُصَلِّيَ عَلَيْهِ فَأَنْكَرَ النَّاسُ ذَلِكَ عَلَيْهَا فَقَالَتْ مَا أَسْرَعَ مَا نَسِيَ النَّاسُ مَا صَلَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى سُهَيْلِ بْنِ الْبَيْضَاءِ إِلَّا فِي الْمَسْجِدِ

ആശയ സംഗ്രഹം : അബ്ദുല്ലാഹി ബ്നു സുബൈർ റദിയള്ളാഹു അന്ഹുവിന്റെ പുത്രൻ അബ്ബാദ് എന്നവർ റിപ്പോർട്ട് ചെയ്യുന്നു :  സഅദ് ബ്നു അബീ വഖാസ്  റദിയല്ലാഹു അന്ഹുവിന്റെ ജനാസ മസ്ജിദിലേക്കു കൊണ്ട് വരാൻ ആഇശ റദിയല്ലാഹു അന്ഹാ ഉത്തരവിട്ടു.ആഇശ റദിയല്ലാഹു അന്ഹായ്ക്കു സഅദ് ബ്നു അബീ വഖാസ്  റദിയല്ലാഹു അന്ഹുവിന്റെ ജനാസ നിസ്‌കരിക്കാൻ വേണ്ടിയായിരുന്നു അത്. (NOTE: നബിയുടെ പത്നിമാർ വീട്ടിൽ വച്ചാണ് ജനാസ നിസ്‌ക്കരിച്ചതു എന്ന് തൊട്ടടുത്ത  ഹദീസിൽ നിന്ന് വ്യക്തമാണ് . ഹദീസ് ഈ ലിങ്കിൽ
http://library.islamweb.net/newlibrary/display_book.php?bk_no=53&ID=409&idfrom=2727&idto=2730&bookid=53&startno=1)
 അപ്പോൾ ജനങ്ങൾ അത് ( ജനാസ മസ്ജിദിലേക്കു കൊണ്ട് പോകുന്നത്) ഇഷ്ടപ്പെട്ടില്ല.അപ്പോൾ ആഇശ റദിയല്ലാഹു അന്ഹാ ചോദിച്ചു  : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ബൈദാഇന്റെ മകൻ സുഹൈലിന്റെ ജനാസ മസ്ജിദിൽ വച്ച് നിസ്‌ക്കരിച്ച കാര്യം ജനങ്ങൾ ഇത്ര പെട്ടെന്ന് മറന്നോ ?


MODULE 12/16.01.2017

ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇമാം നവവി റഹിമഹുല്ലാഹി ശറഹു  മുസ്ലിമിൽ രേഖപ്പെടുത്തുന്നു :
شرح النووي على مسلم
يحيي بن شرف أبو زكريا النووي

قَوْلُهَا : ( مَا صَلَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى سُهَيْلِ بْنِ بَيْضَاءَ إِلَّا فِي الْمَسْجِدِ ) . وَفِي الرِّوَايَةِ الْأُخْرَى : ( وَاللَّهِ لَقَدْ صَلَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى ابْنَيْ بَيْضَاءَ فِي الْمَسْجِدِ ) . وَفِي الرِّوَايَةِ الْأُخْرَى : ( وَاللَّهِ لَقَدْ صَلَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى ابْنَيْ بَيْضَاءَ فِي الْمَسْجِدِ سُهَيْلٍ وَأَخِيهِ )
..............................
وَفِي هَذَا الْحَدِيثِ دَلِيلٌ لِلشَّافِعِيِّ وَالْأَكْثَرِينَ فِي جَوَازِ الصَّلَاةِ عَلَى الْمَيِّتِ فِي الْمَسْجِدِ ، وَمِمَّنْ قَالَ بِهِ أَحْمَدُ وَإِسْحَاقُ ، قَالَ ابْنُ عَبْدِ الْبَرِّ : وَرَوَاهُ الْمَدَنِيُّونَ فِي الْمُوَطَأِ عَنْ مَالِكٍ ، وَبِهِ قَالَ ابْنُ حَبِيبٍ الْمَالِكِيُّ ، وَقَالَ ابْنُ أَبِي ذِئْبٍ وَأَبُو حَنِيفَةَ وَمَالِكٌ عَلَى الْمَشْهُورِ عَنْهُ : لَا تَصِحُّ الصَّلَاةُ عَلَيْهِ فِي الْمَسْجِدِ بِحَدِيثٍ فِي سُنَنِ أَبِي دَاوُدَ ( مَنْ صَلَّى عَلَى جِنَازَةٍ فِي الْمَسْجِدِ فَلَا شَيْءَ لَهُ ) وَدَلِيلُ الشَّافِعِيِّ وَالْجُمْهُورِ حَدِيثُ سُهَيْلِ بْنِ بَيْضَاءَ ، وَأَجَابُوا عَنْ حَدِيثِ سُنَنِ أَبِي دَاوُدَ بِأَجْوِبَةٍ 

