Wednesday, 8 February 2017

അൽ കിതാബ് 238 അൽ ബഖറ 3 തഫ്സീർ റാസി Last part





തഫ്സീർ റാസിയിൽ നിന്ന് 
التفسير الكبير
الإمام فخر الدين الرازي 

ഇഖാമത്തു സ്സ്വലാ അഥവാ നിസ്ക്കാരം നില നിർത്തൽ എന്നാൽ എന്ത് ?

MODULE 01/07.02.2017

( الْمَسْأَلَةُ السَّادِسَةُ ) : ذَكَرُوا فِي تَفْسِيرِ إِقَامَةِ الصَّلَاةِ وُجُوهًا : 

أَحَدُهَا : أَنَّ إِقَامَتَهَا عِبَارَةٌ عَنْ تَعْدِيلِ أَرْكَانِهَا وَحِفْظِهَا مِنْ أَنْ يَقَعَ خَلَلٌ فِي فَرَائِضِهَا وَسُنَنِهَا وَآدَابِهَا
....................
وَثَانِيهَا : أَنَّهَا عِبَارَةٌ عَنِ الْمُدَاوَمَةِ عَلَيْهَا كَمَا قَالَ تَعَالَى : ( وَالَّذِينَ هُمْ عَلَى صَلَاتِهِمْ يُحَافِظُونَ ) [الْمَعَارِجِ : 34] وَقَالَ : ( الَّذِينَ هُمْ عَلَى صَلَاتِهِمْ دَائِمُونَ ) [الْمَعَارِجِ : 23] 
.........................
 وَثَالِثُهَا : أَنَّهَا عِبَارَةٌ عَنِ التَّجَرُّدِ لِأَدَائِهَا ، وَأَنْ لَا يَكُونَ فِي مُؤَدِّيهَا فُتُورٌ 
....................
وَرَابِعُهَا : إِقَامَتُهَا عِبَارَةٌ عَنْ أَدَائِهَا ، وَإِنَّمَا عَبَّرَ عَنِ الْأَدَاءِ بِالْإِقَامَةِ ؛ لِأَنَّ الْقِيَامَ بَعْضُ أَرْكَانِهَا ، كَمَا عَبَّرَ عَنْهَا بِالْقُنُوتِ وَبِالرُّكُوعِ وَبِالسُّجُودِ ، وَقَالُوا : سَبَّحَ إِذَا صَلَّى ، لِوُجُودِ التَّسْبِيحِ فِيهَا ، قَالَ تَعَالَى : ( فَلَوْلَا أَنَّهُ كَانَ مِنَ الْمُسَبِّحِينَ ) [الصَّافَّاتِ : 143]

ആശയ സംഗ്രഹം :
നിസ്ക്കാരം നില നിർത്തുക / ഇഖാമത്തു ചെയ്യുക എന്നതിന്റെ ആശയം :

1.നിസ്‌കാരത്തിന്റെ ഫർദുകളും സുന്നത്തുകളും മര്യാദകളും കൃത്യമായി പാലിച്ചു നിസ്‌ക്കരിക്കുക.

2.നിസ്ക്കാരം പതിവായി നില നിർത്തുക 
സൂറത്തുൽ മആരിജ് 23 , 34 വചനങ്ങൾ ഈ ആശയം സൂചിപ്പിക്കുന്നുണ്ട്.
 الَّذِينَ هُمْ عَلَى صَلَاتِهِمْ دَائِمُونَ
തങ്ങളുടെ നമസ്കാരത്തില്‍ സ്ഥിരമായി നിഷ്ഠയുള്ളവര്‍
وَالَّذِينَ هُمْ عَلَى صَلَاتِهِمْ يُحَافِظُونَ
തങ്ങളുടെ നമസ്കാരങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും (ഒഴികെ).

3.നിസ്‌കാരത്തിന്റെ കാര്യത്തിൽ ശ്രദ്ധക്കുറവ് ഇല്ലാതിരിക്കുക.

