എന്നെന്നും ജീവിച്ചിരിക്കുന്നവനും എന്നെന്നും നിലനിൽക്കുന്നവനായ ആരാധിക്കപ്പെടാൻ അർഹതയുള്ള ഏക ശക്തിയായ, മഹോന്നതനായ അല്ലാഹുവിനോട് ഞാൻ എന്റെ പാപങ്ങൾ പൊറുത്തു കിട്ടുന്നതിനായി തേടുകയും അവനിലേക്ക് ഞാൻ പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുന്നു
ശ്രദ്ധിക്കുക: ഒരു സത്യവിശ്വാസി അയാൾ ചെയ്ത തെറ്റുകളിൽ ഖേദിച്ചു കൊണ്ടും, തെറ്റുകളിൽ നിന്ന് വിരമിച്ചു കൊണ്ടും, ഭാവിയിൽ തെറ്റുകൾ ആവർത്തിക്കില്ല എന്ന ദൃഢനിശ്ചയത്തോട് കൂടിയും , മനുഷ്യരുമായുള്ള ഹഖ് ഇടപാടുകൾ തീർത്തു കൊണ്ടും തൗബ: ചെയ്ത്, തൗഹീദിൽ അടിയുറച്ചു കൊണ്ട് , അല്ലാഹുവിന്റെ
الْعَظِيمَ
الْحَىَّ
الْقَيُّومَ
എന്നിവയുൾപ്പെടെയുളള വിശിഷ്ട നാമങ്ങളുടെ ആശയം ഉൾക്കൊണ്ട് കൊണ്ട് , ഇസ്തിഗ്ഫാറും തൗബ:യും ചേർന്ന ഈ പ്രാർത്ഥന ആത്മാർത്ഥമായി നിർവ്വഹിച്ചാൽ അവൻ ധർമ്മ സമരത്തിൽ പിന്തിരിഞ്ഞോടിയവനാണെങ്കിൽപ്പോലും അവന്റെ മുഴുവൻ പാപങ്ങളും പൊറുക്കപ്പെടുമെന്ന് തിരുനബി യുടെ അധ്യാപനങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാക്കാം
നിസ്ക്കാരം നില നിർത്തുക / ഇഖാമത്തു ചെയ്യുക എന്നതിന്റെ ആശയം :
1.നിസ്‌കാരത്തിന്റെ ഫർദുകളും സുന്നത്തുകളും മര്യാദകളും കൃത്യമായി പാലിച്ചു നിസ്‌ക്കരിക്കുക.
2.നിസ്ക്കാരം പതിവായി നില നിർത്തുക
സൂറത്തുൽ മആരിജ് 23 , 34 വചനങ്ങൾ ഈ ആശയം സൂചിപ്പിക്കുന്നുണ്ട്.
الَّذِينَ هُمْ عَلَى صَلَاتِهِمْ دَائِمُونَ
തങ്ങളുടെ നമസ്കാരത്തില്‍ സ്ഥിരമായി നിഷ്ഠയുള്ളവര്‍
وَالَّذِينَ هُمْ عَلَى صَلَاتِهِمْ يُحَافِظُونَ
തങ്ങളുടെ നമസ്കാരങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും (ഒഴികെ).
3.നിസ്‌കാരത്തിന്റെ കാര്യത്തിൽ ശ്രദ്ധക്കുറവ് ഇല്ലാതിരിക്കുക.
4. നിസ്‌കാരത്തിൽ ഖിയാം അഥവാ നിർത്തം എന്ന ഒരു കർമ്മം ഉള്ളതിനാൽ ' ഇഖാമത്തു സ്സ്വലാ' എന്ന് പ്രയോഗം അനുയോജ്യമാണ്. നിസ്‌ക്കാരത്തെ കുറിച്ച് ഖുനൂത് , റുകൂഉ, സുജൂദ് എന്നൊക്കെ പാരാമർശിക്കുന്നതു പോലെയാണിത്.
ആശയ സംഗ്രഹം : തക്ബീറത്തുൽ ഇഹ്‌റാം കൊണ്ട് ആരംഭിച്ചു സലാം കൊണ്ട് അവസാനിപ്പിക്കുന്ന ഒന്നിന് തുടരെ ഒന്നായി ചില പ്രത്യേക പ്രവർത്തികൾ ഉൾക്കൊള്ളുന്നതിനെ സൂചിപ്പിക്കുന്ന സംജ്ഞയാണ് ശറഇന്റെ ഭാഷയിൽ അസ്സ്വലാ അഥവാ നിസ്ക്കാരം എന്ന് വിവക്ഷിക്കപ്പെടുന്നത്.ഇത് ഫർദ് അഥവാ നിർബന്ധ നിസ്‌ക്കാരത്തെയും സുന്നത്തു അഥവാ ഐച്ഛിക നിസ്‌ക്കാരത്തെയും ഉൾക്കൊള്ളുന്നുവെങ്കിലും ഈ ആയത്തിൽ ഉദ്ദേശിക്കപ്പെടുന്നത് നിർബന്ധ നിസ്‌ക്കാരത്തെയാണ്.കാരണം നിസ്ക്കാരം ഉൾപ്പെടെയുള്ള സത്യ വിശ്വാസികളുടെ വിശേഷണങ്ങൾ പറഞ്ഞ ശേഷം അഞ്ചാമത്തെ ആയത്തിൽ
وَأُولَئِكَ هُمُ الْمُفْلِحُونَ
' അക്കൂട്ടരാണ് വിജയികൾ' എന്ന് പറയുന്നുണ്ട്.ഗ്രാമീണ അറബിക്ക് നബി ഫർദ് നിസ്‌ക്കാരത്തെ സംബന്ധിച്ചും മറ്റു നിർബന്ധ കർമ്മങ്ങളെ സംബന്ധിച്ചും പറഞ്ഞു കൊടുത്തപ്പോൾ ' അല്ലാഹുവാണ് സത്യം , ഞാൻ ഇതിൽ ഒന്നും കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുകയില്ല' എന്ന് ഗ്രാമീണ അറബി മറുപടി പറഞ്ഞു തിരിച്ചു പോയല്ലോ.അപ്പോൾ നബി പറഞ്ഞത്
أَفْلَحَ إِنْ صَدَقَ
അവൻ സത്യമാണ് പറഞ്ഞതെങ്കിൽ അവൻ വിജയിച്ചു' എന്നാണല്ലോ.അതിനാൽ നിസ്ക്കാരം ഉൾപ്പെടെയുള്ള നിർബന്ധ കർമ്മങ്ങൾ ഒരാൾ ചെയ്‌താൽ തന്നെ വിജയിക്കും(മിനിമം പാസ്സ്) എന്ന് മനസ്സിലാക്കാം. അപ്പോൾ ഈ ആയത്തിൽ പറയുന്ന നിസ്ക്കാരം നിർബന്ധ നിസ്‌ക്കാരമാണ്.
'നാം നല്‍കിയതില്‍ നിന്ന് ചെലവഴിക്കുന്നവർ ' എന്നതിന്റെ വിവക്ഷ .
