Wednesday, 23 November 2016

അൽ കിതാബ് 211 അൽ ബഖറ 3 തഫ്സീർ റാസി മലയാളം

AL KITHAB 211


AL BAQARAH 3
RAZI CONTD

MODULE 01/22.11.2016

الْقَيْدُ الرَّابِعُ : لَيْسَ مِنْ شَرْطِ الْإِيمَانِ التَّصْدِيقُ بِجَمِيعِ صِفَاتِ اللَّهِ عَزَّ وَجَلَّ ؛ لِأَنَّ الرَّسُولَ - عَلَيْهِ السَّلَامُ - كَانَ يَحْكُمُ بِإِيمَانِ مَنْ لَمْ يَخْطُرْ بِبَالِهِ كَوْنُهُ تَعَالَى عَالِمًا لِذَاتِهِ أَوْ بِالْعِلْمِ ، وَلَوْ كَانَ هَذَا الْقَيْدُ وَأَمْثَالُهُ شَرْطًا مُعْتَبَرًا فِي تَحْقِيقِ الْإِيمَانِ لَمَا جَازَ أَنْ يَحْكُمَ الرَّسُولُ بِإِيمَانِهِ قَبْلَ أَنْ يُجَرِّبَهُ فِي أَنَّهُ هَلْ يَعْرِفُ ذَلِكَ أَمْ لَا
فَهَذَا هُوَ بَيَانُ الْقَوْلِ فِي تَحْقِيقِ الْإِيمَانِ 
ആശയ സംഗ്രഹം: അല്ലാഹുവിന്റെ മുഴുവൻ സ്വിഫാതുകളെയും അറിഞ്ഞു മനസ്സിലാക്കി സത്യപ്പെടുത്തിയവൻ മാത്രമേ മു'അമിൻ ആകൂ എന്നില്ല.അല്ലാഹുവിന്റെ ദാത്തു - സ്വിഫാത്തിനെ കുറിച്ച് പോർണ്ണമായും മനസ്സിലാക്കാത്ത വ്യക്തിയെയും നബി മു'അമിൻ ആയി പരിഗണിച്ചട്ടുണ്ട്.അല്ലാഹുവിന്റെ മുഴുവൻ സ്വിഫാതുകളെയും അറിഞ്ഞു മനസ്സിലാക്കി സത്യപ്പെടുത്തൽ ഒരാൾ മുഅമിൻ ആയി പരിഗണിക്കപ്പെടുന്നതിനു നിര്ബന്ധമായ ഒരു നിബന്ധന ആയിരുന്നെങ്കിൽ നബി അത്തരം വ്യക്തികളെ മുഅമിൻ ആയി പരിഗണിക്കുമായിരുന്നില്ലല്ലോ 
 فَإِنْ قَالَ قَائِلٌ : هَهُنَا صُورَتَانِ : الصُّورَةُ الْأُولَى : مَنْ عَرَفَ اللَّهَ تَعَالَى بِالدَّلِيلِ  وَالْبُرْهَانِ ، وَلَمَّا تَمَّ الْعِرْفَانُ مَاتَ وَلَمْ يَجِدْ مِنَ الزَّمَانِ وَالْوَقْتِ مَا يَتَلَفَّظُ فِيهِ بِكَلِمَةِ الشَّهَادَةِ ، فَهَهُنَا إِنْ حَكَمْتُمْ أَنَّهُ مُؤْمِنٌ فَقَدْ حَكَمْتُمْ بِأَنَّ الْإِقْرَارَ اللِّسَانِيَّ غَيْرُ مُعْتَبَرٍ فِي تَحْقِيقِ الْإِيمَانِ ، وَهُوَ خَرْقٌ لِلْإِجْمَاعِ ، وَإِنْ حَكَمْتُمْ بِأَنَّهُ غَيْرُ مُؤْمِنٍ فَهُوَ بَاطِلٌ ؛ لِقَوْلِهِ عَلَيْهِ السَّلَامُ : " يَخْرُجُ مِنَ النَّارِ مَنْ كَانَ فِي قَلْبِهِ مِثْقَالُ ذَرَّةٍ مِنْ إِيمَانٍ " وَهَذَا قَلْبٌ طَافِحٌ بِالْإِيمَانِ ، فَكَيْفَ لَا يَكُونُ مُؤْمِنًا ؟ 

الصُّورَةُ الثَّانِيَةُ : مَنْ عَرَفَ اللَّهَ تَعَالَى بِالدَّلِيلِ ، وَوَجَدَ مِنَ الْوَقْتِ مَا أَمْكَنَهُ أَنْ يَتَلَفَّظَ بِكَلِمَةِ الشَّهَادَةِ ، وَلَكِنَّهُ لَمْ يَتَلَفَّظْ بِهَا، فَإِنْ قُلْتُمْ إِنَّهُ مُؤْمِنٌ فَهُوَ خَرْقٌ لِلْإِجْمَاعِ ، وَإِنْ قُلْتُمْ لَيْسَ بِمُؤْمِنٍ فَهُوَ بَاطِلٌ ؛ لِقَوْلِهِ عَلَيْهِ السَّلَامُ : " يَخْرُجُ مِنَ النَّارِ مَنْ كَانَ فِي قَلْبِهِ مِثْقَالُ ذَرَّةٍ مِنَ الْإِيمَانِ " وَلَا يَنْتَفِي الْإِيمَانُ مِنَ الْقَلْبِ بِالسُّكُوتِ عَنِ النُّطْقِ 

وَالْجَوَابُ : أَنَّ الْغَزَالِيَّ مَنَعَ مِنْ هَذَا الْإِجْمَاعِ فِي الصُّورَتَيْنِ ، وَحَكَمَ بِكَوْنِهِمَا مُؤْمِنَيْنِ ، وَأَنَّ الِامْتِنَاعَ عَنِ النُّطْقِ يَجْرِي مَجْرَى الْمَعَاصِي الَّتِي يُؤْتَى بِهَا مَعَ الْإِيمَانِ 
ആശയ സംഗ്രഹം: തെളിവുകളും പ്രമാണങ്ങളും പഠിച്ചു മനസ്സിലാക്കിയ ഒരാൾ അല്ലാഹുവിനെ സംബന്ധിച്ച് ശരിയായ ജ്ഞാനം തനിയ്ക്ക് കൈ വന്ന ശേഷം താൻ ഹൃദയം കൊണ്ട് അംഗീകരിച്ച ആ സത്യം പ്രഖ്യാപിക്കുന്നതിന് സമയം ലഭിക്കുന്നതിന് മുമ്പ് മരണപ്പെട്ടു എന്ന് വിചാരിക്കുക.അല്ലെങ്കിൽ സമയം കിട്ടിയെങ്കിലും ഹൃദയത്തിൽ വിശ്വാസമുള്ളതോടു കൂടി തന്നെ അയാൾ അത് നാവു കൊണ്ട് മൊഴിഞ്ഞില്ല എന്ന് വയ്ക്കുക.ഈ രണ്ടു സാഹചര്യത്തിലും അയാൾ മുഅമിൻ ആയി പരിഗണിക്കപ്പെടുക എന്നത് ഇജ്മാഇന് എതിരാവും.എന്നാൽ അയാൾ മു'അമിൻ അല്ല എന്ന് പറയുന്നതും ശരിയല്ല.കാരണം പ്രസിദ്ധമായ നബി വചനത്തിൽ 
يَخْرُجُ مِنَ النَّارِ مَنْ كَانَ فِي قَلْبِهِ مِثْقَالُ ذَرَّةٍ مِنَ الْإِيمَانِ 
''ഹൃദത്തിൽ അണുമണി തൂക്കം ഈമാൻ ഉള്ളവൻ നരകത്തിൽ നിന്ന് രക്ഷപ്പെടും'' എന്ന് വന്നിട്ടുണ്ടല്ലോ. ഇമാം ഗസ്സാലി റഹിമഹുല്ലാഹി ഈ രണ്ടു വിഭാഗക്കാരും മുഅമിനുകൾ/സത്യാ വിശ്വാസികൾ ആണെന്ന് വിധിച്ചിരിക്കുന്നു.

MODULE 02/22.11.2016

الْمَسْأَلَةُ الرَّابِعَةُ : قِيلَ : " الْغَيْبُ " مَصْدَرٌ أُقِيمَ مَقَامِ اسْمِ الْفَاعِلِ ، كَالصَّوْمِ بِمَعْنَى الصَّائِمِ ، وَالزَّوْرِ بِمَعْنَى الزَّائِرِ ، ثُمَّ فِي قَوْلِهِ تَعَالَى : ( يُؤْمِنُونَ بِالْغَيْبِ ) قَوْلَانِ : الْأَوَّلُ : وَهُوَ اخْتِيَارُ أَبِي مُسْلِمٍ الْأَصْفَهَانِيِّ أَنَّ قَوْلَهُ : ( بِالْغَيْبِ ) صِفَةُ الْمُؤْمِنِينَ مَعْنَاهُ أَنَّهُمْ يُؤْمِنُونَ بِاللَّهِ حَالَ الْغَيْبِ كَمَا يُؤْمِنُونَ بِهِ حَالَ الْحُضُورِ ، لَا كَالْمُنَافِقِينَ الَّذِينَ إِذَا لَقُوا الَّذِينَ آمَنُوا قَالُوا آمَنَّا ، وَإِذَا خَلَوْا إِلَى شَيَاطِينِهِمْ قَالُوا إِنَّا مَعَكُمْ إِنَّمَا نَحْنُ مُسْتَهْزِءُونَ . وَنَظِيرُهُ قَوْلُهُ تَعَالَى : ( ذَلِكَ لِيَعْلَمَ أَنِّي لَمْ أَخُنْهُ بِالْغَيْبِ ) [يُوسُفَ : 52] وَيَقُولُ الرَّجُلُ لِغَيْرِهِ : نِعْمَ الصَّدِيقُ لَكَ فُلَانٌ بِظَهْرِ الْغَيْبِ ، وَكُلُّ ذَلِكَ مَدْحٌ لِلْمُؤْمِنِينَ بِكَوْنِ ظَاهِرِهِمْ مُوَافِقًا لِبَاطِنِهِمْ وَمُبَايَنَتِهِمْ لِحَالِ الْمُنَافِقِينَ الَّذِينَ يَقُولُونَ بِأَفْوَاهِهِمْ مَا لَيْسَ فِي قُلُوبِهِمْ
ആശയ സംഗ്രഹം: എന്താണ് 'അൽ ഗൈബ്'   الْغَيْبُ. ഗൈബിൽ വിശ്വസിക്കുന്നവർ എന്നാൽ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും  നിഷ്ക്കളങ്കരായി സത്യമതത്തിൽ വിശ്വസിക്കുന്നവർ എന്നാണു ഒരു ആശയം. അബൂ മുസ്ലിം അൽ അസ്ഫഹാനി തെരഞ്ഞെടുത്തിരിക്കുന്നു അഭിപ്രായം അതാണ്.അതായത് വിശുദ്ധ ഖുർആൻ അൽ ബഖറ 14-ആം ആയത്തിൽ ,
وَإِذَا لَقُواْ الَّذِينَ آمَنُواْ قَالُواْ آمَنَّا وَإِذَا خَلَوْا إِلَى شَيَاطِينِهِمْ قَالُواْ إِنَّا مَعَكُمْ إِنَّمَا نَحْنُ مُسْتَهْزِؤُونَ
''വിശ്വാസികളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും; ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്‌. അവര്‍ തങ്ങളുടെ ( കൂട്ടാളികളായ ) പിശാചുക്കളുടെ അടുത്ത്‌ തനിച്ചാകുമ്പോള്‍ അവരോട്‌ പറയും: ഞങ്ങള്‍ നിങ്ങളോടൊപ്പം തന്നെയാകുന്നു. ഞങ്ങള്‍ ( മറ്റവരെ ) കളിയാക്കുക മാത്രമായിരുന്നു''  എന്ന്  പരാമർശിച്ച മുനാഫിഖുകളെ/കപട വിശ്വാസികളെ പോലെയല്ല സത്യ വിശ്വാസികൾ.എന്ന് സാരം.സൂറത്തു യൂസുഫ് 52 -ആം സൂക്തത്തിലും  'അൽ ഗൈബ്'   الْغَيْبُ എന്ന പദത്തിന്  ഈ ആശയം വന്നിട്ടുണ്ട് . സത്യ വിശ്വാസികളുടെ ഉള്ളും പുറവും തമ്മിൽ വൈരുദ്ധ്യമില്ല.ഹൃദയത്തിൽ ഇല്ലാത്തതു നാവു കൊണ്ട് പറയുന്ന കപടന്മാരിൽ നിന്ന് വ്യത്യസ്തമാണ് സത്യ വിശ്വാസികളുടെ നിലപാട്.