4. നിസ്‌കാരത്തിൽ ഖിയാം അഥവാ നിർത്തം എന്ന ഒരു കർമ്മം ഉള്ളതിനാൽ ' ഇഖാമത്തു സ്സ്വലാ' എന്ന് പ്രയോഗം അനുയോജ്യമാണ്. നിസ്‌ക്കാരത്തെ കുറിച്ച് ഖുനൂത് , റുകൂഉ, സുജൂദ് എന്നൊക്കെ പാരാമർശിക്കുന്നതു പോലെയാണിത്.

http://library.islamweb.net/newlibrary/display_book.php?bk_no=132&ID=80&idfrom=239&idto=247&bookid=132&startno=5


MODULE 02/07.02.2017
..................
الصَّلَاةُ فِي الشَّرْعِ عِبَارَةٌ عَنْ أَفْعَالٍ مَخْصُوصَةٍ يَتْلُو بَعْضُهَا بَعْضًا مُفْتَتَحَةٌ بِالتَّحْرِيمِ ، مُخْتَتَمَةٌ بِالتَّحْلِيلِ ، وَهَذَا الِاسْمُ يَقَعُ عَلَى الْفَرْضِ وَالنَّفْلِ . لَكِنَّ الْمُرَادَ بِهَذِهِ الْآيَةِ الْفَرْضُ خَاصَّةً ؛ لِأَنَّهُ الَّذِي يَقِفُ الْفَلَاحُ عَلَيْهِ ؛ لِأَنَّهُ عَلَيْهِ السَّلَامُ لَمَّا بَيَّنَ لِلْأَعْرَابِيِّ صِفَةَ الصَّلَاةِ الْمَفْرُوضَةِ قَالَ : وَاللَّهِ لَا أَزِيدُ عَلَيْهَا وَلَا أَنْقُصُ مِنْهَا ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ :  أَفْلَحَ إِنْ صَدَقَ
ആശയ സംഗ്രഹം : തക്ബീറത്തുൽ ഇഹ്‌റാം കൊണ്ട് ആരംഭിച്ചു സലാം കൊണ്ട് അവസാനിപ്പിക്കുന്ന ഒന്നിന് തുടരെ ഒന്നായി ചില പ്രത്യേക പ്രവർത്തികൾ ഉൾക്കൊള്ളുന്നതിനെ സൂചിപ്പിക്കുന്ന സംജ്ഞയാണ് ശറഇന്റെ ഭാഷയിൽ അസ്സ്വലാ അഥവാ നിസ്ക്കാരം എന്ന് വിവക്ഷിക്കപ്പെടുന്നത്.ഇത് ഫർദ് അഥവാ നിർബന്ധ നിസ്‌ക്കാരത്തെയും സുന്നത്തു അഥവാ ഐച്ഛിക നിസ്‌ക്കാരത്തെയും ഉൾക്കൊള്ളുന്നുവെങ്കിലും ഈ ആയത്തിൽ ഉദ്ദേശിക്കപ്പെടുന്നത് നിർബന്ധ നിസ്‌ക്കാരത്തെയാണ്.കാരണം നിസ്ക്കാരം ഉൾപ്പെടെയുള്ള സത്യ വിശ്വാസികളുടെ  വിശേഷണങ്ങൾ പറഞ്ഞ ശേഷം അഞ്ചാമത്തെ ആയത്തിൽ
وَأُولَئِكَ هُمُ الْمُفْلِحُونَ
 ' അക്കൂട്ടരാണ് വിജയികൾ' എന്ന് പറയുന്നുണ്ട്.ഗ്രാമീണ അറബിക്ക് നബി ഫർദ് നിസ്‌ക്കാരത്തെ സംബന്ധിച്ചും മറ്റു നിർബന്ധ കർമ്മങ്ങളെ സംബന്ധിച്ചും പറഞ്ഞു കൊടുത്തപ്പോൾ ' അല്ലാഹുവാണ് സത്യം , ഞാൻ ഇതിൽ ഒന്നും കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുകയില്ല' എന്ന് ഗ്രാമീണ അറബി മറുപടി പറഞ്ഞു തിരിച്ചു പോയല്ലോ.അപ്പോൾ നബി പറഞ്ഞത് 
 أَفْلَحَ إِنْ صَدَقَ
അവൻ സത്യമാണ് പറഞ്ഞതെങ്കിൽ അവൻ വിജയിച്ചു' എന്നാണല്ലോ.അതിനാൽ നിസ്ക്കാരം ഉൾപ്പെടെയുള്ള നിർബന്ധ കർമ്മങ്ങൾ ഒരാൾ ചെയ്‌താൽ തന്നെ വിജയിക്കും(മിനിമം പാസ്സ്) എന്ന് മനസ്സിലാക്കാം. അപ്പോൾ ഈ ആയത്തിൽ പറയുന്ന നിസ്ക്കാരം നിർബന്ധ നിസ്‌ക്കാരമാണ്.