1.ഈ പ്രയോഗത്തിൽ നിന്നും അല്ലാഹു നൽകിയത് മുഴുവനായും ചെലവഴിക്കാതെ ആവശ്യമായത് ചെലവഴിക്കുക എന്നതാണ് സത്യ വിശ്വാസിയുടെ സ്വഭാവം എന്ന് മനസ്സിലാക്കാം.ഇതൊരു സംരക്ഷണം പ്രധാനം ചെയ്യുന്നുണ്ട് ( ഭാവി തലമുറക്കും വിഭവങ്ങൾ വേണമല്ലോ).ഇസ്റാഫും /അമിത വ്യയവും തദ്‌ബീറും / ലുബ്ധും സത്യ വിശ്വാസിയുടെ സ്വഭാവമല്ല.
ഇവിടെ ക്രിയയുടെ കർമ്മത്തെ ആദ്യം പറഞ്ഞതിൽ നിന്നും അല്ലാഹു നൽകിയ സമ്പത്തിൽ നിന്ന് ചെലവഴിക്കൽ എന്നതിന്റെ പ്രാധാന്യം വ്യക്തമാവുന്നു.
ഈ ആയത്തിൽ പരാമർശിച്ച 'ചെലവഴിക്കൽ' എന്നതിൽ വാജിബ്/നിർബന്ധം ആയ ചെലവഴിക്കലും ഐച്ഛികം ആയ ചെലവഴിക്കലും ഉൾപ്പെടും.വാജിബ്/നിർബന്ധം ആയ ചെലവഴിക്കൽ വിവിധ ഇനങ്ങളാണ്.ഒന്ന് സകാത്ത് അഥവാ നിർബന്ധ ദാനം ആണ്.അതാണ് കന്സിന്റെ ആയത്തിൽ പരാമർശിക്കുന്നത്.പ്രസ്തുത ആയത്ത് ചുവടെ ചേർക്കുന്നു :
സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് ( അവരെ ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.
നരകാഗ്നിയില്‍ വെച്ച് അവ ചുട്ടുപഴുപ്പിക്കപ്പെടുകയും, എന്നിട്ടത് കൊണ്ട് അവരുടെ നെറ്റികളിലും പാര്‍ശ്വങ്ങളിലും മുതുകുകളിലും ചൂടുവെക്കപ്പെടുകയും ചെയ്യുന്ന ദിവസം ( അവരോട് പറയപ്പെടും ) : നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി തന്നെ നിക്ഷേപിച്ചുവെച്ചതാണിത്. അതിനാല്‍ നിങ്ങള്‍ നിക്ഷേപിച്ച് വെച്ചിരുന്നത് നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക.
ആശയ സംഗ്രഹം : സ്വന്തത്തിനും താൻ ചെലവിന് കൊടുക്കൽ നിർബന്ധമായവർക്കും വേണ്ടി ചെലവഴിക്കലാണ് മറ്റൊരു ഇനം.അല്ലാഹുവിന്റെ ദീനിന്റെ സ്ഥാപനത്തിനായുള്ള എല്ലാ തരാം ത്യാഗ പരിശ്രമങ്ങൾക്കും വേണ്ടി ചെലവഴിക്കുന്നതാണ് മറ്റൊന്ന്.
ഐച്ഛികം ആയ ചെലവഴിക്കലും ഈ ആയത്തിന്റെ പരിധിയിൽ വരുന്നുണ്ട്.സൂറത്തുൽ മുനാഫിഖൂൺ പത്താമത്തെ ആയത്തിൽ ഇൻഫാഖ് കൊണ്ട് ഉദ്ദേശ്യം ഐച്ഛികം ആയ സദഖയാണ്. പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 063 മുനാഫിഖൂന്‍ 10 & 11 :
നിങ്ങളില്‍ ഓരോരുത്തര്‍ക്കും മരണം വരുന്നതിനു മുമ്പായി നിങ്ങള്‍ക്ക് നാം നല്‍കിയതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുകയും ചെയ്യുക. അന്നേരത്ത് അവന്‍ ഇപ്രകാരം പറഞ്ഞേക്കും. എന്‍റെ രക്ഷിതാവേ, അടുത്ത ഒരു അവധിവരെ നീ എനിക്ക് എന്താണ് നീട്ടിത്തരാത്തത്? എങ്കില്‍ ഞാന്‍ ദാനം നല്‍കുകയും, സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്യുന്നതാണ്.
ഇൻ ഷാ അല്ലാഹ് ; സാധാരണക്കാർക്ക് കിതാബുകൾ ഓതി പഠിക്കാൻ നമ്മുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാം. 9744391915 എന്ന നമ്പറിലേക്ക് നിങ്ങളുടെ വാട്ട്സ് ആപ്പ് നമ്പറിൽ നിന്നും അൽ കിതാബ് എന്ന് മെസ്സേജ് അയക്കുക.അംഗങ്ങൾ പോസ്റ്റ് ചെയ്യരുത്.ഞാൻ ക്ലാസ്സ് എടുക്കുമ്പോൾ സലാം പറയുന്നതിന് സലാം മടക്കുന്നതു പോലും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യരുത്.മറ്റു അംഗങ്ങൾക്ക് ബുദ്ധിമുട്ടു ഒഴിവാക്കുന്നതിനാണ് ഈ തീരുമാനം.അൽ കിതാബ് അംഗങ്ങൾക്ക് സംശയ നിവാരണത്തിന് പ്രത്യേക ഗ്രൂപ്പ് ഉണ്ട് .സ്വകാര്യ സന്ദേശവും അയക്കാം.എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണമെന്ന വസ്വിയ്യത്തോടെ ; നിങ്ങളുടെ സഹോദരൻ അബ്ബാസ് പറമ്പാടൻ; അസ്സലാമു അലൈക്കും.
ആശയ സംഗ്രഹം : അബ്ദുല്ലാഹി ബ്നു സുബൈർ റദിയള്ളാഹു അന്ഹുവിന്റെ പുത്രൻ അബ്ബാദ് എന്നവർ റിപ്പോർട്ട് ചെയ്യുന്നു : സഅദ് ബ്നു അബീ വഖാസ് റദിയല്ലാഹു അന്ഹുവിന്റെ ജനാസ മസ്ജിദിലേക്കു കൊണ്ട് വരാൻ ആഇശ റദിയല്ലാഹു അന്ഹാ ഉത്തരവിട്ടു.ആഇശ റദിയല്ലാഹു അന്ഹായ്ക്കു സഅദ് ബ്നു അബീ വഖാസ് റദിയല്ലാഹു അന്ഹുവിന്റെ ജനാസ നിസ്‌കരിക്കാൻ വേണ്ടിയായിരുന്നു അത്. (NOTE: നബിയുടെ പത്നിമാർ വീട്ടിൽ വച്ചാണ് ജനാസ നിസ്‌ക്കരിച്ചതു എന്ന് തൊട്ടടുത്ത ഹദീസിൽ നിന്ന് വ്യക്തമാണ് . ഹദീസ് ഈ ലിങ്കിൽ
അപ്പോൾ ജനങ്ങൾ അത് ( ജനാസ മസ്ജിദിലേക്കു കൊണ്ട് പോകുന്നത്) ഇഷ്ടപ്പെട്ടില്ല.അപ്പോൾ ആഇശ റദിയല്ലാഹു അന്ഹാ ചോദിച്ചു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ബൈദാഇന്റെ മകൻ സുഹൈലിന്റെ ജനാസ മസ്ജിദിൽ വച്ച് നിസ്‌ക്കരിച്ച കാര്യം ജനങ്ങൾ ഇത്ര പെട്ടെന്ന് മറന്നോ ?