MODULE 03/22.11.2016

മുകളിലെ മോഡ്യൂളിൽ പരാമർശിച്ച സൂറത്ത്  യൂസുഫിലെ വചനം വന്ന ഭാഗം ഇവിടെ വായിക്കാം:

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 012 യൂസുഫ് 50-53
وَقَالَ الْمَلِكُ ائْتُونِي بِهِ فَلَمَّا جَاءَهُ الرَّسُولُ قَالَ ارْجِعْ إِلَى رَبِّكَ فَاسْأَلْهُ مَا بَالُ النِّسْوَةِ الَّلاتِي قَطَّعْنَ أَيْدِيَهُنَّ إِنَّ رَبِّي بِكَيْدِهِنَّ عَلِيمٌ
രാജാവ്‌ പറഞ്ഞു: നിങ്ങള്‍ യൂസുഫിനെ എന്‍റെ അടുത്ത്‌ കൊണ്ട്‌ വരൂ. അങ്ങനെ തന്‍റെ അടുത്ത്‌ ദൂതന്‍ വന്നപ്പോള്‍ അദ്ദേഹം ( യൂസുഫ്‌ ) പറഞ്ഞു: നീ നിന്‍റെ യജമാനന്‍റെ അടുത്തേക്ക്‌ തിരിച്ചുപോയിട്ട്‌ സ്വന്തം കൈകള്‍ മുറിപ്പെടുത്തിയ ആ സ്ത്രീകളുടെ നിലപാടെന്താണെന്ന്‌ അദ്ദേഹത്തോട്‌ ചോദിച്ച്‌ നോക്കുക. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ്‌ അവരുടെ തന്ത്രത്തെപ്പറ്റി നന്നായി അറിയുന്നവനാകുന്നു.
قَالَ مَا خَطْبُكُنَّ إِذْ رَاوَدتُّنَّ يُوسُفَ عَن نَّفْسِهِ قُلْنَ حَاشَ لِلَّهِ مَا عَلِمْنَا عَلَيْهِ مِن سُوءٍ قَالَتِ امْرَأَةُ الْعَزِيزِ الآنَ حَصْحَصَ الْحَقُّ أَنَاْ رَاوَدتُّهُ عَن نَّفْسِهِ وَإِنَّهُ لَمِنَ الصَّادِقِينَ
 ആ സ്ത്രീകളെ വിളിച്ചുവരുത്തിയിട്ട്‌ ) അദ്ദേഹം ( രാജാവ്‌ ) ചോദിച്ചു: യൂസുഫിനെ വശീകരിക്കുവാന്‍ നിങ്ങള്‍ ശ്രമം നടത്തിയപ്പോള്‍ നിങ്ങളുടെ സ്ഥിതി എന്തായിരുന്നു? അവര്‍ പറഞ്ഞു: അല്ലാഹു എത്ര പരിശുദ്ധന്‍! ഞങ്ങള്‍ യൂസുഫിനെപ്പറ്റി ദോഷകരമായ ഒന്നും മനസ്സിലാക്കിയിട്ടില്ല. പ്രഭുവിന്‍റെ ഭാര്യ പറഞ്ഞു: ഇപ്പോള്‍ സത്യം വെളിപ്പെട്ടിരിക്കുന്നു. ഞാന്‍ അദ്ദേഹത്തെ വശീകരിക്കാന്‍ ശ്രമിക്കുകയാണുണ്ടായത്‌. തീര്‍ച്ചയായും അദ്ദേഹം സത്യവാന്‍മാരുടെ കൂട്ടത്തില്‍ തന്നെയാകുന്നു.
ذَلِكَ لِيَعْلَمَ أَنِّي لَمْ أَخُنْهُ بِالْغَيْبِ وَأَنَّ اللَّهَ لاَ يَهْدِي كَيْدَ الْخَائِنِينَ
അത്‌ ( ഞാനങ്ങനെ പറയുന്നത്‌, അദ്ദേഹത്തിന്‍റെ ) അസാന്നിദ്ധ്യത്തില്‍ ഞാന്‍ അദ്ദേഹത്തെ വഞ്ചിച്ചിട്ടില്ലെന്ന്‌ അദ്ദേഹം അറിയുന്നതിന്‌ വേണ്ടിയാകുന്നു. വഞ്ചകന്‍മാരുടെ തന്ത്രത്തെ അല്ലാഹു ലക്ഷ്യത്തിലെത്തിക്കുകയില്ല എന്നതിനാലുമാകുന്നു.
وَمَا أُبَرِّئُ نَفْسِي إِنَّ النَّفْسَ لأَمَّارَةٌ بِالسُّوءِ إِلاَّ مَا رَحِمَ رَبِّيَ إِنَّ رَبِّي غَفُورٌ رَّحِيمٌ
ഞാന്‍ എന്‍റെ മനസ്സിനെ കുറ്റത്തില്‍ നിന്ന്‌ ഒഴിവാക്കുന്നില്ല. തീര്‍ച്ചയായും മനസ്സ്‌ ദുഷ്പ്രവൃത്തിക്ക്‌ പ്രേരിപ്പിക്കുന്നത്‌ തന്നെയാകുന്നു. എന്‍റെ രക്ഷിതാവിന്‍റെ കരുണ ലഭിച്ച മനസ്സൊഴികെ. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ്‌ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.


അൽ കിതാബ് 210 ബുഖാരി 46 ഫത്ഹുൽ ബാരി സഹിതം തുടരുന്നു

അൽ കിതാബ് പഠന പരമ്പര 210


സ്വഹീഹുൽ ബുഖാരി ഹദീസ് 46 ഫത്ഹുൽ ബാരി തുടരുന്നു:ക്ലാസ്സ് 4

بَاب الزَّكَاةُ مِنْ الْإِسْلَامِ وَقَوْلُهُ وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ وَذَلِكَ دِينُ الْقَيِّمَةِ 
 
ഹദീസ് 46

 حَدَّثَنَا إِسْمَاعِيلُ قَالَ حَدَّثَنِي مَالِكُ بْنُ أَنَسٍ عَنْ عَمِّهِ أَبِي سُهَيْلِ بْنِ مَالِكٍ عَنْ أَبِيهِ أَنَّهُ سَمِعَ طَلْحَةَ بْنَ عُبَيْدِ اللَّهِ يَقُولُ جَاءَ رَجُلٌ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْ أَهْلِ نَجْدٍ ثَائِرَ الرَّأْسِ يُسْمَعُ دَوِيُّ صَوْتِهِ وَلَا يُفْقَهُ مَا يَقُولُ حَتَّى دَنَا فَإِذَا هُوَ يَسْأَلُ عَنْ الْإِسْلَامِ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ خَمْسُ صَلَوَاتٍ فِي الْيَوْمِ وَاللَّيْلَةِ فَقَالَ هَلْ عَلَيَّ غَيْرُهَا قَالَ لَا إِلَّا أَنْ تَطَوَّعَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَصِيَامُ رَمَضَانَ قَالَ هَلْ عَلَيَّ غَيْرُهُ قَالَ لَا إِلَّا أَنْ تَطَوَّعَ قَالَ وَذَكَرَ لَهُ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الزَّكَاةَ قَالَ هَلْ عَلَيَّ غَيْرُهَا قَالَ لَا إِلَّا أَنْ تَطَوَّعَ قَالَ فَأَدْبَرَ الرَّجُلُ وَهُوَ يَقُولُ وَاللَّهِ لَا أَزِيدُ عَلَى هَذَا وَلَا أَنْقُصُ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَفْلَحَ إِنْ صَدَقَ
ത്വല്ഹതു ബ്നു ഉബൈദില്ലാഹ് റദിയല്ലാഹു അന്ഹു   പറയുന്നു: നജ്ദ്‌ നിവാസികളില്‍പെട്ട ഒരു മനുഷ്യന്‍ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ സമീപം വന്നു. അയാളുടെ മുടിയെല്ലാം ചിതറിപ്പാറിയിരുന്നു. അയാളുടെ നേരിയ ശബ്ദം (ദൂരെ നിന്നു തന്നെ) കേള്‍ക്കാമായിരുന്നുവെങ്കിലും അടുത്തെത്തുന്നതുവരെ അയാള്‍ പറയുന്നതെന്തെന്ന്‌ ഞങ്ങള്‍ക്ക്‌ മനസ്സിലായില്ല. അങ്ങനെ അയാള്‍ ഇസ്ലാമിനെക്കുറിച്ച്ചോദിച്ചു: റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അരുളി: ഒരു പകലം രാത്രിയും കൂടി അഞ്ചു പ്രാവശ്യം നമസ്കരിക്കല്‍, അപ്പോള്‍ ഇതല്ലാതെ മറ്റു വല്ല ബാധ്യതയും എന്‍റെ പേരിലുണ്ടോ എന്ന്‌ അയാള്‍ ചോദിച്ചു: ഇല്ല, നീ സുന്നത്തു നമസ്കരിക്കുകയാണെങ്കില്‍ അതു ഒഴികെ, പിന്നീട്‌ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അരുളി: റമദാന്‍ മാസത്തില്‍ നോമ്പ്‌ അനുഷ്ഠിക്കേണ്ടതാണ്‌. അദ്ദേഹം ചോദിച്ചു. : അതല്ലാതെ മറ്റു വല്ലനോമ്പും എന്‍റെ ബാധ്യതയിലുണ്ടോ? റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അരുളി: ഇല്ല. നീ സ്വേച്ഛയനുസരിച്ചു നോമ്പ്‌ അനുഷ്ഠിച്ചെങ്കില്‍ മാത്രം. ശേഷം റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അയാളോട്‌ സകാത്തിനെക്കുറിച്ച്‌ പറഞ്ഞു. അപ്പോഴും അദ്ദേഹം ചോദിച്ചു. ഇതല്ലാതെ മറ്റു വല്ല സാമ്പത്തിക ബാധ്യതയും എനിക്കുണ്ടോ? റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അരുളി: ഇല്ല. ഔദാര്യമായി നീ വല്ലതും നല്‍കുകയാണെങ്കില്‍ മാത്രം. ഈ സംഭാഷണം കഴിഞ്ഞശേഷം അയാള്‍ അവിടം വിട്ടു. സ്ഥലം വിടുമ്പോള്‍ അദ്ദേഹം പറയുന്നുണ്ടായിരുന്നു, അല്ലാഹു സത്യം, ഞാന്‍ ഇതില്‍ വര്‍ദ്ധിപ്പിക്കുകയോ കുറക്കുകയോഇല്ല. റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ  അരുളി: അയാള്‍ പറഞ്ഞത്‌ സത്യമാണെങ്കില്‍ അയാള്‍ വിജയിച്ചുകഴിഞ്ഞു.

ഈ  ഹദീസിന്റെ ഫത്ഹുൽ ബാരിയിൽ നിന്നുള്ള വിശദീകരണം തുടരുന്നു:
കഴിഞ്ഞ ക്ലാസ്സിൽ അവസാനം വായിച്ച ഫത്ഹുൽ ബാരിയിലെ ഇബാറത്തു ഒന്ന് കൂടി ശ്രദ്ധിക്കുക:
 قَوْلُهُ : ( خَمْسُ صَلَوَاتٍ ) فِي رِوَايَةِ إِسْمَاعِيلَ بْنِ جَعْفَرٍ الْمَذْكُورَةِ أَنَّهُ قَالَ فِي سُؤَالِهِ : أَخْبِرْنِي مَاذَا فَرَضَ اللَّهُ عَلَيَّ مِنَ الصَّلَاةِ ؟ فَقَالَ : الصَّلَوَاتِ الْخَمْسَ . فَتَبَيَّنَ بِهَذَا مُطَابَقَةُ الْجَوَابِ لِلسُّؤَالِ . وَيُسْتَفَادُ مِنْ سِيَاقِ مَالِكٍ أَنَّهُ لَا يَجِبُ شَيْءٌ مِنَ الصَّلَوَاتِ فِي كُلِّ يَوْمٍ وَلَيْلَةٍ غَيْرُ الْخَمْسِ ، خِلَافًا لِمَنْ أَوْجَبَ الْوِتْرَ أَوْ رَكْعَتَيِ الْفَجْرِ أَوْ صَلَاةَ الضُّحَى أَوْ صَلَاةَ الْعِيدِ أَوِ الرَّكْعَتَيْنِ بَعْدَ الْمَغْرِبِ  
ആശയ സംഗ്രഹം: ഹദീസിൽ 'എന്റെ മേൽ അല്ലാഹു നിർബന്ധമാക്കിയ നിസ്ക്കാരം ഏതാണ് എന്ന സ്വഹാബിയുടെ ചോദ്യത്തിന് അഞ്ചു നേരത്തെ നിസ്ക്കാരം എന്നാണു നബി സ്വല്ലല്ലാഹു  അലൈഹി വ സല്ലം മറുപടി നൽകിയത് . ഇതിൽ നിന്നും രാത്രിയും പകലുമായി അഞ്ചു നേരത്തെ നിസ്ക്കാരം മാത്രമാണ് നിർബന്ധമുള്ളതു എന്ന് മനസ്സിലാക്കാം.വിത്ർ നിസ്‌ക്കാരമോ,ഫജറിന്റെ മുമ്പുള്ള രണ്ടു റകഅതോ,ദുഹാ നിസ്‌ക്കാരമോ , ഈദ് നിസ്‌ക്കാരമോ , മഗ്‌രിബിന്‌ ശേഷമുള്ള രണ്ടു റകഅതോ വാജിബാണെന്നു അഭിപ്രായപ്പെട്ടവരുടെ നിലപാടിന് വിരുദ്ധമാണിത്.

>>>>>>>>>>>>>>>
MODULE 10/18.11.2016

സ്വഹീഹുൽ ബുഖാരിയിലെ 46 -ആം നമ്പർ ഹദീസിൽ നിന്നും അഞ്ചു നേരത്തെ നിസ്‌ക്കാരമല്ലാത്ത മറ്റൊരു നിസ്‌ക്കാരവും ഒരു മുസ്ലിമിന് നിർബന്ധമില്ല എന്ന് നാം മനസ്സിലാക്കി.എന്നാൽ ഹനഫി മദ്ഹബ് പ്രകാരം വിത്‌റ് നിസ്ക്കാരം ഫർദ് അല്ലെങ്കിലും വാജിബ് ആണെന്നും അത് ചെയ്യാത്തവൻ ശിക്ഷാർഹൻ ആണെന്നും വിശദീകരിച്ചു. അബൂ ഹനീഫ റഹിമഹുല്ലാഹിയുടെ മദ്ഹബ് പ്രകാരം വാജിബും ഫർദും തമ്മിൽ വ്യത്യാസമുണ്ടെന്നും വിത്ർ വാജിബാണ്‌ എന്ന് ഹദീസിൽ വന്നിട്ടുണ്ടെന്നും നാം മനസ്സിലാക്കി.
                            രണ്ടു ഈദ് നമസ്ക്കാരങ്ങളും  അബൂ ഹനീഫ റഹിമഹുല്ലാഹിയുടെ മദ്ഹബ് പ്രകാരം വാജിബ് തന്നെ  എന്ന്  കന്സു ദ്ദഖാഇഖ്  എന്ന ഹനഫീ കർമ്മ ശാസ്ത്ര ഗ്രൻഥത്തിൽ കാണുന്നു:
البحر الرائق شرح كنز الدقائق
زين الدين بن إبراهيم (ابن نجيم)
( بَابُ الْعِيدَيْنِ )

قَوْلُهُ 

( تَجِبُ صَلَاةُ الْعِيدِ عَلَى مَنْ تَجِبُ عَلَيْهِ الْجُمُعَةُ بِشَرَائِطِهَا سِوَى الْخُطْبَةِ ) 
تَصْرِيحٌ بِوُجُوبِهَا ، وَهُوَ إحْدَى الرِّوَايَتَيْنِ عَنْ أَبِي حَنِيفَةَ ، وَهُوَ الْأَصَحُّ كَمَا فِي الْهِدَايَةِ وَالْمُخْتَارُ كَمَا فِي الْخُلَاصَةِ ، وَهُوَ قَوْلُ الْأَكْثَرِينَ كَمَا فِي الْمُجْتَبَى 

http://library.islamweb.net/newlibrary/display_book.php?idfrom=847&idto=875&bk_no=29&ID=199
      