أَحَدُهَا : أَنَّهُ ضَعِيفٌ لَا يَصِحُّ الِاحْتِجَاجُ بِهِ ، قَالَ أَحْمَدُ بْنُ حَنْبَلٍ : هَذَا حَدِيثٌ ضَعِيفٌ تَفَرَّدَ بِهِ صَالِحٌ مَوْلَى التَّوْأَمَةِ ، وَهُوَ ضَعِيفٌ  

وَالثَّانِي : أَنَّ الَّذِي فِي النُّسَخِ الْمَشْهُورَةِ الْمُحَقَّقَةِ الْمَسْمُوعَةِ مِنْ سُنَنِ أَبِي دَاوُدَ " وَمَنْ صَلَّى عَلَى جِنَازَةٍ فِي الْمَسْجِدِ فَلَا شَيْءَ عَلَيْهِ " وَلَا حُجَّةَ لَهُمْ حِينَئِذٍ فِيهِ 

الثَّالِثُ : أَنَّهُ لَوْ ثَبَتَ الْحَدِيثُ وَثَبَتَ أَنَّهُ قَالَ : " فَلَا شَيْءَ " لَوَجَبَ تَأْوِيلُهُ عَلَى " فَلَا شَيْءَ عَلَيْهِ " لِيُجْمَعَ بَيْنَ الرِّوَايَتَيْنِ وَبَيْنَ هَذَا الْحَدِيثِ وَحَدِيثِ سُهَيْلِ بْنِ بَيْضَاءَ ، وَقَدْ جَاءَ ( لَهُ ) بِمَعْنَى ( عَلَيْهِ ) ، كَقَوْلِهِ تَعَالَى : وَإِنْ أَسَأْتُمْ فَلَهَا  