MODULE 12/16.01.2017
ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇമാം നവവി റഹിമഹുല്ലാഹി ശറഹു മുസ്ലിമിൽ രേഖപ്പെടുത്തുന്നു :
ആശയ സംഗ്രഹം : ബൈദാഇന്റെ രണ്ടു മക്കളുടെയും മയ്യിത്ത് നിസ്ക്കാരം നബി നിർവഹിച്ചത് മസ്ജിദിൽ വച്ചായിരുന്നു എന്ന് ആഇശ ബീവി വ്യക്തമാക്കിയത് മറ്റു റിപ്പോർട്ടുകളിൽ കാണാം. മയ്യിത്ത് നിസ്ക്കാരം മസ്ജിദിൽ വച്ച് അനുവദനീയം ആണെന്നാണ് ഇമാം ശാഫിഈ റഹിമഹുല്ലാഹിയുടെയും ഭൂരിപക്ഷം പണ്ഡിതന്മാരുടെയും പക്ഷം.ഇമാം അഹ്മദ് ബ്നു ഹന്ബൽ റഹിമഹുല്ലാഹ് , ഇമാം മാലിക് റഹിമഹുല്ലാഹ് തുടങ്ങി നിരവധി പേരിൽ നിന്ന് ഈ വീക്ഷണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.എന്നാൽ ഇമാം മാലിക് റഹിമഹുല്ലാഹ് അവർകളിൽ നിന്നുള്ള പ്രസിദ്ധമായ റിപ്പോർട്ടും , ഇമാം അബൂ ഹനീഫ റഹിമഹുല്ലാഹ്,ഇബ്നു അബീ ദിഅബു എന്നിവരുടെ വീക്ഷണവും മയ്യിത്ത് നിസ്ക്കാരം മസ്ജിദിൽ വച്ച് ശരിയാവുകയില്ല എന്നതാണ്.സുനനു അബീ ദാവൂദിലെ
ആരോരുത്തൻ മസ്ജിദിൽ വച്ച് ജനാസ നിസ്‌ക്കരിച്ചുവോ അവനു ഒന്നുമില്ല ( ഒരു പ്രതിഫലവുമില്ല)' എന്ന ഹദീസാണ് മയ്യിത്ത് നിസ്ക്കാരം മസ്ജിദിൽ വച്ച് സ്വഹീഹാവുകയില്ല എന്ന വീക്ഷണക്കാരുടെ തെളിവ്.എന്നാൽ പ്രസ്തുത ഹദീസ് സംബന്ധിച്ച് ശാഫിഈ മദ്ഹബുകാർ നിരവധി വിശദീകരണങ്ങൾ നൽകിയിരിക്കുന്നു.
1 . സുനനു അബീ ദാവൂദിലെ പ്രസ്തുത ഹദീസ് ദുർബലമാണ്.അത് പ്രകാരം തെളിവ് പിടിക്കൽ ശരിയാവുകയില്ല. ഇമാം അഹ്മദ് ബ്നു ഹന്ബൽ റഹിമഹുല്ലാഹ് പറഞ്ഞിരിക്കുന്നു:ഈ ഹദീസിൽ ഉള്ള സ്വാലിഹ് എന്ന റാവീ/റിപ്പോർട്ടർ ദുർബലനായതിനാൽ ഹദീസ് ദുർബലമാണ്.
2 പ്രസിദ്ധമായ നുസ്‌ഖകളിൽ 'ഫലാ ശൈഅ ലഹു' എന്നല്ല; 'ഫലാ ശൈഅ അലൈഹി' എന്നാണുള്ളത്.അപ്പോൾ ആശയം മസ്ജിദിൽ വച്ച് മയ്യിത്ത് നിസ്‌ക്കരിച്ചാൽ അവനു മേൽ (കുഴപ്പം) ഒന്നുമില്ല എന്നാവും.
3. ഇനി 'ഫലാ ശൈഅ ലഹു' എന്നാണെങ്കിൽ പോലും 'ലഹു ' എന്നത് ചിലപ്പോൾ അലൈഹി എന്ന അർത്ഥത്തിൽ പ്രയോഗിക്കാറുണ്ടെന്നതിനാലും രണ്ടു റിപ്പോർട്ടുകളെ സംയോജിപ്പിക്കേണ്ടതിനാലും ബൈദാഇന്റെ മക്കളുടെ മേൽ നബി മസ്ജിദിൽ വച്ച് മയ്യിത്ത് നിസ്‌ക്കരിച്ചു എന്ന് സ്ഥിരപ്പെട്ടതിനാലും 'ഫലാ ശൈഅ അലൈഹി' എന്ന് ഈ ഹദീസിനെ വിശദീകരിക്കേണ്ടതുണ്ട്.
4 ചിലപ്പോൾ, മസ്ജിദിൽ വച്ച് ജനാസ നിർവഹിച്ചു മഖ്ബറയിൽ പോവുകയോ മറമാടുന്നതിൽ പങ്കെടുക്കുകയോ ചെയ്യാതെ മടങ്ങിയ വ്യക്തിയ്ക്ക് കുറഞ്ഞ പ്രതിഫലമാണ് കിട്ടുക എന്ന് നബി സൂചിപ്പിച്ചതാവാം.
കൂടാതെ സുഹൈൽ എന്നവരുടെ മയ്യിത്ത് നബി മസ്ജിദിൽ വച്ചാണ് നിസ്‌ക്കരിച്ചതു എന്ന ഹദീസിൽ നിന്നും മനുഷ്യന്റെ മയ്യിത്ത് നജസ് / മലിനം അല്ല എന്നതിന് തെളിവുണ്ട്.അല്ലാഹു ഏറ്റവും അറിയുന്നവൻ.
ആശയ സംഗ്രഹം : ജനാസയെ / മയ്യിത്തിനെ അനുഗമിക്കുമ്പോൾ ശബ്ദം ഉയർത്തൽ കറാഹത്താണ്.അല്ലാഹുവിനു ദിക്ർ ചൊല്ലുമ്പോഴും ഖിതാലിന്റെ സമയത്തും ജനാസ കൊണ്ട് പോകുമ്പോഴും ശബ്ദം ഉയർത്തുന്നത് സ്വഹാബാക്കൾ വെറുത്തിരുന്നു എന്ന ഇമാം ബൈഹഖിയുടെ റിപ്പോർട്ട് ആണ് തെളിവ്. 'മയ്യിത്തിനു വേണ്ടി നിങ്ങൾ പൊറുക്കലിനെ തേടൂ ' എന്ന് ജനാസ കൊണ്ട് പോകുമ്പോൾ ഒരാൾ വിളിച്ചു പറയുന്നതും സ്വഹാബാക്കളിൽ ഒരു സംഘം ഇഷ്ട്ടപ്പെടാത്ത കാര്യമാണ്.ഒരിക്കൽ ഒരാൾ അങ്ങിനെ പറഞ്ഞപ്പോൾ ഇബ്നു ഉമർ റദിയല്ലാഹു അന്ഹു അത് വിലക്കിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ശരിയായതും മുഖ്താറായതും ആയ അഭിപ്രായം മജ്‌മൂഇൽ ഇമാം നവവി റഹിമഹുല്ലാഹി രേഖപ്പെടുത്തിയത് പോലെ, സലഫുസ്സ്വാലിഹീങ്ങൾ പ്രവർത്തിച്ചിരുന്ന പ്രകാരം ജനാസ കൊണ്ട് പോകുമ്പോൾ മൗനമായി പോകുക എന്നതാണ്.ഖുർആൻ പാരായണമോ ദിക്റോ അത് രണ്ടും അല്ലാത്ത മറ്റു വല്ലതുമോ കൊണ്ട് ശബ്ദം ഉയർത്തരുത്.മരണത്തെ കുറിച്ചും മരണാനന്തര ജീവിതത്തെ കുറിച്ചും ഈ ദുനിയാവിന്റെ നാശത്തെ കുറിച്ചും ചിന്തിച്ചു കൊണ്ടാണ് ജനാസയുടെ കൂടെ പോവേണ്ടത്.എന്നാൽ ശബ്ദം ഉയർത്താതെ പതിയെ ഖുർആൻ പാരായണം ചെയ്യലും പതിയെ ദിക്ർ ചൊല്ലലും സുന്നത്താണ്.