സൂറത്തുൽ കൗസറിലെ രണ്ടാം വചനമായ 
فَصَلِّ لِرَبِّكَ وَانْحَرْ
''ആകയാല്‍ നീ നിന്‍റെ രക്ഷിതാവിന്‌ വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക.''  എന്ന വചനത്തിന്റെ  ഒരു തഫ്സീറിൽ പറയുന്നത് ഇത് കൊണ്ട് ഉദ്ദേശ്യം പെരുന്നാൾ നിസ്‌ക്കാരവും ബലിയും /ഉദ്ഹിയ്യത്‌ ആണ് എന്നതും ഇവിടെ കല്പനയുടെ സീഗയാണ് അല്ലാഹു ഉപയോഗിച്ചത് എന്നതിനാൽ പെരുന്നാൾ നിസ്ക്കാരം വാജിബാണ്‌ എന്നതിന് ഒരു തെളിവ് പറഞ്ഞു കാണുന്നത്. കൂടാതെ സ്വഹീഹുൽ ബുഖാരി ' കിതാബുൽ ഈദൈനിയിൽ' രേഖപ്പെടുത്തിയ ഹദീസിൽ ജിൽബാബു/മൂടുപടം  ഇല്ലാത്ത സ്ത്രീകൾ വരെ മൂടുപടം ഒന്നിലധികം ഉള്ള സഹോദരിമാരുടെ മൂട് പടം ഉപയോഗിച്ചെങ്കിലും ഈദ് മുസ്വല്ലയിലേക്കു പുറപ്പെടണം എന്നും ആർത്തവകാരികൾ വരെ ഈദ് മുസ്വല്ലയിൽ പോവുകയും നിസ്‌ക്കാരമല്ലാത്ത കർമ്മങ്ങളിൽ എല്ലാം പങ്കെടുക്കണമെന്നും  സൂചിപ്പിക്കുന്ന ഹദീസും ഈദ് നിസ്‌കാരത്തിന്റെ പ്രാധാന്യം അറിയിക്കുന്നുണ്ട്.പ്രസ്തുത ഹദീസ് മുമ്പ് അൽ കിതാബ് പഠന പരമ്പരയിൽ ചർച്ച ചെയ്തതാണ്; ആയതിന്റെ ഫത്ഹുൽ ബാരിയിലെ വിവരണം ഉൾപ്പെടെ വായിക്കാൻ ഈ ബ്ലോഗ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://hadeesukaliloode.blogspot.in/2015/07/980.html

MODULE 11/17.11.2016

ചില ഹദീസുകളുടെ അടിസ്ഥാനത്തിൽ ഫജ്റ് നമസ്‌കാരത്തിന് മുമ്പുള്ള രണ്ടു റകഅത്ത് നിസ്ക്കാരം വാജിബാണെന്നു ഹസൻ ബസരി റദിയല്ലാഹു അന്ഹു അഭിപ്രായപ്പെട്ടതായി കാണുന്നു: ശറഹുൽ മുഹദ്ദബിൽ ഇമാം നവവി റഹിമഹുല്ലാഹി നൽകിയ വിവരണം കാണുക: 
المجموع شرح المهذب
يحيى بن شرف النووي
 كتاب الصلاة 
 باب صلاة التطوع 
 فصل النوافل التي لا تسن لها الجماعة
 فرع في مسائل تتعلق بالسنن الراتبة 
 فعل السنن الراتبة في السفر

قَالَ الْمُصَنِّفُ رَحِمَهُ اللَّهُ تَعَالَى ( وَآكَدُ هَذِهِ السُّنَنِ الرَّاتِبَةِ مَعَ الْفَرَائِضِ سُنَّةُ الْفَجْرِ وَالْوِتْرِ ; لِأَنَّهُ وَرَدَ فِيهِمَا مَا لَمْ يَرِدْ فِي غَيْرِهِمَا ، وَأَيُّهُمَا أَفْضَلُ ؟ فِيهِ قَوْلَانِ قَالَ فِي الْجَدِيدِ . الْوِتْرُ أَفْضَلُ لِقَوْلِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ { إنَّ اللَّهَ أَمَدَّكُمْ بِصَلَاةٍ هِيَ خَيْرٌ لَكُمْ مِنْ حُمْرِ النَّعَمِ ، وَهِيَ الْوِتْرُ } وَقَالَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ { مَنْ لَمْ يُوتِرْ فَلَيْسَ مِنَّا } وَلِأَنَّهُ مُخْتَلَفٌ فِي وُجُوبِهِ ، وَسُنَّةُ الْفَجْرِ مُجْمَعٌ عَلَى كَوْنِهَا سُنَّةً ، فَكَانَ الْوِتْرُ آكَدَ ، وَقَالَ فِي الْقَدِيمِ : سُنَّةُ الْفَجْرِ آكَدُ ، لِقَوْلِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ { صَلُّوهَا وَلَوْ طَرَدَتْكُمْ الْخَيْلُ } وَلِأَنَّهَا مَحْصُورَةٌ لَا تَحْتَمِلُ الزِّيَادَةَ وَالنُّقْصَانَ فَهِيَ بِالْفَرَائِضِ أَشْبَهُ مِنْ الْوِتْرِ ) 
ആശയ സംഗ്രഹം: മുഹദ്ദബിന്റെ കർത്താവ് ഇമാം ശീറാസി പ്രസ്താവിക്കുന്നു: ഫർദ് നിസ്‌ക്കാരങ്ങളോട് ചേർന്ന് വരുന്ന സുന്നത്തു നിസ്‌ക്കാരങ്ങളിൽ ഏറ്റവും മുഅക്കദായത് / ശക്തിയായ സുന്നത്തുള്ളത് ഫജറിന് മുമ്പുള്ള രണ്ടു റകഅത്തും വിത്ർ നിസ്‌ക്കാരവും ആകുന്നു. ഈ രണ്ടു നിസ്‌ക്കാരങ്ങളിൽ ഏതാണ് കൂടുതൽ പുണ്യകരം എന്ന ചോദ്യത്തിന് ജദീദായ അഭിപ്രായ പ്രകാരം വിതറാണ് കൂടുതൽ പുണ്യകരം എന്നാണ് മറുപടി.ഈ വിഷയത്തിൽ വന്ന ഹദീസുകളും വിത്ർ വാജിബാണ്‌ എന്ന അഭിപ്രായവും ഒക്കെ പരിഗണിച്ചാണിത്.എന്നാൽ ഫജ്‌റിന്റെ മുമ്പുള്ള രണ്ടു റകഅത്ത് സുന്നത്താണ് എന്ന കാര്യത്തിൽ ഇജ്മാഉ ഉണ്ട്( എന്നാൽ ഇമാം ഹസൻ ബസരി ഫജ്‌റിന്റെ മുമ്പുള്ള രണ്ടു റകഅത്ത്  വാജിബാണ്‌ എന്ന് അഭിപ്രായപ്പെട്ടത്  ഇമാം നവവി റഹിമഹുല്ലാഹി വ്യക്തമാക്കിയിട്ടുള്ളത് അടുത്ത മോഡ്യൂളിൽ വായിക്കാം; ഇൻ ഷാ അല്ലാഹു )

 ഖദീമായ അഭിപ്രായപ്രകാരം ഫജറിന് മുമ്പുള്ള രണ്ടു റകഅത്ത്  വിത്റിനേക്കാൾ പുണ്യകരം ആണ്.
صَلُّوهَا وَلَوْ طَرَدَتْكُمْ الْخَيْلُ
'' നിങ്ങൾ ശത്രുവിന്റെ കുതിരയാൽ ഓടിക്കപ്പെടുന്ന സാഹചര്യത്തിലാണെങ്കിലും  ( നിങ്ങളുടെ സൈന്യം യാത്ര തുടങ്ങി നിങ്ങൾ ആ സൈന്യത്തോടൊപ്പം എത്താൻ നിങ്ങളുടെ കുതിരയുമായി തിരക്ക് കൂട്ടുന്ന സാഹചര്യത്തിലാണെങ്കിലും എന്ന അർത്ഥവുമാകാം) നിങ്ങൾ  ഫജറിന് മുമ്പുള്ള രണ്ടു റകഅത്ത് നിസ്‌ക്കരിക്കുക എന്ന നബി വചനം ഇതിനു തെളിവായി പറഞ്ഞിരിക്കുന്നു.
 
MODULE 12/18.11.2016

الشَّرْحُ : الْحَدِيثَانِ الْأَوَّلَانِ سَبَقَ بَيَانُهُمَا فِي مَسَائِلِ الْوِتْرِ ، وَأَمَّا حَدِيثُ سُنَّةِ الْفَجْرِ فَرَوَاهُ أَبُو دَاوُد فِي سُنَنِهِ مِنْ رِوَايَةِ أَبِي هُرَيْرَةَ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ { لَا تَدَعُوا رَكْعَتَيْ الْفَجْرِ وَلَوْ طَرَدَتْكُمْ الْخَيْلُ } وَفِي إسْنَادِهِ مَنْ اُخْتُلِفَ فِي تَوْثِيقِهِ ، وَلَمْ يُضَعِّفْهُ أَبُو دَاوُد وَعَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ { لَمْ يَكُنْ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى شَيْءٍ مِنْ النَّوَافِلِ أَشَدَّ تَعَاهُدًا مِنْهُ عَلَى رَكْعَتَيْ الْفَجْرِ } رَوَاهُ الْبُخَارِيُّ وَمُسْلِمٌ وَعَنْهَا عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ { رَكْعَتَا الْفَجْرِ خَيْرٌ مِنْ الدُّنْيَا وَمَا فِيهَا } رَوَاهُ مُسْلِمٌ ، وَعَنْهَا { مَا رَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي شَيْءٍ مِنْ النَّوَافِلِ أَسْرَعَ مِنْهُ إلَى الرَّكْعَتَيْنِ قَبْلَ الْفَجْرِ } رَوَاهُ مُسْلِمٌ
ആശയ സംഗ്രഹം:  ഫജ്‌റിനു മുമ്പുള്ള രണ്ടു റകഅത്ത്  സംബന്ധിച്ച് വന്ന ഹദീസ് സുനനു അബീ ദാവൂദിൽ  കാണാം.അതിലെ വാചകം 
لَا تَدَعُوا رَكْعَتَيْ الْفَجْرِ وَلَوْ طَرَدَتْكُمْ الْخَيْلُ
നിങ്ങൾ ശത്രുവിന്റെ കുതിരയാൽ ഓടിക്കപ്പെടുന്ന സാഹചര്യത്തിലാണെങ്കിലും  ( നിങ്ങളുടെ സൈന്യം യാത്ര തുടങ്ങി നിങ്ങൾ ആ സൈന്യത്തോടൊപ്പം എത്താൻ നിങ്ങളുടെ കുതിരയുമായി തിരക്ക് കൂട്ടുന്ന സാഹചര്യത്തിലാണെങ്കിലും എന്ന അർത്ഥവുമാകാം)  ഫജ്‌റിനു മുമ്പുള്ള രണ്ടു റകഅത്ത് ഉപേക്ഷിക്കരുത്. ഈ ഹദീസിന്റെ പരമ്പരയിൽ  ചിലർ ദുർബലത ആരോപിച്ചിട്ടുണ്ടെങ്കിലും ഇമാം അബൂ ദാവൂദ് പരമ്പര ദുര്ബലമെന്നു പ്രസ്താവിച്ചിട്ടില്ല.തുടർന്ന് ഫജ്‌റിന്റെ മുമ്പുള്ള രണ്ടു റക്അത് സംബന്ധിച്ച് വന്ന ഏതാനും ഹദീസുകൾ ഇമാം നവവി റഹിമഹുല്ലാഹ് ശറഹുൽ മുഹദ്ദബിൽ രേഖപ്പെടുത്തുന്നു.പ്രസ്തുത ഹദീസുകൾ പൂർണ്ണ രൂപത്തിൽ ചുവടെ ചേർക്കുന്നു:

സ്വഹീഹുൽ ബുഖാരി 
كتاب التهجد

بَابُ تَعَاهُدِ رَكْعَتَيِ الْفَجْرِ وَ وَمَنْ سَمَّاهَا تَطَوُّعًا

حَدَّثَنَا بَيَانُ بْنُ عَمْرٍو، حَدَّثَنَا يَحْيَى بْنُ سَعِيدٍ، حَدَّثَنَا ابْنُ جُرَيْجٍ، عَنْ عَطَاءٍ، عَنْ عُبَيْدِ بْنِ عُمَيْرٍ، عَنْ عَائِشَةَ  رضى الله عنها  قَالَتْ لَمْ يَكُنِ النَّبِيُّ صلى الله عليه وسلم عَلَى شَىْءٍ مِنَ النَّوَافِلِ أَشَدَّ مِنْهُ تَعَاهُدًا عَلَى رَكْعَتَىِ الْفَجْرِ‏.‏
ആശയ സംഗ്രഹം: ആയിഷാ റദിയല്ലാഹു അന്ഹാ റിപ്പോർട്ട്  ചെയ്യുന്നു:  നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം നഫ്‌ലു നമസ്ക്കാരങ്ങളുടെ കൂട്ടത്തിൽ ഫജ്‌റിന്റെ മുമ്പുള്ള രണ്ടു റക്അത് നിസ്‌ക്കാരത്തിനേക്കാൾ ഔത്സുക്യം മറ്റൊരു നിസ്‌കാരത്തിന്റെ വിഷയത്തിലും കാണിച്ചിരുന്നില്ല.


സ്വഹീഹു മുസ്ലിം 

كتاب صلاة المسافرين وقصرها

باب اسْتِحْبَابِ رَكْعَتَيْ سُنَّةِ الْفَجْرِ وَالْحَثِّ عَلَيْهِمَا وَتَخْفِيفِهِمَا وَالْمُحَافَظَةِ عَلَيْهِمَا وَبَيَانِ مَا يُسْتَحَبُّ أَنْ يُقْرَأَ فِيهِمَا

حَدَّثَنَا مُحَمَّدُ بْنُ عُبَيْدٍ الْغُبَرِيُّ، حَدَّثَنَا أَبُو عَوَانَةَ، عَنْ قَتَادَةَ، عَنْ زُرَارَةَ بْنِ أَوْفَى، عَنْ سَعْدِ بْنِ هِشَامٍ، عَنْ عَائِشَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ رَكْعَتَا الْفَجْرِ خَيْرٌ مِنَ الدُّنْيَا وَمَا فِيهَا ‏"‏ ‏
ആശയ സംഗ്രഹം: ആയിഷാ റദിയല്ലാഹു അന്ഹാ റിപ്പോർട്ട്  ചെയ്യുന്നു:  നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു:  ഫജ്‌റിനു മുമ്പുള്ള രണ്ടു റകഅത്ത് ദുനിയാവും അതുൾക്കൊള്ളുന്നതും ഉള്ളതിനേക്കാൾ മെച്ചമാണ്.

MODULE 13/18.11.2016
........................