http://library.islamweb.net/newlibrary/display_book.php?bk_no=132&ID=80&idfrom=239&idto=247&bookid=132&startno=6
ഇവിടെ പരാമർശിച്ച ഹദീസ് പൂർണ്ണമായി ഈ ലിങ്കിൽ വായിക്കാം.
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=0&bookhad=6556


MODULE 03/07.02.2017

...........................
( الْمَسْأَلَةُ الْعَاشِرَةُ ) : فِي قَوْلِهِ : ( وَمِمَّا رَزَقْنَاهُمْ يُنْفِقُونَ ) فَوَائِدُ : 

أَحَدُهَا : أَدْخَلَ مِنَ التَّبْعِيضِيَّةَ صِيَانَةً لَهُمْ ، وَكَفًّا عَنِ الْإِسْرَافِ وَالتَّبْذِيرِ الْمَنْهِيِّ عَنْهُ 

وَثَانِيهَا : قَدَّمَ مَفْعُولَ الْفِعْلِ دَلَالَةً عَلَى كَوْنِهِ أَهَمَّ ، كَأَنَّهُ قَالَ : وَيَخُصُّونَ بَعْضَ الْمَالِ بِالتَّصَدُّقِ بِهِ

وَثَالِثُهَا : يَدْخُلُ فِي الْإِنْفَاقِ الْمَذْكُورِ فِي الْآيَةِ ، الْإِنْفَاقُ الْوَاجِبُ ، وَالْإِنْفَاقُ الْمَنْدُوبُ ، وَالْإِنْفَاقُ الْوَاجِبُ أَقْسَامٌ : 

أَحَدُهَا : الزَّكَاةُ وَهِيَ قَوْلُهُ فِي آيَةِ الْكَنْزِ : ( وَلَا يُنْفِقُونَهَا فِي سَبِيلِ اللَّهِ ) [التَّوْبَةِ : 34]  
ആശയ സംഗ്രഹം : 
وَمِمَّا رَزَقْنَاهُمْ يُنفِقُونَ
'നാം നല്‍കിയതില്‍ നിന്ന്‌ ചെലവഴിക്കുന്നവർ ' എന്നതിന്റെ വിവക്ഷ .