الرَّابِعُ : أَنَّهُ مَحْمُولٌ عَلَى نَقْصِ الْأَجْرِ فِي حَقِّ مَنْ صَلَّى فِي الْمَسْجِدِ وَرَجَعَ وَلَمْ يُشَيِّعْهَا إِلَى الْمَقْبَرَةِ ، لِمَا فَاتَهُ مِنْ تَشْيِيعِهِ إِلَى الْمَقْبَرَةِ وَحُضُورِ دَفْنِهِ . وَاللَّهُ أَعْلَمُ . وَفِي حَدِيثِ سُهَيْلٍ هَذَا دَلِيلٌ لِطَهَارَةِ الْآدَمِيِّ الْمَيِّتِ ، وَهُوَ الصَّحِيحُ فِي مَذْهَبِنَا
ആശയ സംഗ്രഹം : ബൈദാഇന്റെ രണ്ടു മക്കളുടെയും മയ്യിത്ത് നിസ്ക്കാരം നബി നിർവഹിച്ചത് മസ്ജിദിൽ വച്ചായിരുന്നു എന്ന് ആഇശ ബീവി വ്യക്തമാക്കിയത് മറ്റു റിപ്പോർട്ടുകളിൽ കാണാം. മയ്യിത്ത് നിസ്ക്കാരം മസ്ജിദിൽ വച്ച് അനുവദനീയം ആണെന്നാണ് ഇമാം ശാഫിഈ റഹിമഹുല്ലാഹിയുടെയും ഭൂരിപക്ഷം പണ്ഡിതന്മാരുടെയും പക്ഷം.ഇമാം അഹ്മദ്  ബ്നു ഹന്ബൽ  റഹിമഹുല്ലാഹ് , ഇമാം മാലിക് റഹിമഹുല്ലാഹ് തുടങ്ങി നിരവധി പേരിൽ നിന്ന് ഈ വീക്ഷണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.എന്നാൽ ഇമാം മാലിക് റഹിമഹുല്ലാഹ് അവർകളിൽ നിന്നുള്ള പ്രസിദ്ധമായ റിപ്പോർട്ടും , ഇമാം അബൂ ഹനീഫ റഹിമഹുല്ലാഹ്,ഇബ്നു അബീ ദിഅബു എന്നിവരുടെ വീക്ഷണവും മയ്യിത്ത് നിസ്ക്കാരം മസ്ജിദിൽ വച്ച് ശരിയാവുകയില്ല എന്നതാണ്.സുനനു അബീ ദാവൂദിലെ 
 مَنْ صَلَّى عَلَى جِنَازَةٍ فِي الْمَسْجِدِ فَلَا شَيْءَ لَهُ 
ആരോരുത്തൻ മസ്ജിദിൽ വച്ച്  ജനാസ നിസ്‌ക്കരിച്ചുവോ അവനു ഒന്നുമില്ല ( ഒരു പ്രതിഫലവുമില്ല)'  എന്ന ഹദീസാണ് മയ്യിത്ത് നിസ്ക്കാരം മസ്ജിദിൽ വച്ച് സ്വഹീഹാവുകയില്ല എന്ന വീക്ഷണക്കാരുടെ തെളിവ്.എന്നാൽ പ്രസ്തുത ഹദീസ് സംബന്ധിച്ച് ശാഫിഈ മദ്ഹബുകാർ നിരവധി വിശദീകരണങ്ങൾ നൽകിയിരിക്കുന്നു.
1 . സുനനു അബീ ദാവൂദിലെ പ്രസ്തുത ഹദീസ് ദുർബലമാണ്.അത് പ്രകാരം തെളിവ് പിടിക്കൽ ശരിയാവുകയില്ല. ഇമാം അഹ്മദ് ബ്നു ഹന്ബൽ റഹിമഹുല്ലാഹ്  പറഞ്ഞിരിക്കുന്നു:ഈ ഹദീസിൽ ഉള്ള സ്വാലിഹ് എന്ന റാവീ/റിപ്പോർട്ടർ ദുർബലനായതിനാൽ ഹദീസ് ദുർബലമാണ്.
2 പ്രസിദ്ധമായ നുസ്‌ഖകളിൽ 'ഫലാ ശൈഅ ലഹു' എന്നല്ല; 'ഫലാ ശൈഅ അലൈഹി' എന്നാണുള്ളത്.അപ്പോൾ ആശയം മസ്ജിദിൽ വച്ച് മയ്യിത്ത് നിസ്‌ക്കരിച്ചാൽ അവനു മേൽ (കുഴപ്പം) ഒന്നുമില്ല എന്നാവും.
3. ഇനി 'ഫലാ ശൈഅ ലഹു' എന്നാണെങ്കിൽ പോലും 'ലഹു ' എന്നത് ചിലപ്പോൾ അലൈഹി എന്ന അർത്ഥത്തിൽ പ്രയോഗിക്കാറുണ്ടെന്നതിനാലും രണ്ടു റിപ്പോർട്ടുകളെ സംയോജിപ്പിക്കേണ്ടതിനാലും ബൈദാഇന്റെ മക്കളുടെ മേൽ നബി മസ്ജിദിൽ വച്ച് മയ്യിത്ത് നിസ്‌ക്കരിച്ചു എന്ന് സ്ഥിരപ്പെട്ടതിനാലും 'ഫലാ ശൈഅ അലൈഹി' എന്ന് ഈ ഹദീസിനെ വിശദീകരിക്കേണ്ടതുണ്ട്.
4 ചിലപ്പോൾ, മസ്ജിദിൽ വച്ച് ജനാസ നിർവഹിച്ചു മഖ്ബറയിൽ പോവുകയോ മറമാടുന്നതിൽ പങ്കെടുക്കുകയോ ചെയ്യാതെ മടങ്ങിയ വ്യക്തിയ്ക്ക്‌ കുറഞ്ഞ പ്രതിഫലമാണ് കിട്ടുക എന്ന് നബി സൂചിപ്പിച്ചതാവാം.
     കൂടാതെ സുഹൈൽ എന്നവരുടെ മയ്യിത്ത് നബി മസ്ജിദിൽ വച്ചാണ് നിസ്‌ക്കരിച്ചതു എന്ന ഹദീസിൽ നിന്നും മനുഷ്യന്റെ മയ്യിത്ത് നജസ് / മലിനം അല്ല എന്നതിന് തെളിവുണ്ട്.അല്ലാഹു ഏറ്റവും അറിയുന്നവൻ.
 