 وَأَمَّا قَوْلُ الْمُصَنِّفِ : وَسُنَّةُ الْفَجْرِ مُجْمَعٌ عَلَى كَوْنِهَا سُنَّةً فَكَذَا يَقُولُهُ أَصْحَابُنَا ، وَقَدْ نَقَلَ الْقَاضِي عِيَاضٌ عَنْ الْحَسَنِ الْبَصْرِيِّ أَنَّهُ أَوْجَبَهَا لِلْأَحَادِيثِ ، وَحَكَاهُ بَعْضُ أَصْحَابِنَا عَنْ بَعْضِ الْحَنَفِيَّةِ وَاَللَّهُ أَعْلَمُ
ആശയ സംഗ്രഹം: ഇമാം നവവി റഹിമഹുല്ലാഹി ശറഹുൽ മുഹദ്ദബിൽ തുടരുന്നു :  ഫജ്‌റിനു മുമ്പുള്ള രണ്ടു റകഅത്ത് സുന്നത്താണ് എന്ന വിഷയത്തിൽ ഇജ്മാഉ/ഏകാഭിപ്രായം ഉണ്ട് എന്നതാണ്  ഗ്രൻഥ കർത്താവിന്റെ പ്രസ്താവന.നമ്മുടെ ആളുകൾ /ശാഫിഈ മദ്ഹബുകാർ ഈ വീക്ഷണമാണ് പുലർത്തുന്നത്.എന്നാൽ ഹസൻ ബസരി റദിയല്ലാഹു അന്ഹു ഫജ്‌റിനു മുമ്പുള്ള രണ്ടു റകഅത്ത് വാജിബാണെന്നു അഭിപ്രായപ്പെട്ടതായി ഖാദീ റിയാദ് ഉദ്ധരിച്ചിട്ടുണ്ട്.ചില ഹനഫികളിൽ നിന്നും ഈ അഭിപ്രായം ചില ശാഫിഈകളും ഉദ്ധരിച്ചിട്ടുണ്ട്.

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=14&ID=2021

ഫജ്‌റിനു മുമ്പുള്ള രണ്ടു റകഅത്ത് നിസ്‌കാരത്തിൽ പ്രത്യേകം  ഓതൽ സുന്നത്തുള്ള സൂറത്തുകൾ/ആയത്തുകൾ  
ഏവ?സ്വഹീഹു മുസ്ലിമിലെ രണ്ടു ഹദീസുകൾ കാണുക:
حَدَّثَنِي مُحَمَّدُ بْنُ عَبَّادٍ، وَابْنُ أَبِي عُمَرَ، قَالاَ حَدَّثَنَا مَرْوَانُ بْنُ مُعَاوِيَةَ، عَنْ يَزِيدَ، - هُوَ ابْنُ كَيْسَانَ - عَنْ أَبِي حَازِمٍ، عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَرَأَ فِي رَكْعَتَىِ الْفَجْرِ ‏{‏ قُلْ يَا أَيُّهَا الْكَافِرُونَ‏}‏ وَ ‏{‏ قُلْ هُوَ اللَّهُ أَحَدٌ‏}


وَحَدَّثَنَا قُتَيْبَةُ بْنُ سَعِيدٍ، حَدَّثَنَا الْفَزَارِيُّ، - يَعْنِي مَرْوَانَ بْنَ مُعَاوِيَةَ - عَنْ عُثْمَانَ بْنِ حَكِيمٍ الأَنْصَارِيِّ، قَالَ أَخْبَرَنِي سَعِيدُ بْنُ يَسَارٍ، أَنَّ ابْنَ عَبَّاسٍ، أَخْبَرَهُ أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يَقْرَأُ فِي رَكْعَتَىِ الْفَجْرِ فِي الأُولَى مِنْهُمَا ‏{‏ قُولُوا آمَنَّا بِاللَّهِ وَمَا أُنْزِلَ إِلَيْنَا‏}‏ الآيَةَ الَّتِي فِي الْبَقَرَةِ وَفِي الآخِرَةِ مِنْهُمَا ‏{‏ آمَنَّا بِاللَّهِ وَاشْهَدْ بِأَنَّا مُسْلِمُونَ‏}‏‏

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 002 അല്‍ ബഖറ 136
قُولُواْ آمَنَّا بِاللَّهِ وَمَا أُنزِلَ إِلَيْنَا وَمَا أُنزِلَ إِلَى إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالأَسْبَاطِ وَمَا أُوتِيَ مُوسَى وَعِيسَى وَمَا أُوتِيَ النَّبِيُّونَ مِن رَّبِّهِمْ لاَ نُفَرِّقُ بَيْنَ أَحَدٍ مِّنْهُمْ وَنَحْنُ لَهُ مُسْلِمُونَ
നിങ്ങള്‍ പറയുക: അല്ലാഹുവിലും, അവങ്കല്‍ നിന്ന്‌ ഞങ്ങള്‍ക്ക്‌ അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇസ്ഹാഖിനും  യഅ്ഖൂബിനും യഅ്ഖൂബ്‌ സന്തതികള്‍ക്കും അവതരിപ്പിച്ച്‌ കൊടുത്തതിലും, മൂസാ, ഈസാ എന്നിവര്‍ക്ക്‌ നല്‍കപ്പെട്ടതിലും, സര്‍വ്വ പ്രവാചകന്‍മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ നല്‍കപ്പെട്ടതി ( സന്ദേശങ്ങളി )ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന്ന്‌ ( അല്ലാഹുവിന്ന്‌ ) കീഴ്പെട്ട്‌ ജീവിക്കുന്നവരുമാകുന്നു.

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 003 ആലു ഇംറാന്‍ 52
فَلَمَّا أَحَسَّ عِيسَى مِنْهُمُ الْكُفْرَ قَالَ مَنْ أَنصَارِي إِلَى اللّهِ قَالَ الْحَوَارِيُّونَ نَحْنُ أَنصَارُ اللّهِ آمَنَّا بِاللّهِ وَاشْهَدْ بِأَنَّا مُسْلِمُونَ
എന്നിട്ട്‌ ഈസായ്ക്ക്‌ അവരുടെ നിഷേധസ്വഭാവം ബോധ്യമായപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹുവിങ്കലേക്ക്‌ എന്‍റെ സഹായികളായി ആരുണ്ട്‌? ഹവാരികള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളാകുന്നു. ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ ( അല്ലാഹുവിന്ന്‌ ) കീഴ്പെട്ടവരാണ്‌ എന്നതിന്‌ താങ്കള്‍ സാക്ഷ്യം വഹിക്കുകയും ചെയ്യണം.

Sunday, 13 November 2016

അൽ കിതാബ് 206 ബുഖാരി ഹദീഥ് 46 Class 3 ഫത്ഹുൽ ബാരി സഹിതം

അൽ കിതാബ് പഠന പരമ്പര 206


സ്വഹീഹുൽ ബുഖാരി ഹദീസ് 46 ഫത്ഹുൽ ബാരി contd class 3

بَاب الزَّكَاةُ مِنْ الْإِسْلَامِ وَقَوْلُهُ وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ وَذَلِكَ دِينُ الْقَيِّمَةِ 
 
ഹദീസ് 46

 حَدَّثَنَا إِسْمَاعِيلُ قَالَ حَدَّثَنِي مَالِكُ بْنُ أَنَسٍ عَنْ عَمِّهِ أَبِي سُهَيْلِ بْنِ مَالِكٍ عَنْ أَبِيهِ أَنَّهُ سَمِعَ طَلْحَةَ بْنَ عُبَيْدِ اللَّهِ يَقُولُ جَاءَ رَجُلٌ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْ أَهْلِ نَجْدٍ ثَائِرَ الرَّأْسِ يُسْمَعُ دَوِيُّ صَوْتِهِ وَلَا يُفْقَهُ مَا يَقُولُ حَتَّى دَنَا فَإِذَا هُوَ يَسْأَلُ عَنْ الْإِسْلَامِ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ خَمْسُ صَلَوَاتٍ فِي الْيَوْمِ وَاللَّيْلَةِ فَقَالَ هَلْ عَلَيَّ غَيْرُهَا قَالَ لَا إِلَّا أَنْ تَطَوَّعَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَصِيَامُ رَمَضَانَ قَالَ هَلْ عَلَيَّ غَيْرُهُ قَالَ لَا إِلَّا أَنْ تَطَوَّعَ قَالَ وَذَكَرَ لَهُ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الزَّكَاةَ قَالَ هَلْ عَلَيَّ غَيْرُهَا قَالَ لَا إِلَّا أَنْ تَطَوَّعَ قَالَ فَأَدْبَرَ الرَّجُلُ وَهُوَ يَقُولُ وَاللَّهِ لَا أَزِيدُ عَلَى هَذَا وَلَا أَنْقُصُ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَفْلَحَ إِنْ صَدَقَ
ത്വല്ഹതു ബ്നു ഉബൈദില്ലാഹ് റദിയല്ലാഹു അന്ഹു   പറയുന്നു: നജ്ദ്‌ നിവാസികളില്‍പെട്ട ഒരു മനുഷ്യന്‍ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ സമീപം വന്നു. അയാളുടെ മുടിയെല്ലാം ചിതറിപ്പാറിയിരുന്നു. അയാളുടെ നേരിയ ശബ്ദം (ദൂരെ നിന്നു തന്നെ) കേള്‍ക്കാമായിരുന്നുവെങ്കിലും അടുത്തെത്തുന്നതുവരെ അയാള്‍ പറയുന്നതെന്തെന്ന്‌ ഞങ്ങള്‍ക്ക്‌ മനസ്സിലായില്ല. അങ്ങനെ അയാള്‍ ഇസ്ലാമിനെക്കുറിച്ച്ചോദിച്ചു: റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അരുളി: ഒരു പകലം രാത്രിയും കൂടി അഞ്ചു പ്രാവശ്യം നമസ്കരിക്കല്‍, അപ്പോള്‍ ഇതല്ലാതെ മറ്റു വല്ല ബാധ്യതയും എന്‍റെ പേരിലുണ്ടോ എന്ന്‌ അയാള്‍ ചോദിച്ചു: ഇല്ല, നീ സുന്നത്തു നമസ്കരിക്കുകയാണെങ്കില്‍ അതു ഒഴികെ, പിന്നീട്‌ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അരുളി: റമദാന്‍ മാസത്തില്‍ നോമ്പ്‌ അനുഷ്ഠിക്കേണ്ടതാണ്‌. അദ്ദേഹം ചോദിച്ചു. : അതല്ലാതെ മറ്റു വല്ലനോമ്പും എന്‍റെ ബാധ്യതയിലുണ്ടോ? റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അരുളി: ഇല്ല. നീ സ്വേച്ഛയനുസരിച്ചു നോമ്പ്‌ അനുഷ്ഠിച്ചെങ്കില്‍ മാത്രം. ശേഷം റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അയാളോട്‌ സകാത്തിനെക്കുറിച്ച്‌ പറഞ്ഞു. അപ്പോഴും അദ്ദേഹം ചോദിച്ചു. ഇതല്ലാതെ മറ്റു വല്ല സാമ്പത്തിക ബാധ്യതയും എനിക്കുണ്ടോ? റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അരുളി: ഇല്ല. ഔദാര്യമായി നീ വല്ലതും നല്‍കുകയാണെങ്കില്‍ മാത്രം. ഈ സംഭാഷണം കഴിഞ്ഞശേഷം അയാള്‍ അവിടം വിട്ടു. സ്ഥലം വിടുമ്പോള്‍ അദ്ദേഹം പറയുന്നുണ്ടായിരുന്നു, അല്ലാഹു സത്യം, ഞാന്‍ ഇതില്‍ വര്‍ദ്ധിപ്പിക്കുകയോ കുറക്കുകയോഇല്ല. റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ  അരുളി: അയാള്‍ പറഞ്ഞത്‌ സത്യമാണെങ്കില്‍ അയാള്‍ വിജയിച്ചുകഴിഞ്ഞു.


ഈ  ഹദീസിന്റെ ഫത്ഹുൽ ബാരിയിൽ നിന്നുള്ള വിശദീകരണം തുടരുന്നു:

MODULE 05/11.11.2016

قَوْلُهُ : ( فَإِذَا هُوَ يَسْأَلُ عَنِ الْإِسْلَامِ ) أَيْ : عَنْ شَرَائِعِ الْإِسْلَامِ ، وَيُحْتَمَلُ أَنَّهُ سَأَلَ عَنْ حَقِيقَةِ الْإِسْلَامِ ، وَإِنَّمَا لَمْ يَذْكُرْ لَهُ الشَّهَادَةَ لِأَنَّهُ عَلِمَ أَنَّهُ يَعْلَمُهَا أَوْ عَلِمَ أَنَّهُ إِنَّمَا يَسْأَلُ عَنِ الشَّرَائِعِ الْفِعْلِيَّةِ ، أَوْ ذَكَرَهَا وَلَمْ يَنْقُلْهَا الرَّاوِي لِشُهْرَتِهَا ، وَإِنَّمَا لَمْ يَذْكُرِ الْحَجَّ إِمَّا لِأَنَّهُ لَمْ يَكُنْ فُرِضَ بَعْدُ أَوِ الرَّاوِي اخْتَصَرَهُ ، وَيُؤَيِّدُ هَذَا الثَّانِيَ مَا أَخْرَجَهُ الْمُصَنِّفُ فِي الصِّيَامِ مِنْ طَرِيقِ إِسْمَاعِيلَ بْنِ جَعْفَرٍ عَنْ أَبِي سُهَيْلٍ فِي هَذَا الْحَدِيثِ قَالَ : فَأَخْبَرَهُ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بِشَرَائِعِ الْإِسْلَامِ ، فَدَخَلَ فِيهِ بَاقِي الْمَفْرُوضَاتِ بَلْ وَالْمَنْدُوبَاتِ 
ആശയ സംഗ്രഹം : ഇവിടെ ഹദീസിൽ 
 فَإِذَا هُوَ يَسْأَلُ عَنِ الْإِسْلَامِ 
''അങ്ങനെ അയാള്‍ ഇസ്ലാമിനെക്കുറിച്ച്ചോദിച്ചു'' എന്നത് കൊണ്ട് ഉദ്ദേശ്യം  ഇസ്‌ലാമിന്റെ നിയമ വ്യവസ്ഥകളെ കുറിച്ച് ചോദിച്ചു എന്നാണു.ഇവിടെ ശഹാദത് പരാമര്ശിക്കാതിരുന്നത് ആഗത്താണ് അത് നേരത്തെ അറിഞ്ഞിരുന്നു എന്നത് കൊണ്ടോ , അല്ലെങ്കിൽ കർമ്മപരമായ കാര്യങ്ങൾ മാത്രമാണ് ഉദ്ദേശ്യം എന്നത് കൊണ്ടോ അല്ലെങ്കിൽ ശഹാദത് വളരെ അറിയപ്പെട്ടതിനാൽ ശഹാദത് പരാമർശിച്ചെങ്കിലും ഹദീസ് റിപ്പോർട്ടർ അത് വെളിപ്പെടുത്താത്തതിനാലോ ആവാം.
 ഇത് പോലെ തന്നെ ഹജ്ജ് ،ഹജ്ജ് അതിനു ശേഷമാകാം നിര്ബന്ധമാക്കപ്പെട്ടതു എന്നത് കൊണ്ടോ അല്ലെങ്കിൽ ഹജ്ജ് സംബന്ധിച്ച് പറഞ്ഞെങ്കിലും ഹദീസ്  റിപ്പോർട്ടർ അത് റിപ്പോർട്ടിങ്ങിൽ ഒഴിവാക്കിയതോ  ആവാം . അബൂ സുഹൈൽ എന്നവരുടെ ഹദീസിൽ 
فَأَخْبَرَهُ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بِشَرَائِعِ الْإِسْلَامِ 
അപ്പോൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം അദ്ദേഹത്തോട് ഇസ്‌ലാമിന്റെ ശരീഅത് വ്യവസ്ഥകൾ അറിയിച്ചു കൊടുത്തു എന്ന് പറയുന്നുണ്ട് .അപ്പോൾ അതിൽ ഫർദുകളും സുന്നത്തുകളും എല്ലാം ഉൾപ്പെട്ടു.