സാധാരണക്കാർക്ക് കിതാബുകൾ പഠിക്കാൻ ഒരു വാട്ട്സ് ആപ് ഗ്രൂപ്പ് ;ജോയിൻ ചെയ്യാൻ നിങ്ങളുടെ വാട്ട്സ് ആപ് നമ്പറിൽ നിന്ന് 9744391915ലേക്ക് മെസ്സേജ് അയക്കൂ . എനിയ്ക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ എന്ന വസ്വിയ്യത്തോടെ നിങ്ങളുടെ സഹോദരൻ അബ്ബാസ് പറമ്പാടൻ അസ്സലാമു അലൈകും .
വിഷയം: രക്തസാക്ഷികളുടെ ആത്മാക്കൾ സ്വർഗ്ഗത്തിൽ പാറിക്കളിക്കുന്നു .
നബിമാരുടെ ശരീരം ജീർണ്ണിക്കുകയില്ല എന്ന് സ്വഹീഹായ ഹദീസുകളുടെ അടിസ്ഥാനത്തിൽ നാം മനസ്സിലാക്കി. എന്നാൽ ശുഹദാക്കളുടെയും ഔലിയാക്കളുടെയും ശരീരം മണ്ണ് തിന്നുമോ എന്ന വിഷയത്തിൽ തിരു നബിയുടെ വചനങ്ങളായി തെളിവുകൾ കാണുന്നില്ലെങ്കിലും ശരീരം ജീർണ്ണിക്കാതെ കിടന്നതായുള്ള റിപ്പോർട്ടുകൾ ചില അസറുകളിൽ സ്വഹീഹായി വന്നിട്ടുണ്ട്.ജീർണ്ണിക്കുകയില്ല എന്ന സ്ഥിരപ്പെട്ടിട്ടുണ്ട് എന്ന് ഇമാം ഖുർതുബി അഭിപ്രായപ്പെട്ടതായും നാം മനസ്സിലാക്കി.
ഇന്ന് സൂറത്തു ആലു ഇമ്രാനിലെ 169 -ആം വചനവും പ്രസ്തുത വചനവുമായി ബന്ധപ്പെട്ടു സ്വഹീഹ് മുസ്ലിമിൽ വന്ന ഒരു ഹദീസും അതിനു ശറഹു മുസ്ലിമിൽ ഇമാം നവവി റഹിമഹുല്ലാഹ് നൽകിയ വിശദീകരണത്തിന്റെ ചില ഭാഗങ്ങളും പരാമർശിച്ചു കൊണ്ട് ഈ ചർച്ച ഇവിടെ അവസാനിപ്പിക്കുന്നു.
MODULE 09
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 003 ആലു ഇംറാന്‍ 169-173 കാണുക :
അല്ലാഹുവിന്റെ അനുഗ്രഹവും ഔദാര്യവും കൊണ്ട് അവര്‍ സന്തോഷമടയുന്നു. സത്യവിശ്വാസികളുടെ പ്രതിഫലം അല്ലാഹു പാഴാക്കുകയില്ല എന്നതും ( അവരെ സന്തുഷ്ടരാക്കുന്നു. )
പരിക്ക് പറ്റിയതിന് ശേഷവും അല്ലാഹുവിന്‍റെയും റസൂലിന്‍റെയും കല്‍പനക്ക് ഉത്തരം ചെയ്തവരാരോ അവരില്‍ നിന്ന് സല്‍കര്‍മ്മകാരികളായിരിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തവര്‍ക്ക് മഹത്തായ പ്രതിഫലമുണ്ട്.
ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ ( സൈന്യത്തെ ) ശേഖരിച്ചിരിക്കുന്നു; അവരെ ഭയപ്പെടണം എന്നു ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത് അവനത്രെ.
ശുഹദാക്കളുടെ /രക്ത സാക്ഷികളുടെ റൂഹുകൾ/ആത്മാക്കൾ അവരുടെ രക്ഷിതാവിന്‍റെ അടുക്കല്‍ അവര്‍ക്ക് ഉപജീവനം നല്‍കപ്പെടുന്നവരായി നിലയിൽ സ്വർഗ്ഗത്തിൽ ജീവിച്ചിരിക്കുന്നവരാണ് എന്നത് സംബന്ധിച്ച് വിവരിക്കുന്ന ബാബു
ആശയ സംഗ്രഹം: മസ്‌റൂഖ് എന്നവർ റിപ്പോർട്ട് ചെയ്യുന്നു .ഞങ്ങൾ അബ്ദുല്ലാഹിയോട് ബ്നു മസ്ഊദ് റദിയല്ലാഹു അന്ഹുവിനോട് (അബ്ദുല്ലാഹി ബ്നു മസ്ഊദ് റദിയല്ലാഹു അന്ഹുവിനോട് എന്നാണു പ്രബല വീക്ഷണം; അബ്ദുല്ലാഹി ബ്നു ഉമർ റദിയല്ലാഹു അന്ഹുവിനോട് എന്ന അഭിപ്രായവും ഉണ്ട് )
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരിച്ച് പോയവരായി താങ്കൾ ഗണിക്കരുത്. എന്നാല്‍ അവര്‍ അവരുടെ രക്ഷിതാവിന്‍റെ അടുക്കല്‍ അവര്‍ക്ക് ഉപജീവനം നല്‍കപ്പെടുന്നവരായി ജീവിച്ചിരിക്കുന്നവരാണ്.''എന്ന വിശുദ്ധ ഖുർആൻ വചനത്തിന്റെ വ്യാഖ്യാനം സംബന്ധിച്ച് ചോദിച്ചു.അപ്പോൾ അദ്ദേഹം - അബ്ദുല്ലാഹ് - പറഞ്ഞു : ഇത് സംബന്ധിച്ച് ഞങ്ങൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയോട് ചോദിച്ചു; നബിയവർകൾ ഇപ്രകാരം പറഞ്ഞു : ശുഹദാക്കളുടെ /രക്ത സാക്ഷികളുടെ റൂഹുകൾ/ആത്മാക്കൾ അല്ലാഹുവിന്റെ അർശുമായി /സിംഹാസനവുമായി ബന്ധിക്കപ്പെട്ട ഖിന്ദീലുകളിൽ താമസിക്കുന്ന പച്ചക്കിളികളുടെ വയറുകളിൽ ജീവിക്കുന്നവരാണ്.സ്വർഗ്ഗത്തിൽ നിന്ന് അവർക്കു ഇഷ്ട്ടമുള്ള പഴങ്ങൾ യദേഷ്ടം ഭക്ഷിച്ച ശേഷം അവർ ഖിന്ദീലുകളിൽ മടങ്ങിയെത്തുന്നതാണ് .