1.ഈ പ്രയോഗത്തിൽ നിന്നും അല്ലാഹു നൽകിയത് മുഴുവനായും ചെലവഴിക്കാതെ ആവശ്യമായത് ചെലവഴിക്കുക എന്നതാണ് സത്യ വിശ്വാസിയുടെ സ്വഭാവം എന്ന് മനസ്സിലാക്കാം.ഇതൊരു സംരക്ഷണം പ്രധാനം ചെയ്യുന്നുണ്ട് ( ഭാവി തലമുറക്കും വിഭവങ്ങൾ വേണമല്ലോ).ഇസ്റാഫും /അമിത വ്യയവും തദ്‌ബീറും / ലുബ്ധും സത്യ വിശ്വാസിയുടെ സ്വഭാവമല്ല.
         ഇവിടെ ക്രിയയുടെ കർമ്മത്തെ ആദ്യം പറഞ്ഞതിൽ നിന്നും അല്ലാഹു നൽകിയ സമ്പത്തിൽ നിന്ന് ചെലവഴിക്കൽ എന്നതിന്റെ പ്രാധാന്യം വ്യക്തമാവുന്നു.
                          ഈ ആയത്തിൽ പരാമർശിച്ച 'ചെലവഴിക്കൽ' എന്നതിൽ വാജിബ്/നിർബന്ധം ആയ ചെലവഴിക്കലും ഐച്ഛികം ആയ ചെലവഴിക്കലും ഉൾപ്പെടും.വാജിബ്/നിർബന്ധം ആയ ചെലവഴിക്കൽ വിവിധ ഇനങ്ങളാണ്.ഒന്ന് സകാത്ത് അഥവാ നിർബന്ധ ദാനം ആണ്.അതാണ് കന്സിന്റെ ആയത്തിൽ പരാമർശിക്കുന്നത്.പ്രസ്തുത ആയത്ത് ചുവടെ ചേർക്കുന്നു :
                പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 009 തൌബ 34 & 35 :
يَا أَيُّهَا الَّذِينَ آمَنُواْ إِنَّ كَثِيرًا مِّنَ الأَحْبَارِ وَالرُّهْبَانِ لَيَأْكُلُونَ أَمْوَالَ النَّاسِ بِالْبَاطِلِ وَيَصُدُّونَ عَن سَبِيلِ اللّهِ وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلاَ يُنفِقُونَهَا فِي سَبِيلِ اللّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ
സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ ( അവരെ ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത്‌ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക്‌ വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.
يَوْمَ يُحْمَى عَلَيْهَا فِي نَارِ جَهَنَّمَ فَتُكْوَى بِهَا جِبَاهُهُمْ وَجُنوبُهُمْ وَظُهُورُهُمْ هَـذَا مَا كَنَزْتُمْ لأَنفُسِكُمْ فَذُوقُواْ مَا كُنتُمْ تَكْنِزُونَ
നരകാഗ്നിയില്‍ വെച്ച്‌ അവ ചുട്ടുപഴുപ്പിക്കപ്പെടുകയും, എന്നിട്ടത്‌ കൊണ്ട്‌ അവരുടെ നെറ്റികളിലും പാര്‍ശ്വങ്ങളിലും മുതുകുകളിലും ചൂടുവെക്കപ്പെടുകയും ചെയ്യുന്ന ദിവസം ( അവരോട്‌ പറയപ്പെടും ) : നിങ്ങള്‍ നിങ്ങള്‍ക്ക്‌ വേണ്ടി തന്നെ നിക്ഷേപിച്ചുവെച്ചതാണിത്‌. അതിനാല്‍ നിങ്ങള്‍ നിക്ഷേപിച്ച്‌ വെച്ചിരുന്നത്‌ നിങ്ങള്‍ ആസ്വദിച്ച്‌ കൊള്ളുക.

http://quranmalayalam.com/quran/malar/09.htm


MODULE 04/07.02.2017

وَثَانِيهَا : الْإِنْفَاقُ عَلَى النَّفْسِ وَعَلَى مَنْ تَجِبُ عَلَيْهِ نَفَقَتُهُ  

وَثَالِثُهَا : الْإِنْفَاقُ فِي الْجِهَادِ  

وَأَمَّا الْإِنْفَاقُ الْمَنْدُوبُ فَهُوَ أَيْضًا إِنْفَاقٌ ؛ لِقَوْلِهِ : ( وَأَنْفِقُوا مِنْ مَا رَزَقْنَاكُمْ مِنْ قَبْلِ أَنْ يَأْتِيَ أَحَدَكُمُ الْمَوْتُ ) [الْمُنَافِقُونَ : 10] وَأَرَادَ بِهِ الصَّدَقَةَ لِقَوْلِهِ بَعْدَهُ : ( فَأَصَّدَّقَ وَأَكُنْ مِنَ الصَّالِحِينَ ) [الْمُنَافِقُونَ : 10] فَكُلُّ هَذِهِ الْإِنْفَاقَاتِ دَاخِلَةٌ تَحْتَ الْآيَةِ لِأَنَّ كُلَّ ذَلِكَ سَبَبٌ لِاسْتِحْقَاقِ الْمَدْحِ 
ആശയ സംഗ്രഹം : സ്വന്തത്തിനും  താൻ ചെലവിന്  കൊടുക്കൽ നിർബന്ധമായവർക്കും വേണ്ടി ചെലവഴിക്കലാണ് മറ്റൊരു ഇനം.അല്ലാഹുവിന്റെ ദീനിന്റെ സ്ഥാപനത്തിനായുള്ള എല്ലാ തരാം ത്യാഗ പരിശ്രമങ്ങൾക്കും വേണ്ടി ചെലവഴിക്കുന്നതാണ് മറ്റൊന്ന്.
             ഐച്ഛികം ആയ ചെലവഴിക്കലും ഈ ആയത്തിന്റെ പരിധിയിൽ വരുന്നുണ്ട്.സൂറത്തുൽ മുനാഫിഖൂൺ പത്താമത്തെ ആയത്തിൽ ഇൻഫാഖ് കൊണ്ട് ഉദ്ദേശ്യം ഐച്ഛികം ആയ സദഖയാണ്.          പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 063 മുനാഫിഖൂന്‍ 10 & 11 :