>>>>>>>>>>>>>>>>>>

സ്വഹീഹുൽ ബുഖാരി 

كتاب الصوم

 باب وُجُوبِ صَوْمِ رَمَضَانَ

حَدَّثَنَا قُتَيْبَةُ بْنُ سَعِيدٍ، حَدَّثَنَا إِسْمَاعِيلُ بْنُ جَعْفَرٍ، عَنْ أَبِي سُهَيْلٍ، عَنْ أَبِيهِ، عَنْ طَلْحَةَ بْنِ عُبَيْدِ اللَّهِ، أَنَّ أَعْرَابِيًّا، جَاءَ إِلَى رَسُولِ اللَّهِ صلى الله عليه وسلم ثَائِرَ الرَّأْسِ فَقَالَ يَا رَسُولَ اللَّهِ أَخْبِرْنِي مَاذَا فَرَضَ اللَّهُ عَلَىَّ مِنَ الصَّلاَةِ فَقَالَ ‏"‏ الصَّلَوَاتِ الْخَمْسَ، إِلاَّ أَنْ تَطَّوَّعَ شَيْئًا ‏"‏‏.‏ فَقَالَ أَخْبِرْنِي مَا فَرَضَ اللَّهُ عَلَىَّ مِنَ الصِّيَامِ فَقَالَ ‏"‏ شَهْرَ رَمَضَانَ، إِلاَّ أَنْ تَطَّوَّعَ شَيْئًا ‏"‏‏.‏ فَقَالَ أَخْبِرْنِي بِمَا فَرَضَ اللَّهُ عَلَىَّ مِنَ الزَّكَاةِ فَقَالَ فَأَخْبَرَهُ رَسُولُ اللَّهِ صلى الله عليه وسلم شَرَائِعَ الإِسْلاَمِ‏.‏ قَالَ وَالَّذِي أَكْرَمَكَ لاَ أَتَطَوَّعُ شَيْئًا، وَلاَ أَنْقُصُ مِمَّا فَرَضَ اللَّهُ عَلَىَّ شَيْئًا‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ أَفْلَحَ إِنْ صَدَقَ، أَوْ دَخَلَ الْجَنَّةَ إِنْ صَدَقَ 
ത്വല്ഹതു ബ്നു ഉബൈദില്ലാഹ് റദിയല്ലാഹു അന്ഹു   പറയുന്നു: ഒരിക്കൽ ഒരു ഗ്രാമീണ അറബി റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ സമീപം വന്നു. അയാളുടെ മുടിയെല്ലാം ചിതറിപ്പാറിയിരുന്നു. അദ്ദേഹം ചോദിച്ചു:  അല്ലയോ അല്ലാഹുവിന്റെ ദൂതരേ... നിസ്‌കാരത്തിൽ നിന്നും എനിയ്ക്കു നിർബന്ധമായതു എന്താണെന്ന് എനിയ്ക്കു അറിയിച്ചു തരൂ. റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അരുളി: അഞ്ചു പ്രാവശ്യം നമസ്കരിക്കല്‍,  നീ സുന്നത്തു നമസ്കരിക്കുകയാണെങ്കില്‍ അതു കൂടാതെയാണിത്  . വീണ്ടും അദ്ദേഹം ചോദിച്ചു: നോമ്പിൽ  നിന്നും എനിയ്ക്കു നിർബന്ധമായതു എന്താണെന്ന് എനിയ്ക്കു അറിയിച്ചു തരൂ. റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അരുളി: റമദാൻ മാസത്തിൽ നീ നോമ്പ് നോൽക്കൽ , നീ സുന്നത്തു നോമ്പ് എടുക്കുകയാണെങ്കിൽ അതു കൂടാതെയാണിത്  .വീണ്ടും അദ്ദേഹം ചോദിച്ചു: സകാത്തിൽ   നിന്നും എനിയ്ക്കു നിർബന്ധമായതു എന്താണെന്ന് എനിയ്ക്കു അറിയിച്ചു തരൂ. റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അദ്ദേഹത്തിന് ഇസ്‌ലാമിന്റെ നിയമ വ്യവസ്ഥകൾ പറഞ്ഞു കൊടുത്തു. അപ്പോൾ ആഗതൻ പറഞ്ഞു: താങ്കളെ ആദരിച്ചവാനാണ് സത്യം,എനിയ്ക്കു നിര്ബന്ധമായതിൽ അധികം ഞാൻ ഒന്നും ചെയ്യില്ല നിര്ബന്ധമായതിൽ ഞാൻ ഒരു കുറവും വരുത്തുകയും ചെയ്യില്ല .റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ  അരുളി: അയാള്‍ പറഞ്ഞത്‌ സത്യമാണെങ്കില്‍ അയാള്‍ വിജയിച്ചുകഴിഞ്ഞു/അയാള്‍ പറഞ്ഞത്‌ സത്യമാണെങ്കില്‍ അയാള്‍ സ്വർഗ്ഗത്തിൽ പ്രവേശിച്ചു കഴിഞ്ഞു.

MODULE 06/11.11.2016

 قَوْلُهُ : ( خَمْسُ صَلَوَاتٍ ) فِي رِوَايَةِ إِسْمَاعِيلَ بْنِ جَعْفَرٍ الْمَذْكُورَةِ أَنَّهُ قَالَ فِي سُؤَالِهِ : أَخْبِرْنِي مَاذَا فَرَضَ اللَّهُ عَلَيَّ مِنَ الصَّلَاةِ ؟ فَقَالَ : الصَّلَوَاتِ الْخَمْسَ . فَتَبَيَّنَ بِهَذَا مُطَابَقَةُ الْجَوَابِ لِلسُّؤَالِ . وَيُسْتَفَادُ مِنْ سِيَاقِ مَالِكٍ أَنَّهُ لَا يَجِبُ شَيْءٌ مِنَ الصَّلَوَاتِ فِي كُلِّ يَوْمٍ وَلَيْلَةٍ غَيْرُ الْخَمْسِ ، خِلَافًا لِمَنْ أَوْجَبَ الْوِتْرَ أَوْ رَكْعَتَيِ الْفَجْرِ أَوْ صَلَاةَ الضُّحَى أَوْ صَلَاةَ الْعِيدِ أَوِ الرَّكْعَتَيْنِ بَعْدَ الْمَغْرِبِ  
ആശയ സംഗ്രഹം: ഹദീസിൽ 'എന്റെ മേൽ അല്ലാഹു നിർബന്ധമാക്കിയ നിസ്ക്കാരം ഏതാണ് എന്ന സ്വഹാബിയുടെ ചോദ്യത്തിന് അഞ്ചു നേരത്തെ നിസ്ക്കാരം എന്നാണു നബി സ്വല്ലല്ലാഹു  അലൈഹി വ സല്ലം മറുപടി നൽകിയത് . ഇതിൽ നിന്നും രാത്രിയും പകലുമായി അഞ്ചു നേരത്തെ നിസ്ക്കാരം മാത്രമാണ് നിർബന്ധമുള്ളതു എന്ന് മനസ്സിലാക്കാം.വിത്ർ നിസ്‌ക്കാരമോ,ഫജറിന്റെ മുമ്പുള്ള രണ്ടു റകഅതോ,ദുഹാ നിസ്‌ക്കാരമോ , ഈദ് നിസ്‌ക്കാരമോ , മഗ്‌രിബിന്‌ ശേഷമുള്ള രണ്ടു റകഅതോ വാജിബാണെന്നു അഭിപ്രായപ്പെട്ടവരുടെ നിലപാടിന് വിരുദ്ധമാണിത്.

>>>>>>>>>>>>>>>
വിത്ർ നിസ്ക്കാരം  ശക്തിയായ സുന്നത്താണ് എന്നതാണ് ഭൂരിഭാഗം ഉലമാക്കളുടെയും വീക്ഷണം.എന്നാൽ വിത്ർ  വാജിബാണ്‌ എന്നാണു ഇമാം അബൂ ഹനീഫ റഹിമഹുല്ലാഹിയുടെ നിലപാട്.വിത്ർ വാജിബാണ്‌ എന്ന ഹനഫീ നിലപാടിന് ഹദീസുകളിൽ നിന്ന് ചില തെളിവുകൾ ഉദ്ധരിക്കപ്പെടുന്നുണ്ട് .എന്നാൽ ഈ വിഷയത്തിൽ വന്ന ചില ഹദീസുകൾ ദഈഫു ആണെന്നും സ്വഹീഹ് ആണെന്നും അഭിപ്രായങ്ങൾ വന്നിട്ടുമുണ്ട് . ഹനഫീ കർമ്മ ശാസ്ത്ര ഗ്രൻഥമായ ഇബ്നുൽ ഹമാമിന്റെ ഫത്ഹുൽ ഖദീറിൽ നിന്നും ഏതാനും ഭാഗങ്ങൾ ചുവടെ ചേർക്കുന്നു:

فتح القدير

كمال الدين بن عبدالواحد (ابن الهمام)

كتاب الصلاة

 باب صلاة الوتر

 الْوِتْرُ وَاجِبٌ عِنْدَ أَبِي حَنِيفَةَ رَحِمَهُ اللَّهُ وَقَالَ سُنَّةٌ ) لِظُهُورِ آثَارِ السُّنَنِ فِيهِ حَيْثُ لَا يَكْفُرُ جَاحِدُهُ وَلَا يُؤَذَّنُ لَهُ . وَلِأَبِي حَنِيفَةَ رَحِمَهُ اللَّهُ قَوْلُهُ عَلَيْهِ الصَّلَاةُ وَالسَّلَامُ { إنَّ اللَّهَ تَعَالَى زَادَكُمْ صَلَاةً أَلَا وَهِيَ الْوِتْرُ ، فَصَلُّوهَا مَا بَيْنَ الْعِشَاءِ إلَى طُلُوعِ الْفَجْرِ } أَمْرٌ وَهُوَ لِلْوُجُوبِ وَلِهَذَا وَجَبَ الْقَضَاءُ بِالْإِجْمَاعِ ، وَإِنَّمَا لَمْ يَكْفُرُ جَاحِدُهُ لِأَنَّ وُجُوبَهُ ثَبَتَ بِالسُّنَّةِ وَهُوَ الْمَعْنِيُّ بِمَا رُوِيَ عَنْهُ أَنَّهُ سُنَّةٌ وَهُوَ يُؤَدَّى فِي وَقْتِ الْعِشَاءِ فَاكْتَفَى بِأَذَانِهِ وَإِقَامَتِهِ  
............................
ആശയ സംഗ്രഹം: അബൂ ഹനീഫ റഹിമഹുള്ളാഹിയുടെ വീക്ഷണത്തിൽ വിത്ർ നിസ്ക്കാരം വാജിബാണ്‌.എന്നാൽ അത് നിഷേധിക്കുന്നവൻ കാഫിറാവുകയില്ല ( അഞ്ചു നേരത്തെ ഫർദ് നിസ്ക്കാരം നിഷേധിക്കുന്നവൻ കാഫിറാണല്ലോ), അതിനു വേണ്ടി പ്രത്യേക ബാങ്കും ഇല്ല .നിശ്ചയം അല്ലാഹു തആലാ നിങ്ങള്ക്ക് ഒരു നിസ്‌ക്കാരത്തെ അധികമാക്കിയിരിക്കുന്നു; വിത്ർ നിസ്‌ക്കാരമാണത് .അതിനാൽ നിങ്ങൾ ഇശാഉ  നിസ്‌ക്കാരത്തിന്റെയും ഫജ്റ് വെളിവാകുന്നതിന്റെയും ഇടയിലുള്ള സമയം അത് നിസ്‌ക്കരിക്കുക എന്ന നബി വചനം കല്പനയെയാണ് സൂചിപ്പിക്കുന്നത് എന്നാണു ഇമാം നിരീക്ഷിക്കുന്നത്.എന്നാൽ വിത്ർ   സുന്നത്താണ് എന്ന് ഇമാം അവര്കളിൽ നിന്ന് തന്നെ ഒരു ഖൗൽ വന്നിട്ടുള്ളതിന്റെ ആശയം വിത്റിന്റെ വുജൂബിയ്യത്തു നബിയുടെ സുന്നത്തിൽ സ്ഥിരപ്പെട്ടിട്ടുണ്ട് എന്നതാണ്.ഇശാഇന്റെ സമയത്തു നിസ്‌ക്കരിക്കുന്നതിനാൽ  വിത്റിന് ഇശാഇന്റെ ബാങ്കും ഇഖാമത്തും മതി എന്നും ഇമാം വിശദീകരിക്കുന്നു.  
..................................