അങ്ങിനെ അവരുടെ നാഥൻ / റബ്ബ് അവരുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു ചോദിക്കും : നിങ്ങൾക്കെന്താണ് ആഗ്രഹമുള്ളതു ? അപ്പോൾ അവർ പറയും : ഞങ്ങൾ ( ഇതിൽ കൂടുതൽ) എന്ത് ആഗ്രഹിക്കാനാണ്?ഞങ്ങൾ സ്വർഗ്ഗത്തിലൂടെ പാറിക്കളിച്ചു ഞങ്ങൾക്ക് ഇഷ്ടമുള്ളത് ഭുജിച്ചു കൊണ്ടിരിക്കുന്നു . അല്ലാഹു മൂന്നു തവണ ചോദ്യം ആവർത്തിക്കും.അപ്പോൾ അവർ മറുപടി പറയും: നാഥാ ... ഞങ്ങളുടെ ആത്മാക്കൾ ഞങ്ങളുടെ ശരീരങ്ങളിലേക്കു നീ മടക്കി തന്നു ഞങ്ങൾക്ക് ഒരിക്കൽ കൂടെ നിന്റെ മാർഗ്ഗത്തിൽ രക്ത സാക്ഷിയായെങ്കിൽ എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.എന്നാൽ അത് അവർക്കു ആവശ്യമില്ല എന്ന് അല്ലാഹു തീരുമാനിച്ചു അവരെ ആ സ്വർഗ്ഗീയ സുഖത്തിൽ തന്നെ തുടരാൻ വിടും
ആശയ സംഗ്രഹം : അൽ ജന്നത്തു അഥവാ സ്വർഗ്ഗം പടക്കപ്പെട്ടതും നിലവിൽ ഉള്ളതുമാണെന്നു ഈ ഹദീസിൽ നിന്ന് വ്യക്തമാണ്.ഇതാണ് അഹ്‌ലുസുന്നത്തിന്റെ വീക്ഷണം.ആ സ്വർഗ്ഗത്തിൽ നിന്നാണ് മനുഷ്യ പിതാവായ ആദം നബിയെ പുറത്താക്കിയത് .ആ സ്വർഗ്ഗത്തിലാണ് സത്യ വിശ്വാസികൾക്കു ആഖിറത്തിൽ /പരലോകത്തിൽ അനുഗ്രഹങ്ങൾ നൽകപ്പെടുന്നത് . ഇക്കാര്യത്തിൽ അഹ്ലുസ്സുന്നത്തിൽ ഏകാഭിപ്രായം / ഇജ്മാഉ ഉണ്ട്.എന്നാൽ മുഅതസിലീ കക്ഷികളും ബിദ്അത്തിന്റെ കക്ഷികളിൽ ഒരു വിഭാഗവും മറ്റു ചിലരും സ്വർഗ്ഗം നിലവിൽ നില നിൽക്കുന്നില്ലെന്നും അത് അന്ത്യനാളിൽ പുനർ ജന്മത്തിനു ശേഷമാണ് ഉണ്ടാവുക എന്നും വീക്ഷണം പുലർത്തുന്നുണ്ട്.ആദം നബി പുറത്താക്കപ്പെട്ട സ്വർഗ്ഗം വേറെ സ്വർഗ്ഗമാണെന്നാണ് അവരുടെ വാദം.എന്നാൽ ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും വ്യക്തമാകുന്നത് സത്യത്തിന്റെ ആളുകളുടെ (അഹ്‌ലുസുന്നത്തിന്റെ ) വീക്ഷണമാണ് ശരിയെന്നാണ്.കൂടാതെ മരണപ്പെട്ടവർക്ക് അന്ത്യനാളിനു മുമ്പ് തന്നെ പ്രതിഫലവും ശിക്ഷകകളും അതാത് സംഗതി പോലെ ലഭ്യമാവും എന്നും ഈ ഹദീസ് അറിയിക്കുന്നുണ്ട്.
ആശയ സംഗ്രഹം : ഖാദി റാഹിമഹുല്ലാഹ് പറയുന്നു : റൂഹുകൾ /ആത്മാവുകൾ നശിക്കുന്നില്ലഈ ഹദീസിൽ നിന്ന് വ്യക്തമാണ്.കൂടാതെ ഗുണവാന് അനുഗ്രഹം ചെയ്യപ്പെടുമെന്നും തിന്മ ചെയ്യുന്നവൻ ശിക്ഷിക്കപ്പെടുമെന്നും വ്യക്തമാണ്.ബിദ്അത്തിന്റെ ആളുകളിൽ നിന്നും ഭിന്നമായി അഹ്‌ലുസ്സുന്നത്തിന്റെ വീക്ഷണം ഇതാണ്.ഖുർആനിൽ നിന്നും അസറുകളിൽ നിന്നും വ്യക്തമാവുന്നതും ഇത് തന്നെ.ഇമാം മാലിക് അവർകളുടെ ഹദീസിൽ രക്ത സാക്ഷികളുടെ റൂഹുകൾ എന്നതിന് പകരം സത്യ വിശ്വാസിയുടെ നസമതു എന്നാണുള്ളത്.നസമതു എന്നാൽ ശരീരവും ആത്മാവും ചേർന്നതിനും ആത്മാവിനു മാത്രമായി പ്രയോഗിക്കാവുന്ന പദമാണ്.നമ്മുടെ അറിവിൽ ശരീരം നശിക്കുകയും മണ്ണ് തിന്നുകയും ചെയ്യും.അന്ത്യനാളിൽ ആത്മാവിനെ അതിന്റെ ശരീരത്തിലേക്ക് അല്ലാഹു മടക്കുന്നതു വരെ എന്ന ഹദീസിൽ വന്നത് അതാണ് സൂചിപ്പിക്കുന്നത്.
14.12.2016-ലെ അൽ കിതാബ് ക്‌ളാസ്സുമായി ബന്ധപ്പെട്ട സംശയ നിവാരണം സെഷൻ 2
17.12.2016 - ലെ ക്ലസ്സിന്റെ തുടർച്ച
വിഷയം: ശുഹദാക്കളുടെയും ഔലിയാക്കളുടെയും ശരീരം ജീർണ്ണിക്കുമോ ?
നബിമാരുടെ ശരീരം ജീർണ്ണിക്കുകയില്ല എന്ന് സ്വഹീഹായ ഹദീസുകളുടെ അടിസ്ഥാനത്തിൽ നാം മനസ്സിലാക്കി. എന്നാൽ ശുഹദാക്കളുടെയും ഔലിയാക്കളുടെയും ശരീരം മണ്ണ് തിന്നുമോ എന്ന വിഷയത്തിൽ തിരു നബിയുടെ വചനങ്ങളായി തെളിവുകൾ കാണുന്നില്ലെങ്കിലും ശരീരം ജീർണ്ണിക്കാതെ കിടന്നതായുള്ള റിപ്പോർട്ടുകൾ ചില അസറുകളിൽ സ്വഹീഹായി വന്നിട്ടുണ്ട്.ജീർണ്ണിക്കുകയില്ല എന്ന സ്ഥിരപ്പെട്ടിട്ടുണ്ട് എന്ന് ഇമാം ഖുർതുബി അഭിപ്രായപ്പെട്ടതായും നാം മനസ്സിലാക്കി.