..........................
http://library.islamweb.net/newlibrary/display_book.php?idfrom=2727&idto=2730&bk_no=53&ID=409


MODULE 13/16.01.2017

ജനാസയെ അനുഗമിക്കുമ്പോൾ ഉറക്കെ ദിക്ർ ചൊല്ലൽ കറാഹത്താണ്.

പ്രമുഖ ശാഫിഈ പണ്ഡിതൻ ഇമാം റംലി റഹിമഹുല്ലാഹ് മിന്ഹാജിന്റെ  ശറഹു ആയ  നിഹായയിൽ രേഖപ്പെടുത്തിയത് കാണുക :
نهاية المحتاج إلى شرح المنهاج
محمد بن شهاب الدين الرملي

( وَيُكْرَهُ )
 ( اللَّغَطُ ) 
بِفَتْحِ الْغَيْنِ وَسُكُونِهَا وَهُوَ ارْتِفَاعُ الْأَصْوَاتِ ( فِي ) سَيْرِ ( الْجِنَازَةِ ) لِمَا رَوَاهُ الْبَيْهَقِيُّ أَنَّ الصَّحَابَةَ رَضِيَ اللَّهُ عَنْهُمْ كَرِهُوا رَفْعَ الصَّوْتِ عِنْدَ الْجَنَائِزِ وَالْقِتَالِ وَالذِّكْرِ ، وَكَرِهَ جَمَاعَةٌ قَوْلَ الْمُنَادِي مَعَ الْجِنَازَةِ اسْتَغْفِرُوا اللَّهَ لَهُ ، فَقَدْ سَمِعَ ابْنُ عُمَرَ رَجُلًا يَقُولُ ذَلِكَ فَقَالَ : لَا غَفَرَ اللَّهُ لَك ، وَالْمُخْتَارُ وَالصَّوَابُ كَمَا فِي الْمَجْمُوعِ مَا كَانَ عَلَيْهِ السَّلَفُ مِنْ السُّكُوتِ فِي حَالِ السَّيْرِ ، فَلَا يُرْفَعُ صَوْتٌ بِقِرَاءَةٍ وَلَا ذِكْرٍ وَلَا غَيْرِهِمَا ، بَلْ يُشْتَغَلُ بِالتَّفَكُّرِ فِي الْمَوْتِ وَمَا بَعْدَهُ وَفَنَاءِ الدُّنْيَا ، وَأَنَّ هَذَا آخِرُهَا وَيُسَنُّ الِاشْتِغَالُ بِالْقِرَاءَةِ وَالذِّكْرِ سِرًّا 
..........................

ആശയ സംഗ്രഹം : ജനാസയെ  / മയ്യിത്തിനെ അനുഗമിക്കുമ്പോൾ ശബ്ദം ഉയർത്തൽ കറാഹത്താണ്.അല്ലാഹുവിനു ദിക്ർ ചൊല്ലുമ്പോഴും ഖിതാലിന്റെ സമയത്തും ജനാസ കൊണ്ട് പോകുമ്പോഴും ശബ്ദം ഉയർത്തുന്നത് സ്വഹാബാക്കൾ വെറുത്തിരുന്നു എന്ന ഇമാം ബൈഹഖിയുടെ റിപ്പോർട്ട് ആണ് തെളിവ്. 'മയ്യിത്തിനു  വേണ്ടി നിങ്ങൾ പൊറുക്കലിനെ തേടൂ ' എന്ന് ജനാസ കൊണ്ട് പോകുമ്പോൾ ഒരാൾ വിളിച്ചു പറയുന്നതും സ്വഹാബാക്കളിൽ ഒരു  സംഘം  ഇഷ്ട്ടപ്പെടാത്ത കാര്യമാണ്.ഒരിക്കൽ ഒരാൾ അങ്ങിനെ പറഞ്ഞപ്പോൾ ഇബ്നു ഉമർ റദിയല്ലാഹു അന്ഹു അത് വിലക്കിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ശരിയായതും മുഖ്താറായതും ആയ അഭിപ്രായം മജ്‌മൂഇൽ ഇമാം നവവി റഹിമഹുല്ലാഹി രേഖപ്പെടുത്തിയത് പോലെ, സലഫുസ്സ്വാലിഹീങ്ങൾ പ്രവർത്തിച്ചിരുന്ന പ്രകാരം ജനാസ കൊണ്ട് പോകുമ്പോൾ മൗനമായി പോകുക എന്നതാണ്.ഖുർആൻ പാരായണമോ ദിക്റോ അത് രണ്ടും അല്ലാത്ത മറ്റു വല്ലതുമോ കൊണ്ട് ശബ്ദം ഉയർത്തരുത്.മരണത്തെ കുറിച്ചും മരണാനന്തര ജീവിതത്തെ കുറിച്ചും ഈ ദുനിയാവിന്റെ നാശത്തെ കുറിച്ചും ചിന്തിച്ചു കൊണ്ടാണ് ജനാസയുടെ കൂടെ പോവേണ്ടത്.എന്നാൽ ശബ്ദം ഉയർത്താതെ പതിയെ  ഖുർആൻ പാരായണം ചെയ്യലും പതിയെ ദിക്ർ ചൊല്ലലും സുന്നത്താണ്. 