MODULE 07/11.11.2016
മേൽ സൂചിപ്പിച്ച ഹദീസിനു സമാനമായി നിരവധി ഹദീസ് കിതാബുകളിൽ നിന്നുള്ള ഹദീസുകൾ ഉദ്ധരിക്കുകയും അവയിൽ ചിലതു ദുർബലമാണെന്ന് സൂചിപ്പിക്കുകയും ചെയ്ത ശേഷം ഫത്ഹുൽ ഖദീർ തുടരുന്നത് കാണുക:
وَعَنْ خَارِجَةَ رَوَاهُ الْحَاكِمُ وَأَبُو دَاوُد وَالتِّرْمِذِيُّ وَابْنُ مَاجَهْ { خَرَجَ عَلَيْنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : إنَّ اللَّهَ أَمَدَّكُمْ بِصَلَاةٍ خَيْرٍ لَكُمْ مِنْ حُمْرِ النَّعَمِ وَهِيَ الْوِتْرُ ، فَجَعَلَهَا لَكُمْ فِيمَا بَيْنَ الْعِشَاءِ إلَى طُلُوعِ الْفَجْرِ } قَالَ الْحَاكِمُ صَحِيحٌ ، وَلَمْ يُخَرِّجَاهُ لِتَفَرُّدِ التَّابِعِيِّ عَنْ الصَّحَابِيِّ وَقَوْلُ التِّرْمِذِيِّ غَرِيبٌ لَا يُنَافِي الصِّحَّةَ لِمَا عُرِفَ ، وَلِذَا يَقُولُ مِرَارًا فِي كِتَابِهِ حَسَنٌ صَحِيحٌ غَرِيبٌ 
..........................
ആശയ സംഗ്രഹം:പ്രസ്തുത ഗ്രൻഥത്തിൽ, അബൂ ദാവൂദ് , തിർമുദി,ഇബ്നു മാജ, ഹാകിം എന്നിവർ രേഖപ്പെടുത്തിയ ഒരു ഹദീസ് പരാമർശിച്ചിട്ടുണ്ട് .പ്രസ്തുത ഹദീസ് സ്വഹീഹാണെന്ന് ഇമാം ഹാകിം പ്രസ്താവിച്ചിരിക്കുന്നു.ഇമാം തിർമുദി ഈ ഹദീസിനെ ഹസൻ ആയി പരിഗണിച്ചിട്ടുണ്ട്. സുനനു അബീ ദാവൂദിൽ വന്ന രൂപത്തിൽ പ്രസ്തുത ഹദീസ് ചുവടെ ചേർക്കുന്നു:
സുനനു അബീ ദാവൂദ് 
كتاب الوتر

كتاب الوتر

 باب اسْتِحْبَابِ الْوِتْرِ

حَدَّثَنَا أَبُو الْوَلِيدِ الطَّيَالِسِيُّ، وَقُتَيْبَةُ بْنُ سَعِيدٍ، - الْمَعْنَى - قَالاَ حَدَّثَنَا اللَّيْثُ، عَنْ يَزِيدَ بْنِ أَبِي حَبِيبٍ، عَنْ عَبْدِ اللَّهِ بْنِ رَاشِدٍ الزَّوْفِيِّ، عَنْ عَبْدِ اللَّهِ بْنِ أَبِي مُرَّةَ الزَّوْفِيِّ، عَنْ خَارِجَةَ بْنِ حُذَافَةَ، - قَالَ أَبُو الْوَلِيدِ الْعَدَوِيُّ - قَالَ خَرَجَ عَلَيْنَا رَسُولُ اللَّهِ صلى الله عليه وسلم فَقَالَ ‏ "‏ إِنَّ اللَّهَ عَزَّ وَجَلَّ قَدْ أَمَدَّكُمْ بِصَلاَةٍ وَهِيَ خَيْرٌ لَكُمْ مِنْ حُمْرِ النَّعَمِ وَهِيَ الْوِتْرُ فَجَعَلَهَا لَكُمْ فِيمَا بَيْنَ الْعِشَاءِ إِلَى طُلُوعِ الْفَجْرِ ‏"
ആശയ സംഗ്രഹം:അബുൽ വലീദ് അൽ അദവി റദിയല്ലാഹു അന്ഹു പറയുന്നു: ഒരിക്കൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഞങ്ങളുടെ സമീപം വന്നു പറഞ്ഞു : നിശ്ചയം അല്ലാഹു നിങ്ങള്ക്ക് ഒരു നിസ്ക്കാരം അധികമായി  നൽകിയിരിക്കുന്നു.അത് നിങ്ങള്ക്ക് ചുവന്ന ഒട്ടകത്തെക്കാൾ മെച്ചമാണ് .വിത്ർ ആണ് ആ നിസ്ക്കാരം . അതിന്റെ സമയം ഇശാഇനും ഫജ്ർ വെളിവാകുന്നതിനും ഇടയ്ക്കാണ് .
.....................
 عَنْ عَبْدِ اللَّهِ بْنِ بُرَيْدَةَ عَنْ أَبِيهِ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ { الْوِتْرُ حَقٌّ ، فَمَنْ لَمْ يُوتِرْ لَيْسَ مِنِّي ، الْوِتْرُ حَقٌّ فَمَنْ لَمْ يُوتِرْ فَلَيْسَ مِنِّي ، الْوِتْرُ حَقٌّ فَمَنْ لَمْ يُوتِرْ فَلَيْسَ مِنِّي } وَرَوَاهُ الْحَاكِمُ وَصَحَّحَهُ 
ആശയ സംഗ്രഹം:റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു :വിത്ർ ഹഖാണ് . വിത്ർ നിസ്‌ക്കരിക്കാത്തവൻ നമ്മിൽ പെട്ടവനല്ല ;വിത്ർ ഹഖാണ് . വിത്ർ നിസ്‌ക്കരിക്കാത്തവൻ നമ്മിൽ പെട്ടവനല്ല ;.വിത്ർ ഹഖാണ് . വിത്ർ നിസ്‌ക്കരിക്കാത്തവൻ നമ്മിൽ പെട്ടവനല്ല .ഇമാം ഹാകിം ഇത് റിപ്പോർട്ട് ചെയ്യുകയും സ്വഹീഹ് ആണെന്ന് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സുനനു അബീ ദാവൂദ് 
كتاب الوتر
باب فِيمَنْ لَمْ يُوتِرْ
എന്ന ഭാഗത്തു ഈ ഹദീസ് വന്നിട്ടുണ്ട്.
.......................


MODULE 08/11.11.2016 
 وَأَخْرَجَ الْبَزَّارُ عَنْ حَكَّامٍ عَنْ عَنْبَسَةَ عَنْ جَابِرٍ عَنْ أَبِي مَعْشَرٍ عَنْ إبْرَاهِيمَ عَنْ الْأَسْوَدِ عَنْ عَبْدِ اللَّهِ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ { الْوِتْرُ وَاجِبٌ عَلَى كُلِّ مُسْلِمٍ } وَقَالَ لَا نَعْلَمُهُ يُرْوَى عَنْ ابْنِ مَسْعُودٍ إلَّا مِنْ هَذَا الْوَجْهِ 
..........................

مسند البزار

 مسند عبد الله بن مسعود رضي الله عنه

 أول حديث علقمة عن عبد الله بن مسعود عن النبي صلى الله عليه وسلم

إبراهيم عن الأسود

حَدَّثَنَا مُحَمَّدُ بْنُ مَنْصُورٍ الطُّوسِيُّ ، قَالَ: نا سَهْلُ بْنُ بِشْرٍ ، قَالَ: نا حَكَّامٌ ، عَنْ عَنْبَسَةَ ، عَنْ جَابِرٍ ، عَنْ أَبِي مَعْشَرٍ ، عَنْ إِبْرَاهِيمَ ، عَنِ الْأَسْوَدِ ، عَنْ عَبْدِ اللَّهِ ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: " الْوِتْرُ وَاجِبٌ عَلَى كُلِّ مُسْلِمٍ . وَهَذَا الْحَدِيثُ لَا نَعْلَمُهُ يُرْوَى عَنْ عَبْدِ اللَّهِ إِلَّا مِنْ هَذَا الْوَجْهِ بِهَذَا الْإِسْنَادِ

വിത്ർ എല്ലാ മുസ്ലിമിനും വാജിബാണ്‌ എന്നൊരു ഹദീസ് മുസ്നദു ബസ്സാറിലും കാണാം.

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=72&bookhad=1484
 വിത്ർ വാജിബോ സുന്നത്തോ ചർച്ച ഇവിടെ അവസാനിപ്പിക്കുന്നു. അടുത്ത ഹദീസ് സെഷനിൽ ഹദീസ് ൪൬ ഫത്ഹുൽ ബാരി തുടരും ഇൻ ഷാ അല്ലാഹു  







Sunday, 6 November 2016

Al kithab 204 Asswala part 10 Malayalam

[06/11, 7:12 a.m.] Abbas Parambadan NBR TVM❤: 0⃣6⃣. 1⃣1⃣. 2⃣0⃣1⃣6⃣.
*١٤٣٨ صفر ٦*
*السلام عليكم ورحمة الله*
*അൽ കിതാബ്*تَدْرِيسُ الْكِتَاب *പഠന പരമ്പര*
2⃣0⃣4⃣
*കുറിപ്പുകൾ:
......................
*SPECIAL CLASS*
*الصلوة الصلوة*
*അസ്സ്വലാ  അസ്സ്വലാ*
*നിസ്ക്കാരം* *Part 1⃣0⃣*
*വിഷയം* :
*الركوع في الصلوة*
*ഭാഗം 3*
*Audios & Videos by Abbas Parampadan  9744391915*
🍒🍒🍒🍒🍒🍒🍒🍒🍒
[06/11, 7:17 a.m.] Abbas Parambadan NBR TVM❤: 🌷

*MODULE 01/06.11.2016*

*നിസ്‌കാരത്തിൽ റുകൂഉം സുജൂദും എങ്ങിനെ ചെയ്യണം ? നിസ്‌കാരത്തിന്റെ രൂപം സംബന്ധിച്ച ഏതാനും ഹദീസുകൾ ഇന്ന് ചർച്ച ചെയ്യുന്നു* .

✅✅✅
*റുകൂഉ ചെയ്യുമ്പോൾ മുതുകും പിരടിയും സമമാകത്തക്ക വിധം കുമ്പിടേണ്ടതാണ്* .

*സുനനു ഇബ്നു മാജ*
*كتاب إقامة الصلاة والسنة فيها*

حَدَّثَنَا إِبْرَاهِيمُ بْنُ مُحَمَّدِ بْنِ يُوسُفَ الْفِرْيَابِيُّ، حَدَّثَنَا عَبْدُ اللَّهِ بْنُ عُثْمَانَ بْنِ عَطَاءٍ، حَدَّثَنَا طَلْحَةُ بْنُ زَيْدٍ، عَنْ رَاشِدٍ، قَالَ *سَمِعْتُ وَابِصَةَ بْنَ مَعْبَدٍ، يَقُولُ رَأَيْتُ رَسُولَ اللَّهِ ـ صلى الله عليه وسلم ـ يُصَلِّي فَكَانَ إِذَا رَكَعَ سَوَّى ظَهْرَهُ حَتَّى لَوْ صُبَّ عَلَيْهِ الْمَاءُ لاَسْتَقَر*َّ
*വാബിസതു ബ്നു മഅബദ്  റദിയല്ലാഹു അന്ഹു പറയുന്നു: ഞാൻ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം നിസ്‌ക്കരിക്കുന്നതു ഞാൻ കണ്ടു .റസൂൽ റുകൂഉ ചെയ്യുമ്പോൾ മുതുകു നേരെയാക്കുമായിരുന്നു - നബിയുടെ മുതുകിൽ വെള്ളം ഒഴിച്ചാൽ അവിടെ തന്നെ നിൽക്കുമായിരുന്നു* .

*സുനനു അബീ ദാവൂദ്*
  *ഹദീസ് 730*
*كتاب الصلاة*

*باب افْتِتَاحِ الصَّلاَةِ*

*حَدَّثَنَا أَحْمَدُ بْنُ حَنْبَلٍ حَدَّثَنَا أَبُو عَاصِمٍ الضَّحَّاكُ بْنُ مَخْلَدٍ ح و حَدَّثَنَا مُسَدَّدٌ حَدَّثَنَا يَحْيَى وَهَذَا حَدِيثُ أَحْمَدَ قَالَ أَخْبَرَنَا عَبْدُ الْحَمِيدِ يَعْنِي ابْنَ جَعْفَرٍ أَخْبَرَنِي مُحَمَّدُ بْنُ عُمَرَ بْنِ عَطَاءٍ قَالَ سَمِعْتُ أَبَا حُمَيْدٍ السَّاعِدِيَّ فِي عَشْرَةٍ مِنْ أَصْحَابِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْهُمْ أَبُو قَتَادَةَ قَالَ أَبُو حُمَيْدٍ أَنَا أَعْلَمُكُمْ بِصَلَاةِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالُوا فَلِمَ فَوَاللَّهِ مَا كُنْتَ بِأَكْثَرِنَا لَهُ تَبَعًا وَلَا أَقْدَمِنَا لَهُ صُحْبَةً قَالَ بَلَى قَالُوا فَاعْرِضْ قَالَ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا قَامَ إِلَى الصَّلَاةِ يَرْفَعُ يَدَيْهِ حَتَّى يُحَاذِيَ بِهِمَا مَنْكِبَيْهِ ثُمَّ يُكَبِّرُ حَتَّى يَقِرَّ كُلُّ عَظْمٍ فِي مَوْضِعِهِ مُعْتَدِلًا ثُمَّ يَقْرَأُ ثُمَّ يُكَبِّرُ فَيَرْفَعُ يَدَيْهِ حَتَّى يُحَاذِيَ بِهِمَا مَنْكِبَيْهِ ثُمَّ يَرْكَعُ وَيَضَعُ رَاحَتَيْهِ عَلَى رُكْبَتَيْهِ ثُمَّ يَعْتَدِلُ فَلَا يَصُبُّ رَأْسَهُ وَلَا يُقْنِعُ ثُمَّ يَرْفَعُ رَأْسَهُ فَيَقُولُ سَمِعَ اللَّهُ لِمَنْ حَمِدَهُ ثُمَّ يَرْفَعُ يَدَيْهِ حَتَّى يُحَاذِيَ بِهِمَا مَنْكِبَيْهِ مُعْتَدِلًا ثُمَّ يَقُولُ اللَّهُ أَكْبَرُ ثُمَّ يَهْوِي إِلَى الْأَرْضِ فَيُجَافِي يَدَيْهِ عَنْ جَنْبَيْهِ ثُمَّ يَرْفَعُ رَأْسَهُ وَيَثْنِي رِجْلَهُ الْيُسْرَى فَيَقْعُدُ عَلَيْهَا وَيَفْتَحُ أَصَابِعَ رِجْلَيْهِ إِذَا سَجَدَ وَيَسْجُدُ ثُمَّ يَقُولُ اللَّهُ أَكْبَرُ وَيَرْفَعُ رَأْسَهُ وَيَثْنِي رِجْلَهُ الْيُسْرَى فَيَقْعُدُ عَلَيْهَا حَتَّى يَرْجِعَ كُلُّ عَظْمٍ إِلَى مَوْضِعِهِ ثُمَّ يَصْنَعُ فِي الْأُخْرَى مِثْلَ ذَلِكَ ثُمَّ إِذَا قَامَ مِنْ الرَّكْعَتَيْنِ كَبَّرَ وَرَفَعَ يَدَيْهِ حَتَّى يُحَاذِيَ بِهِمَا مَنْكِبَيْهِ كَمَا كَبَّرَ عِنْدَ افْتِتَاحِ الصَّلَاةِ ثُمَّ يَصْنَعُ ذَلِكَ فِي بَقِيَّةِ صَلَاتِهِ حَتَّى إِذَا كَانَتْ السَّجْدَةُ الَّتِي فِيهَا التَّسْلِيمُ أَخَّرَ رِجْلَهُ الْيُسْرَى وَقَعَدَ مُتَوَرِّكًا عَلَى شِقِّهِ الْأَيْسَرِ قَالُوا صَدَقْتَ هَكَذَا كَانَ يُصَلِّي صَلَّى اللَّهُ عَلَيْهِ وَسَلَّمَ*