MODULE 05
ഇമാം ഖുർതുബി റഹിമഹുല്ലാഹിയുടെ തദ്‌കിറ എന്ന കിതാബ് തുടരുന്നു :
.........................
قال المؤلف رضي الله عنه: وهكذا حكم من تقدمنا من الأمم ممن قتل شهيداً في سبيل الله أو قتل على الحق كأنبيائهم
وفي الترمذي في قصة أصحاب الأخدود: [أن الغلام الذي قتله الملك دفن] ، قال: فيذكر أنه أخرج في زمن عمر بن الخطاب وأصبعه على صدغه كما وضعها حين قتل
قال حديث حسن غريب
ആശയ സംഗ്രഹം : ഇമാം ഖുർതുബി തുടരുന്നു :
ഉമർ ബ്നുൽ ഖത്താബ് റദിയള്ളാഹു അന്ഹുവിന്റെ ഭരണ കാലത്തു പ്രസ്തുത ഖബർ കുഴിക്കപ്പെട്ടപ്പോൾ ആ ബാലൻ വധിക്കപ്പെട്ട സമയത്തു വച്ചിരുന്നത് പോലെ തന്നെ അദ്ദേഹത്തിന്റെ കൈ അദ്ദേഹത്തിന്റെ ചെന്നിയിൽ വച്ച അവസ്ഥയിൽ കാണപ്പെട്ടു എന്ന് പറയപ്പെടുന്നു.
സുനനു തിർമുദിയിൽ വന്ന ഹദീസ് പൂർണ്ണ രൂപത്തിൽ അടുത്ത മോഡ്യൂളിൽ ചേർക്കുന്നു :
ആശയ സംഗ്രഹം : സുഹൈബ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു :ഒരിക്കൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം അസ്ർ നിസ്‌കാരത്തിന് ശേഷം എന്തോ പറയാനെന്ന ഭാവത്തിൽ ചുണ്ടനക്കി.അപ്പോൾ എന്താണ് അതിന്റെ കാരണമെന്ന് സ്വഹാബാക്കൾ ആരാഞ്ഞു. തിരു നബി പ്രതിവചിച്ചു : നിങ്ങൾക്ക് മുമ്പുണ്ടായിരുന്ന ഒരു സമൂഹത്തിൽ ഒരു നബി തന്റെ ജനതയുടെ കാര്യത്തിൽ ആശ്ചര്യപ്പെടുകയും അവരെ ജയിക്കാൻ ആർക്കു കഴിയും എന്ന് പ്രസ്താവിക്കുകയും ചെയ്തു.പ്രസ്തുത ജനതയിൽ, ശത്രുവിനെ പ്രതിരോധിക്കൽ, ശിക്ഷ ഏറ്റു വാങ്ങൽ എന്നീ രണ്ടു കാര്യങ്ങളിൽ ഒരു തെരഞ്ഞെടുപ്പ് നടത്താൻ അല്ലാഹു ആ നബിയ്ക്ക് ദിവ്യബോധനം നൽകുകയും അവർ ശിക്ഷ ഏറ്റു വാങ്ങൽ തെരഞ്ഞെടുക്കുകയും ചെയ്തു.അങ്ങിനെ അവരിൽ എഴുപതിനായിരം പേര് ഒരു ദിവസം മരിച്ചു. തുടർന്ന് തിരു നബി മറ്റൊരു ഹദീസ് പറഞ്ഞു :
സുഹൈബ് റദിയല്ലാഹു അന്ഹു തുടരുന്നു : ശേഷം റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം
മറ്റൊരു ഹദീസ് പറഞ്ഞു :
ഒരു രാജാവിന് ഒരു ജ്യോത്സ്യൻ ഉണ്ടായിരുന്നു.അങ്ങിനെ ഒരിക്കൽ ജ്യോത്സ്യൻ രാജാവിനോട് പറഞ്ഞു: പെട്ടെന്ന് കാര്യങ്ങൾ ഗ്രഹിക്കാൻ കഴിവുള്ള ബുദ്ധിമാനായ ഒരു കുട്ടിയെ എനിയ്ക്കു വിട്ടു തരണം .ഞാൻ മരിച്ചു പോയാൽ എന്റെ ജ്യോത്സ്യപ്പണിയിലുള്ള ഈ അറിവ് നിങ്ങൾക്ക് നഷ്ടമാവുമെന്നു ഞാൻ കരുതുന്നു. അതിനാൽ എനിയ്ക്കു, ഞാൻ മരിക്കുന്നതിന് മുമ്പേ ആ കുട്ടിയെ അത് പഠിപ്പിക്കാമല്ലോ എന്ന് കരുതിയാണ്. അങ്ങിനെ അവർ അദ്ദേഹം പറഞ്ഞ വിശേഷണങ്ങൾ ഒത്ത ഒരു കുട്ടിയെ അന്വേഷിച്ചു കണ്ടെത്തുകയും ജ്യോത്സ്യപ്പണിക്കാരന്റെ അടുത്ത് ജ്യോതിഷം അഭ്യസിക്കുന്നതിനു ആ ബാലനെ നിയോഗിക്കുകയും ചെയ്തു .അങ്ങിനെ ബാലൻ പതിവായി ജ്യോതിഷം അഭ്യസിക്കാൻ കാഹിനിന്റെ ( ജ്യോതിഷിയുടെ ) അടുത്ത് പോയി തുടങ്ങി.ബാലൻ പോകുന്ന വഴിയിൽ ഒരു മഠത്തിൽ ഒരു സന്യാസിയുണ്ടായിരുന്നു. ( ഈ ഹദീസിന്റെ ഉപ നിവേദകൻ മഅമർ പ്രസ്താവിക്കുന്നു : അക്കാലത്തു പ്രസ്തുത മഠത്തിലെ ആളുകൾ അല്ലാഹുവിനു കീഴ്പ്പെട്ടു ജീവിക്കുന്നവരായിരുന്നു എന്ന് ഞാൻ കരുതുന്നു ) - തിരു നബി തുടരുന്നു : ആ ബാലൻ പോകുന്ന വഴി എന്നും ആ സന്യാസിയെ കാണുകയും സന്യാസിയോട് ചോദ്യങ്ങൾ ചോദിക്കുകയും അറിവ് സമ്പാദിക്കുകയും ചെയ്യുന്നത് പതിവാക്കി.അദ്ദേഹം പറഞ്ഞു : ഞാൻ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നു.ക്രമേണ ബാലൻ കൂടുതൽ സമയം സന്യാസിയുടെ അടുത്ത് ചെലവഴിക്കുകയും ജ്യോതിഷിയുടെ അടുത്ത് പഠനത്തിന് എത്താൻ വൈകുകയും ചെയ്യാൻ തുടങ്ങി.ബാലൻ പഠനത്തിന് എത്തുന്നില്ല എന്ന വിവരം ബാലന്റെ വീട്ടുകാരെ ജ്യോതിഷി അറിയിച്ചു.ഈ വിവരം ബാലൻ സന്യാസിയെ അറിയിച്ചപ്പോൾ സന്യാസി ഇപ്രകാരം പ്രതിവിധി നിർദേശിച്ചു : ''ജ്യോതിഷി നീ എവിടെയായിരുന്നു എന്ന് അന്വേഷിക്കുമ്പോൾ വീട്ടിലായിരുന്നു എന്നും വീട്ടുകാർ നീ എവിടെയായിരുന്നു എന്ന് ചോദിക്കുമ്പോൾ ജ്യോതിഷിയുടെ അടുത്തായിരുന്നു എന്നും മറുപടി പറഞ്ഞേക്കുക". ഒരു ദിവസം ഒരു വന്യ മൃഗത്തിനാൽ വലയം ചെയ്യപ്പെട്ട ഒരു സമൂഹത്തിനു അരികിലൂടെ ബാലൻ സഞ്ചരിക്കുകയായിരുന്നു .