وَمَا يَفْعَلُهُ جَهَلَةُ الْقُرَّاءِ مِنْ الْقِرَاءَةِ بِالتَّمْطِيطِ وَإِخْرَاجِ الْكَلَامِ عَنْ مَوْضُوعِهِ فَحَرَامٌ يَجِبُ إنْكَارُهُ ( وَ ) يُكْرَهُ ( اتِّبَاعُهَا بِنَارٍ ) فِي مِجْمَرَةٍ أَوْ غَيْرِهَا لِخَبَرِ { لَا تَتَّبِعُوا الْجِنَازَةَ بِصَوْتٍ وَلَا نَارٍ } ، وَلِأَنَّهُ يُتَفَاءَلُ بِذَلِكَ فَأْلَ السُّوءِ . 

رَوَى مُسْلِمٌ أَنَّ عَمْرَو بْنَ الْعَاصِ قَالَ : إذَا أَنَا مِتُّ فَلَا تَصْحَبْنِي نَارٌ وَلَا نَائِحَةٌ . 

وَرَوَى الْبَيْهَقِيُّ عَنْ أَبِي مُوسَى أَنَّهُ أَوْصَى : لَا تَتَّبِعُونِي بِصَارِخَةٍ وَلَا مِجْمَرَةٍ ، وَلَا تَجْعَلُوا بَيْنِي وَبَيْنَ الْأَرْضِ شَيْئًا . 

نَعَمْ لَوْ اُحْتِيجَ إلَى الدَّفْنِ لَيْلًا فِي اللَّيَالِي [ ص: 24 ] الْمُظْلِمَةِ فَالظَّاهِرُ أَنَّهُ لَا يُكْرَهُ حَمْلُ السِّرَاجِ وَالشَّمْعَةِ وَنَحْوِهِمَا وَلَا سِيَّمَا حَالَةَ الدَّفْنِ لِأَجْلِ إحْسَانِ الدَّفْنِ وَإِحْكَامِهِ 


http://library.islamweb.net/newlibrary/display_book.php?idfrom=2103&idto=2107&bk_no=25&ID=188

FOR ADDITIONAL READING:

http://shamela.ws/browse.php/book-11993/page-655

http://shamela.ws/browse.php/book-10276/page-6#page-7

ഇൻ ഷാ അല്ലാഹ് തുടരും .

സാധാരണക്കാർക്ക് കിതാബുകൾ പഠിക്കാൻ ഒരു വാട്ട്സ് ആപ് ഗ്രൂപ്പ് ;ജോയിൻ ചെയ്യാൻ നിങ്ങളുടെ വാട്ട്സ് ആപ് നമ്പറിൽ നിന്ന്  9744391915ലേക്ക് മെസ്സേജ് അയക്കൂ . എനിയ്ക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ എന്ന വസ്വിയ്യത്തോടെ നിങ്ങളുടെ സഹോദരൻ അബ്ബാസ് പറമ്പാടൻ അസ്സലാമു അലൈകും .