*ആശയ സംഗ്രഹം*:
*അബൂ ഖതാദ*
*റദിയല്ലാഹു അന്ഹു ഉൾപ്പെടെ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ പത്ത് സ്വഹാബികൾ* / *സഖാക്കൾ ഉണ്ടായിരുന്ന ഒരു സദസ്സിൽ ഒരിക്കൽ അബൂ ഹുമൈദ് അസ്സാഇദീ റദിയല്ലാഹു അന്ഹു പറഞ്ഞു: റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ നിസ്‌ക്കാരത്തെ കുറിച്ച് നിങ്ങളിൽ ഏറ്റവും കൂടുതൽ അറിയുന്നവനാണ് ഞാൻ.അപ്പോൾ മറ്റുള്ളവർ പറഞ്ഞു: അല്ലാഹുവാണ , താങ്കൾ ഞങ്ങളെക്കാൾ ഏറെ റസൂലിനെ പിന്പറ്റിയ വ്യക്തിയോ ഞങ്ങളെക്കാൾ കാലം റസൂലുമായി സഹവസിച്ച വ്യക്തിയോ അല്ല.അദ്ദേഹം പറഞ്ഞു: അതെ.മറ്റുള്ളവർ അദ്ദേഹത്തോട് റസൂലിന്റെ നിസ്ക്കാരം എങ്ങിനെയായിരുന്നുവെന്നു  വെളിപ്പെടുത്താൻ ആവശ്യപ്പെട്ടു.അബൂ ഹുമൈദ് പറഞ്ഞു:റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം നിസ്‌ക്കാരത്തിലേക്കു നിന്നാൽ രണ്ടു കൈകളും രണ്ടു ചുമലുകൾക്കു നേരെ വരത്തക്ക വണ്ണം ഉയർത്തി തക്ബീർ ചൊല്ലുമായിരുന്നു-എല്ലാ എല്ലുകളും അതാതിന്റെ സ്ഥാനത്തു വിശ്രമിക്കുന്നത് വരെ.തുടർന്ന് നബി ഖുർആൻ  പാരായണം ചെയ്യുകയും രണ്ടു കൈകളും രണ്ടു ചുമലുകൾക്കു നേരെ വരത്തക്ക വണ്ണം ഉയർത്തി തക്ബീർ ചൊല്ലുകയും ചെയ്തു റുകൂഉ ചെയ്യുമായിരുന്നു.റുകൂഇൽ നബി മുന്കയ്യിന്റെ പള്ളകൾ രണ്ടു കാൽ മുട്ടുകളിൽ വച്ച് തല കൂടുതൽ കുനിയുകയോ തല ഉയർത്തുകയോ ചെയ്യാതെ ചൊവ്വായ നിലയിൽ റുകൂഉ ചെയ്യുമായിരുന്നു.റുകൂഇൽ നിന്ന് ഉയരുമ്പോൾ*
*سَمِعَ اللَّهُ لِمَنْ حَمِدَه*ُ
' *അല്ലാഹുവിനെ സ്തുതിച്ചവനെ അല്ലാഹു കേട്ടു' എന്ന് പറയുകയും പിന്നെ രണ്ടു കൈകളും രണ്ടു ചുമലുകൾക്കു നേരെ വരത്തക്ക വണ്ണം ഉയർത്തി ചൊവ്വായി നിൽക്കുകയും /ഇഅതിദാൽ ചെയ്യുകയും പിന്നീട്  അല്ലാഹു അക്ബർ എന്ന്കൈ പറഞ്ഞു കൈകൾ പാർശ്വങ്ങളിൽ നിന്ന്ത അകറ്റി തറയിലോട്ടു താഴ്ന്നു പോയി സുജൂദ് ചെയ്യുകയും പിന്നെ തല ഉയർത്തി ഇടതു കാൽ വളച്ചു വച്ച് അതിന്മേൽ ഇരിക്കുകയും ചെയ്യുമായിരുന്നു.വീണ്ടും സുജൂദ് ചെയ്യുകയും സുജൂദ് ചെയ്യുമ്പോൾ കാൽ വിരലുകൾ തുറന്നു വയ്ക്കുകയും ചെയ്യുമായിരുന്നു.വീണ്ടും അല്ലാഹു അക്ബർ ചൊല്ലി സുജൂദിൽ നിന്ന് ഉയരുകയും ഇടതു കാൽ വളച്ചു വച്ച് അതിന്മേൽ ഇരിക്കുകയും ചെയ്യുമായിരുന്നു-എല്ലാ എല്ലുകളും അതാതിന്റെ സ്ഥാനത്തു വിശ്രമിക്കുന്നത് വരെ.ഇത് പോലെ രണ്ടാമത്തെ റക്അത്തിലും ചെയ്യുമായിരുന്നു.പിന്നീട് രണ്ടാമത്തെ റക്അത്തിൽ നിന്നു എണീറ്റാൽ നിസ്‌കാരത്തിന്റെ തുടക്കത്തിൽ ചെയ്ത പോലെ രണ്ടു കൈകളും രണ്ടു ചുമലുകൾക്കു നേരെ വരത്തക്ക വണ്ണം ഉയർത്തി തക്ബീർ ചൊല്ലുകയും ചെയ്യുമായിരുന്നു.അവസാനത്തെ റക്അത്തിൽ സുജൂദ് കഴിഞ്ഞ ശേഷം ഇടതു കാൽപ്പാദം പുറത്തേക്കിട്ടു നിതംബത്തിൽ തവർറുകിന്റെ ഇരുത്തം ഇരിക്കുമായിരുന്നു.ഇത് കേട്ടു മറ്റു സ്വഹാബാക്കൾ പറഞ്ഞു: താങ്കൾ സത്യം പറഞ്ഞു.ഇങ്ങിനെയാണ്‌ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം നിസ്‌ക്കരിച്ചിരുന്നത്* .
[06/11, 8:17 a.m.] Abbas Parambadan NBR TVM❤: 🌷🌷

*MODULE 02/06.11.2016*

*സുനനു അബീ ദാവൂദ്  ഹദീസ് 731*
حَدَّثَنَا قُتَيْبَةُ بْنُ سَعِيدٍ حَدَّثَنَا ابْنُ لَهِيعَةَ عَنْ يَزِيدَ يَعْنِي ابْنَ أَبِي حَبِيبٍ عَنْ مُحَمَّدِ بْنِ عَمْرِو بْنِ حَلْحَلَةَ عَنْ مُحَمَّدِ بْنِ عَمْرٍو الْعَامِرِيِّ قَالَ كُنْتُ فِي مَجْلِسٍ مِنْ أَصْحَابِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَتَذَاكَرُوا صَلَاةَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ أَبُو حُمَيْدٍ فَذَكَرَ بَعْضَ هَذَا الْحَدِيثِ وَقَالَ *فَإِذَا رَكَعَ أَمْكَنَ كَفَّيْهِ مِنْ رُكْبَتَيْهِ وَفَرَّجَ بَيْنَ أَصَابِعِهِ ثُمَّ هَصَرَ ظَهْرَهُ غَيْرَ مُقْنِعٍ رَأْسَهُ وَلَا صَافِحٍ بِخَدِّه*ِ وَقَالَ *فَإِذَا قَعَدَ فِي الرَّكْعَتَيْنِ قَعَدَ عَلَى بَطْنِ قَدَمِهِ الْيُسْرَى وَنَصَبَ الْيُمْنَى فَإِذَا كَانَ فِي الرَّابِعَةِ أَفْضَى بِوَرِكِهِ الْيُسْرَى إِلَى الْأَرْضِ وَأَخْرَجَ قَدَمَيْهِ مِنْ نَاحِيَةٍ وَاحِدَة*ٍ
*ആശയ സംഗ്രഹം*:
*മുഹമ്മദ് ബ്നു അംറുൽ ആമിരി പറയുന്നു:ഞാൻ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ സ്വഹാബാക്കളുടെ ഒരു സദസ്സിൽ ഇരിക്കുകയായിരുന്നു.അപ്പോൾ റസൂലുല്ലാഹി  സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ നിസ്‌ക്കാരത്തെ സംബന്ധിച്ചു അവർ സ്മരിച്ചു.അപ്പോൾ അബൂ ഹുമൈദ് മുകളിൽ* *പറഞ്ഞു എന്ന് പറഞ്ഞിട്ട് മുകളിൽ പറഞ്ഞ ഹദീസിന്റെ ചില ഭാഗങ്ങൾ പറഞ്ഞു*.
*അബൂ ഹുമൈദ് പറഞ്ഞു* : *നബി റുകൂഉ ചെയ്യുമ്പോൾ മുന്കയ്യിന്റെ രണ്ടു പള്ളകൾ രണ്ടു കാൽ മുട്ടുകാലിൽ വയ്ക്കുകയും കൈ വിരലുകൾ വിടർത്തിപ്പിടിക്കുകയും  തല മുകളിലേക്ക് ഉയർത്തുകയോ മുഖം ഏതെങ്കിലും ഭാഗത്തേക്ക് തിരിക്കുകയോ ചെയ്യാതെ മുതുകു കുനിയ്ക്കുകയും ചെയ്യുമായിരുന്നു.രണ്ടാമത്തെ റക്അത്തിൽ അത്തഹിയ്യാത്തിൽ ഇരിക്കുമ്പോൾ ഇടതു കാൽപ്പാദത്തിന്റെ പള്ള മേൽ ഇരിക്കുകയും വലതു കാൽപ്പാദം ഉയർത്തി വയ്ക്കുകയും ചെയ്യുമായിരുന്നു.നാലാമത്തെ -അവസാനത്തെ -റക്അത്തിലെ ഇരുത്തത്തിൽ ഇടതു ചന്തിയിൽ ഇരിക്കുകയും രണ്ടു പാദങ്ങളും ഒരു ഭാഗത്തേക്ക് കൊണ്ട് വരികയും ചെയ്യുമായിരുന്നു* .

*സുനനു അബീ ദാവൂദ്  ഹദീസ് 732*
حَدَّثَنَا عِيسَى بْنُ إِبْرَاهِيمَ الْمِصْرِيُّ حَدَّثَنَا ابْنُ وَهْبٍ عَنْ اللَّيْثِ بْنِ سَعْدٍ عَنْ يَزِيدَ بْنِ مُحَمَّدٍ الْقُرَشِيِّ وَيَزِيدَ بْنِ أَبِي حَبِيبٍ عَنْ مُحَمَّدِ بْنِ عَمْرِو بْنِ حَلْحَلَةَ عَنْ مُحَمَّدِ بْنِ عَمْرِو بْنِ عَطَاءٍ نَحْوَ هَذَا قَالَ *فَإِذَا سَجَدَ وَضَعَ يَدَيْهِ غَيْرَ مُفْتَرِشٍ وَلَا قَابِضِهِمَا وَاسْتَقْبَلَ بِأَطْرَافِ أَصَابِعِهِ الْقِبْلَةَ*
*ആശയ സംഗ്രഹം: മറ്റൊരു റിപ്പോർട്ടിൽ നബി സുജൂദ് ചെയ്യുമ്പോൾ രണ്ടു കൈകളും കൂടുതലായി വിടർത്തുകയോ കൂട്ടിപ്പിടിക്കുകയോ ചെയ്യാതെ വിരലുകളുടെ അറ്റങ്ങൾ ഖിബ്ലയ്ക്കു അഭിമുഖമായി വച്ചിരുന്നു എന്ന് കാണാം* .
[06/11, 8:21 a.m.] Abbas Parambadan NBR TVM❤: 🌷🌷🌷

*MODULE 03/06.11.2016*

*സുനനു അബീ ദാവൂദ്  ഹദീസ് 733*
حَدَّثَنَا عَلِيُّ بْنُ الْحُسَيْنِ بْنِ إِبْرَاهِيمَ حَدَّثَنَا أَبُو بَدْرٍ حَدَّثَنِي زُهَيْرٌ أَبُو خَيْثَمَةَ حَدَّثَنَا الْحَسَنُ بْنُ الْحُرِّ حَدَّثَنِي عِيسَى بْنُ عَبْدِ اللَّهِ بْنِ مَالِكٍ عَنْ مُحَمَّدِ بْنِ عَمْرِو بْنِ عَطَاءٍ أَحَدِ بَنِي مَالِكٍ عَنْ عَبَّاسٍ أَوْ عَيَّاشِ بْنِ سَهْلٍ السَّاعِدِيِّ أَنَّهُ كَانَ فِي مَجْلِسٍ فِيهِ أَبُوهُ وَكَانَ مِنْ أَصْحَابِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَفِي الْمَجْلِسِ أَبُو هُرَيْرَةَ وَأَبُو حُمَيْدٍ السَّاعِدِيُّ وَأَبُو أُسَيْدٍ بِهَذَا الْخَبَرِ يَزِيدُ أَوْ يَنْقُصُ قَالَ فِيهِ ثُمَّ *رَفَعَ رَأْسَهُ يَعْنِي مِنْ الرُّكُوعِ فَقَالَ سَمِعَ اللَّهُ لِمَنْ حَمِدَهُ اللَّهُمَّ رَبَّنَا لَكَ الْحَمْدُ وَرَفَعَ يَدَيْهِ ثُمَّ قَالَ اللَّهُ أَكْبَرُ فَسَجَدَ فَانْتَصَبَ عَلَى كَفَّيْهِ وَرُكْبَتَيْهِ وَصُدُورِ قَدَمَيْهِ وَهُوَ سَاجِدٌ ثُمَّ كَبَّرَ فَجَلَسَ فَتَوَرَّكَ وَنَصَبَ قَدَمَهُ الْأُخْرَى ثُمَّ كَبَّرَ فَسَجَدَ ثُمَّ كَبَّرَ فَقَامَ وَلَمْ يَتَوَرَّكْ ثُمَّ سَاقَ الْحَدِيثَ قَالَ ثُمَّ جَلَسَ بَعْدَ الرَّكْعَتَيْنِ حَتَّى إِذَا هُوَ أَرَادَ أَنْ يَنْهَضَ لِلْقِيَامِ قَامَ بِتَكْبِيرَةٍ ثُمَّ رَكَعَ الرَّكْعَتَيْنِ الْأُخْرَيَيْنِ وَلَمْ يَذْكُرْ التَّوَرُّكَ فِي التَّشَهُّد*ِ
*ആശയ സംഗ്രസാഹം:മറ്റൊരു റിപ്പോർട്ടിൽ റുകൂഇൽ നിന്ന് ഉയർന്നപ്പോൾ*
*سَمِعَ اللَّهُ لِمَنْ حَمِدَهُ اللَّهُمَّ رَبَّنَا لَكَ الْحَمْدُ*
' *അല്ലാഹുവിനെ സ്തുതിച്ചവനെ അവൻ കേട്ടു അല്ലാഹുവേ*.. *നിനയ്ക്കാണ് സകല സ്തുതിയും* '
*എന്ന് പറഞ്ഞുവെന്നും ഇഅതിദാലിനു ശേഷം  കൈകൾ ഉയർത്തി  അള്ളാഹു അക്ബർ എന്ന് തക്ബീർ ചൊല്ലി സുജൂദിലേക്കു പോയി എന്നും* *സുജൂദിൽ കൈവിരലുകളുടെ പള്ളകൾ.കാൽ മുട്ടുകൾ എന്നിവ നിലത്തു അമർത്തിയെന്നും തക്ബീർ ചൊല്ലി തവർറുകിന്റെ ഇരുത്തം ഇരിക്കുകയും  വലതു കാൽപ്പാദം ഉയർത്തുകയും തക്ബീർ ചൊല്ലി  വീണ്ടും സുജൂദ്* *ചെയ്യുകയും  വീണ്ടും തക്ബീർ ചൊല്ലി ഇരിക്കാതെ എണീക്കുകയും ചെയ്തു എന്ന് കാണാം*.
*രണ്ടു റകഅത്തിന്റെ അവസാനം നബി ഇരിക്കുകയും ശേഷം തക്ബീർ ചൊല്ലിക്കൊണ്ട് എണീക്കുകയും  പിന്നീട് അവസാനതു രണ്ടു റക്അത്തു നിസ്‌ക്കരിക്കുകയും ചെയ്തു എന്നും ഹദീസിൽ  കാണാം* .