وَأَنفِقُوا مِن مَّا رَزَقْنَاكُم مِّن قَبْلِ أَن يَأْتِيَ أَحَدَكُمُ الْمَوْتُ فَيَقُولَ رَبِّ لَوْلَا أَخَّرْتَنِي إِلَى أَجَلٍ قَرِيبٍ فَأَصَّدَّقَ وَأَكُن مِّنَ الصَّالِحِينَ
നിങ്ങളില്‍ ഓരോരുത്തര്‍ക്കും മരണം വരുന്നതിനു മുമ്പായി നിങ്ങള്‍ക്ക്‌ നാം നല്‍കിയതില്‍ നിന്ന്‌ നിങ്ങള്‍ ചെലവഴിക്കുകയും ചെയ്യുക. അന്നേരത്ത്‌ അവന്‍ ഇപ്രകാരം പറഞ്ഞേക്കും. എന്‍റെ രക്ഷിതാവേ, അടുത്ത ഒരു അവധിവരെ നീ എനിക്ക്‌ എന്താണ്‌ നീട്ടിത്തരാത്തത്‌? എങ്കില്‍ ഞാന്‍ ദാനം നല്‍കുകയും, സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്യുന്നതാണ്‌.
وَلَن يُؤَخِّرَ اللَّهُ نَفْسًا إِذَا جَاء أَجَلُهَا وَاللَّهُ خَبِيرٌ بِمَا تَعْمَلُونَ
ഒരാള്‍ക്കും അയാളുടെ അവധി വന്നെത്തിയാല്‍ അല്ലാഹു നീട്ടികൊടുക്കുകയേ ഇല്ല. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.
http://library.islamweb.net/newlibrary/display_book.php?bk_no=132&ID=80&idfrom=239&idto=247&bookid=132&startno=8

YOU TUBE LINK 
https://youtu.be/7CpOGGtHCXc

ഇൻ ഷാ അല്ലാഹ് ; സാധാരണക്കാർക്ക് കിതാബുകൾ ഓതി പഠിക്കാൻ നമ്മുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാം. 9744391915 എന്ന നമ്പറിലേക്ക് നിങ്ങളുടെ വാട്ട്സ് ആപ്പ് നമ്പറിൽ നിന്നും അൽ കിതാബ് എന്ന് മെസ്സേജ് അയക്കുക.അംഗങ്ങൾ പോസ്റ്റ് ചെയ്യരുത്.ഞാൻ ക്ലാസ്സ് എടുക്കുമ്പോൾ സലാം പറയുന്നതിന് സലാം മടക്കുന്നതു പോലും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യരുത്.മറ്റു അംഗങ്ങൾക്ക് ബുദ്ധിമുട്ടു ഒഴിവാക്കുന്നതിനാണ് ഈ തീരുമാനം.അൽ കിതാബ് അംഗങ്ങൾക്ക് സംശയ നിവാരണത്തിന് പ്രത്യേക ഗ്രൂപ്പ് ഉണ്ട് .സ്വകാര്യ സന്ദേശവും  അയക്കാം.എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണമെന്ന വസ്വിയ്യത്തോടെ ; നിങ്ങളുടെ സഹോദരൻ അബ്ബാസ് പറമ്പാടൻ; അസ്സലാമു അലൈക്കും.

No comments:

Post a Comment