*സുനനു അബീ ദാവൂദ്  ഹദീസ് 734*
حَدَّثَنَا أَحْمَدُ بْنُ حَنْبَلٍ حَدَّثَنَا عَبْدُ الْمَلِكِ بْنُ عَمْرٍو أَخْبَرَنِي فُلَيْحٌ حَدَّثَنِي عَبَّاسُ بْنُ سَهْلٍ قَالَ اجْتَمَعَ أَبُو حُمَيْدٍ وَأَبُو أُسَيْدٍ وَسَهْلُ بْنُ سَعْدٍ وَمُحَمَّدُ بْنُ مَسْلَمَةَ فَذَكَرُوا صَلَاةَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ أَبُو حُمَيْدٍ أَنَا أَعْلَمُكُمْ بِصَلَاةِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَذَكَرَ بَعْضَ هَذَا قَالَ ثُمَّ *رَكَعَ فَوَضَعَ يَدَيْهِ عَلَى رُكْبَتَيْهِ كَأَنَّهُ قَابِضٌ عَلَيْهِمَا وَوَتَّرَ يَدَيْهِ فَتَجَافَى عَنْ جَنْبَيْه*ِ قَالَ ثُمَّ *سَجَدَ فَأَمْكَنَ أَنْفَهُ وَجَبْهَتَهُ وَنَحَّى يَدَيْهِ عَنْ جَنْبَيْهِ وَوَضَعَ كَفَّيْهِ حَذْوَ مَنْكِبَيْهِ ثُمَّ رَفَعَ رَأْسَهُ حَتَّى رَجَعَ كُلُّ عَظْمٍ فِي مَوْضِعِهِ حَتَّى فَرَغَ ثُمَّ جَلَسَ فَافْتَرَشَ رِجْلَهُ الْيُسْرَى وَأَقْبَلَ بِصَدْرِ الْيُمْنَى عَلَى قِبْلَتِهِ وَوَضَعَ كَفَّهُ الْيُمْنَى عَلَى رُكْبَتِهِ الْيُمْنَى وَكَفَّهُ الْيُسْرَى عَلَى رُكْبَتِهِ الْيُسْرَى وَأَشَارَ بِأُصْبُعِهِ*
*ആശയ സംഗ്രസാഹം*: *മറ്റൊരു റിപ്പോർട്ടിൽ നബി റുകൂഇൽ കൈകൾ അകത്തിപ്പിടിച്ചു മുട്ടുകളിന്മേൽ പിടിക്കുന്ന വിധം വച്ചുവെന്നും സുജൂദ് ചെയ്തപ്പോൾ മൂക്കും നെറ്റിയും തറയിൽ വച്ചുവെന്നും കൈകൾ അകത്തി മുന്കയ്യിന്റെ പള്ളകൾ തോളുകൾക്കു നേരെ വരത്തക്ക വിധം പിന്നീട് എല്ലാ എല്ലുകളും അതിന്റെ സ്ഥാനങ്ങളിൽ വരും വിധം  തല* *ഉയർത്തിയെന്നും*
*കാണാം.കൂടാതെ അത്തഹിയ്യാത്തിൽ , ഇടതു പാദം പരത്തിയും  വലതു പാദത്തിന്റെ മുൻഭാഗം ഖിബ്ലായ്ക്കു അഭിമുഖമാക്കിക്കൊണ്ടും നബി ഇരുന്നുവെന്നും വലതു കൈപ്പത്തി വലതു കാൽ മുട്ടിന്റെയും ഇടതു കൈപ്പത്തി ഇടതു കാൽ മുട്ടിന്റെയും മുകളിൽ വച്ച് വിരൽ കൊണ്ട് ചൂണ്ടിയെന്നും കാണാം*
[06/11, 8:47 a.m.] Abbas Parambadan NBR TVM❤: 🌷🌷🌷🌷

*MODULE 04/05.11.2016*

*സുനനു അബീ ദാവൂദ്  ഹദീസ് 735*
حَدَّثَنَا عَمْرُو بْنُ عُثْمَانَ حَدَّثَنَا بَقِيَّةُ iحَدَّثَنِي عُتْبَةُ حَدَّثَنِي عَبْدُ اللَّهِ بْنُ عِيسَى عَنْ الْعَبَّاسِ بْنِ سَهْلٍ السَّاعِدِيِّ عَنْ أَبِي حُمَيْدٍ بِهَذَا الْحَدِيثِ قَالَ *وَإِذَا سَجَدَ فَرَّجَ بَيْنَ فَخِذَيْهِ غَيْرَ حَامِلٍ بَطْنَهُ عَلَى شَيْءٍ مِنْ فَخِذَيْهِ*
*ആശയ സംഗ്രഹം :മറ്റൊരു റിപ്പോർട്ടിൽ നബി- അത്തഹിയ്യാത്തിൽ- ഇരിക്കുമ്പോൾ തുടകൾ അകത്തി വയറിന്റെ ഒരു ഭാഗവും തുടകളിൽ സ്പർശിക്കാത്ത വിധം ഇരിക്കുമായിരുന്നു എന്ന് കാണാം* .

*സുനനു അബീ ദാവൂദ്  ഹദീസ് 736*
حَدَّثَنَا مُحَمَّدُ بْنُ مَعْمَرٍ حَدَّثَنَا حَجَّاجُ بْنُ مِنْهَالٍ حَدَّثَنَا هَمَّامٌ حَدَّثَنَا مُحَمَّدُ بْنُ جُحَادَةَ عَنْ عَبْدِ الْجَبَّارِ بْنِ وَائِلٍ عَنْ أَبِيهِ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي هَذَا الْحَدِيثِ قَالَ *فَلَمَّا سَجَدَ وَقَعَتَا رُكْبَتَاهُ إِلَى الْأَرْضِ قَبْلَ أَنْ تَقَعَ كَفَّاه*ُ قَالَ *فَلَمَّا سَجَدَ وَضَعَ جَبْهَتَهُ بَيْنَ كَفَّيْهِ وَجَافَى عَنْ إِبِطَيْهِ*
*ആശയ സംഗ്രഹം :മറ്റൊരു റിപ്പോർട്ടിൽ നബി സുജൂദ് ചെയ്തപ്പോൾ രണ്ടു മുൻകൈകളും തറയിൽ വയ്ക്കുന്നതിന് മുമ്പേ രണ്ടു കാൽ മുട്ടുകൾ തറയിൽ വച്ചുവെന്നും നെറ്റിത്തടം രണ്ടു മുൻകൈകൾക്കിടയിലായി വച്ചുവെന്നും കക്ഷം അകറ്റിപ്പിടിച്ചുവെന്നും* *കാണാo*

*السلام عليكم*
*പ്രിയ സഹോദരീ സഹോദരൻമാരേ*.....

✅✅✅🏝🏝🏝🏝🏝
*എന്താണ് അൽ കിതാബ് പ0ന പദ്ധതി* ?
🌺🌺🌺🌺🌺🌺🌺

*അല്ലാഹു വിന്റെ തൗഫീ ഖോട് കൂടി ഇന്റർനെറ്റിന്റെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തി വിശുദ്ധ ഖുർആനും നബിചര്യയും വിശുദ്ധ ഖുർആനിന് പ്രമുഖ മുഫസ്സിറുകൾ എഴുതിയ തഫ്സീറുകളും ഹദീസുകൾക്ക് മഹാന്മാരായ ഇമാമുകൾ എഴുതിയ ശറഹ് ഗ്രന്ഥങ്ങളും അവയുടെ അറബി മൂലവും മലയാള സാരാംശവും സഹിതം സാധാരണക്കാർക്ക് പഠിക്കുന്നതിനുള്ള ഒരു ജനകീയ വേദിയാണിത്.സംഘടനാ പക്ഷപാതിത്തമില്ലാതെ അഭിപ്രായ വ്യത്യാസങ്ങളെ വിശാല തലത്തിൽ മനസ്സിലാക്കാനും അതേ സമയം യാതൊരു അടിസ്ഥാനവുമില്ലാത്ത അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും തിരിച്ചറിയാനും*
*ان شاء الله*
*ഈ പഠനം നമ്മെ സഹായിച്ചേക്കും*.

🌷

*തഫ്സീർ പ0നം എങ്ങിനെ*?

*ഒരു ആയത്തിന്റെ തഫ്സീർ ഇബ്നു കസീർ പ്രകാരമുള്ള വിശദീകരണം പ്രധാന ഇ ബാറതുകൾ ഉൾപ്പെടുത്തിക്കൊണ്ട് ആദ്യം ചർച്ച ചെയ്യുന്നു. പിന്നീട് റാസി, തബരി, ഖുർതുബി, സമഖ്ശരി, കശ്ശാഫ് , ബഹ്റു ൽ മുഹീത് മുതലായ വിവിധ തഫ്സീറുകളിൽ നിന്ന് തിരഞ്ഞെടുത്ത ഇബാറതുകൾ ചർച്ച ചെയ്യുന്നു. സാധാരണയായി ഞായർ, തിങ്കൾ ദിവസങ്ങളിലാണ് തഫ്സീർ പഠനം*

🌷🌷
*ഹദീസ് പഠനം എങ്ങിനെ*?

*ഏറ്റവും പ്രാമാണികമായ ഹദീസ് സമാഹാര ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയിലെ ഹദീസുകൾക്ക് ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി എഴുതിയ ശറഹ് ഗ്രന്ഥമായ ഫത്ഹുൽ ബാരിയിലെ ഇബാറതുകളും* *ചിലപ്പോഴൊക്കെ മറ്റു ശറഹ് ഗ്രന്ഥങ്ങളും ഉൾപ്പെടുത്തി ക്കൊണ്ടാണ് ഹദീസ് പ0നം*
*സാധാരണയായി ബുധൻ, വ്യാഴം ദിവസങ്ങളിൽ ഹദീസ് പ0നമായിരിക്കും* .

🌷🌷🌷

*ശനിയാഴ്ചകളിൽ ഏതെങ്കിലും ഒരു വിഷയത്തെ മുൻനിർത്തിയുള്ള സ്പെഷ്യൽ സെഷനുകളും കൂടാതെ ഇടയ്ക്ക് ചില ദിവസങ്ങളിൽ സ്പെഷ്യൽ ക്ലാസ്സുകളും ഉണ്ടായിരിക്കും*

*ഈ പഠന പദ്ധതി വാട്ട്സ് ആപ്പ് , ഫെയ്സ് ബുക്ക്, യു ട്യൂബ് , ജി പ്ലസ് ,ടെലിഗ്രാഠ  തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിൽ ലഭ്യമാണ്* .

🎤🎤🎤🎤🎤
*ഓഡിയോകളും വീഡിയോകളും ഷെയർ ചെയ്യുന്നവർ ടെക്സ്റ്റുകൾ കൂടി ഷെയർ ചെയ്യുന്നത് നന്നായിരിക്കും.അല്ലാഹു സഹായിക്കട്ടേ* ....

📞📞📞📞📞
9⃣7⃣4⃣4⃣3⃣9⃣1⃣9⃣1⃣5⃣
*അൽ കിതാബ് പഠന പരമ്പരയുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ നിങ്ങളുടെ വാട്ട്സ് ആപ്പ് നമ്പരിൽ നിന്ന്  9744391915 എന്ന നമ്പറിലേക്ക്*
*السلام عليكم*
*അൽ കിതാബ് എന്ന്* *സന്ദേശം അയക്കുക* .
*നിങ്ങളുടെ പേര് ,സ്ഥലം, ജോലി സ്ഥലം എന്നിവയും* *അറിയിക്കുക* .

💽💽💽🌺🌺🌺
*കൂടാതെ അറബിക് ഗ്രാമർ, ഇംഗ്ലീഷ് ഗ്രാമർ എന്നീ ഗ്രൂപ്പുകളിൽ ചേരാൻ യഥാക്രമം നഹ് വ് ,ഇംഗ്ലീഷ് എന്നിങ്ങനെ സന്ദേശം അയക്കുക*
🎤🎤🎤🌷🌷🌷
*ശ്രദ്ധിക്കുക*:
*അൽ കിതാബ് ക്ലാസ്സുകൾ കംപ്രസ്സ് ചെയ്ത് എം.ബി കുറച്ചാണ് അപ് ലോഡ് ചെയ്യുന്നത്. ക്വാളിറ്റി കൂടിയ ഓഡിയോസ് വേണ്ടവർ HQ അൽ കിതാബ് എന്നാണ് മെസ്സേജ് അയക്കേണ്ടത്. അൽ കിതാബ് വീഡിയോസ് ലഭിക്കാൻ അൽ കിതാബ് വീഡിയോസ് എന്ന് സന്ദേശം അയക്കുക*
❌❌❌❌❌❌
*മറ്റു അംഗങ്ങൾക്ക് ബുദ്ധിമുട്ട് ഇല്ലാതിരിക്കാനായി സലാം മടക്കുന്നത് പോലും അംഗങ്ങൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യരുത് എന്ന് നിബന്ധന  വച്ചിട്ടുണ്ട്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സംശയങ്ങളും സ്വകാര്യ സന്ദേശം അയച്ചാൽ മതി*.
❌❌❌❌❌❌❌❌❌
🍊🍊🍊🍊🍊
*എന്നേയുഠ കുടുംബത്തേയും നിങ്ങളുടെ ദുആകളിൽ ഉൾപ്പെടുത്തണേ തന്ന വസ്വിയ്യത്തോടെ,*

*നിങ്ങളുടെ സഹോദരൻ അബ്ബാസ് പറമ്പാടൻ*
*السلام علكم*🌷🌷🌷🌷🌷🌷🌿🌿🌿🌿🌿🌿🌿🌿

അൽ കിതാബ്  تَدْرِيسُ الْكِتَاب പഠന പരമ്പര .: https://www.youtube.com/playlist?list=PLf1c4fdPOOYCcyxT1Se3ej4J8wc6KH9IS