ചിലർ അതൊരു സിംഹമാണെന്നു പറയുന്ന്നുണ്ടായിരുന്നു.ബാലൻ ഒരു കല്ലെടുക്കുകയും ഇപ്രകാരം പറഞ്ഞു കൊണ്ട് അതിനെ എറിയുകയും ചെയ്തു : ' അല്ലാഹുവേ .... സന്യാസി പറയുന്നതാണ് സത്യമെങ്കിൽ എനിയ്ക്കു ഇതിനെ കൊല്ലാൻ നീ സാധിപ്പിക്കണേ '' .അങ്ങിനെ എറിഞ്ഞപ്പോൾ ആ മൃഗം ചത്തു.ജനങ്ങൾ ചോദിച്ചു : ആരാണ് അതിനെ കൊന്നത്? പ്രസ്തുത ബാലനാണ് കൊന്നത് എന്ന് ചിലയാളുകൾ മറുപടി നൽകി .അതോടെ ജനങ്ങൾ ചകിതരായി . അവർ പറഞ്ഞു : ആർക്കും അറിയാത്ത ചില കാര്യങ്ങൾ ഈ ബാലന് അറിയാം. അപ്പോൾ അന്ധനായ ഒരു വ്യക്തി പറഞ്ഞു : എനിയ്ക്കു താങ്കൾ കാഴ്ച ശക്തി തിരിച്ചു നൽകിയാൽ താങ്കൾക്കു ഞാൻ ഇന്നാലിന്നതൊക്കെ നൽകാം. ബാലൻ പറഞ്ഞു : എനിയ്ക്കു അതൊന്നും ആവശ്യമില്ല .താങ്കൾക്കു അവൻ ( അല്ലാഹു ) കാഴ്ച ശക്തി തിരിച്ചു നൽകിയാൽ താങ്കൾക്കു കാഴ്ച ശക്തി തിരികെ നല്കിയവനിൽ താങ്കൾ വിശ്വസിക്കുമോ ? അന്ധൻ പറഞ്ഞു : അതെ .അങ്ങിനെ ബാലൻ അല്ലാഹുവിനോട് ദുആ ചെയ്യുകയും അന്ധന് അല്ലാഹു കാഴ്ച ശക്തി തിരികെ നൽകുകയും ചെയ്തു.അപ്പോൾ അന്ധൻ സത്യവിശ്വാസം സ്വീകരിച്ചു.ഈ വിവരം രാജാവിന്റെ ചെവിയിലെത്തി.എല്ലാവരെയും ഹാജരാക്കാൻ രാജാവ് ആളെ അയച്ചു.അങ്ങിനെ അവരെല്ലാവരും രാജാവിന് മുമ്പിൽ ഹാജരാക്കപ്പെട്ടു.രാജാവ് പ്രഖ്യാപിച്ചു : നിങ്ങളെ ഓരോരുത്തരെയും ഞാൻ വധിക്കും .ഓരോരുത്തരെയും വധിക്കുന്നത് തന്റെ കൂട്ടുകാരനെ വധിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ രൂപത്തിലായിരിക്കും.സന്യാസിയും അന്ധനും ഹാജരാക്കപ്പെട്ടു.രാജാവ് അതിൽ ഒരാളുടെ തലയിൽ ഒരു ഈർച്ച വാൾ കൊണ്ട് കീറി അദ്ദേഹത്തെ കൊലപ്പെടുത്തി . മറ്റെയാളെ മറ്റൊരു വിധത്തിലും വധിച്ചു. പിന്നീട് രാജാവ് ബാലന്റെ കാര്യത്തിൽ ഇപ്രകാരം ഉത്തരവിട്ടു : നിങ്ങൾ ഇവനെയും കൊണ്ട് ഇന്നാലിന്ന പർവതത്തിന്റെ കൊടുമുടിയിൽ പോവണം.ശേഷം കൊടുമുടിയിൽ നിന്ന് ഇവനെ താഴേയ്ക്ക് വലിച്ചെറിയണം.അവർ ബാലനെയും കൊണ്ട് അവനെ താഴേയ്ക്ക് എറിയാൻ ഉദ്ദേശിച്ച പര്വതത്തിലെ സ്ഥാനത്തു എത്തിയപ്പോൾ പർവതം അവരെയും കൊണ്ട് പ്രകമ്പനം കൊള്ളുകയും ബാലൻ അല്ലാത്തവർ എല്ലാം താഴേയ്ക്ക് വീഴുകയും ചെയ്തു.ബാലൻ രാജാവിന്റെ അടുത്തേക്ക് തിരിച്ചു ചെന്നു. തുടർന്ന് ബാലനെ കടലിൽ കൊണ്ട് പോയി ഇടാൻ രാജാവ് കല്പിച്ചതു പ്രകാരം ബാലനെയും കൊണ്ട് ആളുകൾ കടലിൽ പോയെങ്കിലും , കൊണ്ട് പോയവരെ അല്ലാഹു കടലിൽ മുക്കിക്കൊല്ലുകയും ബാലനെ രക്ഷപ്പെടുത്തുകയുമാണ് ചെയ്തത്.
തുടർന്ന് ബാലൻ രാജാവിനോട് പറഞ്ഞു : ഒരു മരത്തിൽ എന്നെ കെട്ടിയിട്ടു എനിയ്ക്കു നേരെ
بِسْمِ اللَّهِ رَبِّ هَذَا الْغُلاَمِ
''ഈ ബാലന്റെ നാഥനായ അല്ലാഹുവിന്റെ നാമത്തിൽ'' എന്ന് ഉച്ചരിച്ചു കൊണ്ട് അമ്പെയ്താൽ അല്ലാതെ താങ്കൾക്കു എന്നെ വധിക്കാൻ സാധിക്കില്ല.രാജാവ് അപ്രകാരം ചെയ്തു .അമ്പെയ്‌യപ്പെട്ടപ്പോൾ ബാലൻ അദ്ദേഹത്തിന്റെ കൈ അദ്ദേഹത്തിന്റെ ചെന്നിയിൽ വച്ചിരുന്നു.അങ്ങിനെ ബാലൻ മരിച്ചു. ജനങ്ങൾ പ്രഖ്യാപിച്ചു : ഒരാൾക്കും അറിയാത്ത അറിവ് ഈ ബാലനുണ്ട്.ഞങ്ങൾ ഈ ബാലന്റെ നാഥനിൽ /അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു. അപ്പോൾ രാജാവിനോട് ആരോ പറഞ്ഞു : ഈ മൂന്നു പേരുടെ വിശ്വാസമല്ലേ താങ്കളെ ആശങ്കയിൽ ആഴ്ത്തിയിരുന്നത് ? ഇപ്പോൾ ഈ ലോകം മുഴുവൻ താങ്കൾക്കു എതിരായി .അപ്പോൾ രാജാവ് കുറെ കിടങ്ങുകൾ കുഴിക്കുകയും അതിൽ വിറകു നിറച്ചു കത്തിക്കുകയും ചെയ്തു. ശേഷം മുഴുവൻ ജനങ്ങളെയും സമ്മേളിപ്പിച്ചു ഇപ്രകാരം ആക്രോശിച്ചു : ഈ ബാലന്റെ മതം ആര് ഉപേക്ഷിക്കുന്നോ നാം അവരെ വെറുതെ വിടും . ഉപേക്ഷിക്കാൻ സന്നദ്ധരാവാത്തവരെ നാം ഈ അഗ്നിയിൽ എറിയും.അങ്ങിനെ സത്യ വിശ്വാസികളായ ആ ജനങ്ങളെ അയാൾ തീയിൽ എറിയാൻ തുടങ്ങി . അവരെ സംബന്ധിച്ചാണ് അല്ലാഹു വിശുദ്ധ ഖുർആനിൽ പറഞ്ഞത്
പ്രതാപശാലിയും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ അവര്‍ വിശ്വസിക്കുന്നു എന്നത് മാത്രമായിരുന്നു അവരുടെ ( സത്യവിശ്വാസികളുടെ ) മേല്‍ അവര്‍ ( മര്‍ദ്ദകര്‍ ) ചുമത്തിയ കുറ്റം.
( പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 085 ബുറൂജ് 4-8 സൂക്തങ്ങൾ )
ഹദീസ് തുടരുന്നു : ആ ബാലൻ മറമാടപ്പെട്ടു.
( ഹദീസ് റിപ്പോർട്ടർ തുടന്ന് പറയുന്നു ) :
ഉമർ ബ്നുൽ ഖത്താബ് റദിയള്ളാഹു അന്ഹുവിന്റെ ഭരണ കാലത്തു പ്രസ്തുത ഖബർ കുഴിക്കപ്പെട്ടപ്പോൾ ആ ബാലൻ വധിക്കപ്പെട്ട സമയത്തു വച്ചിരുന്നത് പോലെ തന്നെ അദ്ദേഹത്തിന്റെ കൈ ചെന്നിയിൽ വച്ച അവസ്ഥയിൽ കാണപ്പെട്ടു എന്ന് പറയപ്പെടുന്നു.
ഈ ഹദീസ് ഹസൻ ഗരീബ് ആണെന്ന് ഇമാം തിർമുദി പറഞ്ഞിരിക്കുന്നു.
___________________
MODULE 08
ഈ ഹദീസിന്റെ ശറഹിന്റെ അവസാന ഭാഗത്തു തുഹ്ഫത്തുൽ അഹ്‌വദിയിൽ വന്ന വിവരണം കാണുക :
وقصة الأخدود: مخرجه في صحيح مسلم، وكانوا بنجران في الفترة بين عيسى ومحمد صلى الله عليه وسلم، وقد ذكرناها مستوفاه في [البروج] في كتاب الجامع لأحكام القرآن والمبين لما تضمن من السنة وآي الفرقان
ആശയ സംഗ്രഹം : കിടങ്ങുകാരുടെ ചരിത്രം സ്വഹീഹ് മുസ്ലിമിലും വന്നിട്ടുണ്ട്.ഈസാ അലൈഹിസ്സലാമിന്റെയും മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെയും ഇടയ്ക്കു ഉണ്ടായിരുന്ന ഒരു സമൂഹമായിരുന്നു അവർ .സൂറത്തുൽ ബുറൂജിന്റെ തഫ്സീറിൽ നാം ഇക്കാര്യങ്ങൾ വിവരിച്ചിട്ടുണ്ട്.
ആശയ സംഗ്രഹം : ആഇശ റദിയള്ളാഹു അന്ഹാ റിപ്പോർട്ട് ചെയ്യുന്നു : ഞാൻ അബൂ ബക്കർ റദിയല്ലാഹു അൻഹു (മരണാസന്നൻ ആയപ്പോൾ )അദ്ദേഹത്തിന്റെ അടുത്ത് ചെന്നു.അപ്പോൾ അദ്ദേഹം ചോദിച്ചു : എത്ര തുണിയിലാണ് നിങ്ങൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ കഫൻ ചെയ്തിരുന്നത് ? ആഇശ ബീവി പറഞ്ഞു : മൂന്ന് വസ്ത്രങ്ങളിൽ , വെളുത്ത സഹൂലി വസ്ത്രം, തലക്കെട്ടോ ഖമീസോ ഉണ്ടായിരുന്നില്ല.അപ്പോൾ അബൂ ബക്കർ റദിയല്ലാഹു അൻഹു ആഇശ ബീവിയോട് ചോദിച്ചു : ഏതു ദിവസമാണ് റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ വഫാത്തായതു / മരിച്ചത് ? ആയിഷാ ബീവി : തിങ്കൾ. അബൂ ബക്കർ റദിയല്ലാഹു അൻഹു : ഇത് ഏതു ദിവസമാണ് ? ആയിഷാ ബീവി : തിങ്കൾ. അബൂ ബക്കർ റദിയല്ലാഹു അൻഹു : ഇന്ന് രാത്രിയാവുന്നതിനു മുമ്പ് ഞാൻ മരിച്ചെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ശേഷം അദ്ദേഹം രോഗാവസ്ഥയിൽ ധരിച്ചിരുന്ന തന്റെ വസ്ത്രത്തിലേക്കു നോക്കി . അല്പം മഞ്ഞ പാട് അതിൽ ഉണ്ടായിരുന്നു.അദ്ദേഹം പറഞ്ഞു : നിങ്ങൾ ഇത് കഴുകൂ,ഇതോടൊപ്പം വേറെ രണ്ടു വസ്ത്രം കൂടി ചേർത്ത് എന്നെ കഫൻ ചെയ്യണം.അപ്പോൾ ആഇശ ബീവി ഉപ്പയോട് പറഞ്ഞു : ഇത് കീറിപ്പഴകിയ വസ്ത്രമാണ്.അപ്പോൾ അബൂ ബക്കർ റദിയല്ലാഹു അൻഹു പറഞ്ഞു :പുതിയത് ധരിക്കാൻ മയ്യിത്തിനേക്കാൾ യോഗ്യത ജീവിച്ചിരിക്കുന്നവർക്കാണ്.ഇത് ചലത്തിനു ഉള്ളതാണ്.( ആഇശ ബീവി തുടരുന്നു) : ചൊവ്വാഴ്ച വൈകിട്ടാണ് അദ്ദേഹം മരിച്ചത്.നേരം പുലരുന്നതിനു മുമ്പ് മറമാടുകയും ചെയ്തു.
ആശയ സംഗ്രഹം : ഇവിടെ ഇന്നമാ ഹുവ എന്നതിലെ ഹുവ എന്ന സർവ്വനാമം കൊണ്ട് ഉദ്ദേശ്യം കഫൻ പുട ആണ് എന്നതാണ് ഏറ്റവും വ്യക്തമായ വ്യാഖ്യാനം.അപ്പോൾ ആശയം കഫൻ പുട ചലത്തിനുള്ളതാണ് എന്ന ആശയം വരും.എന്നാൽ ഇന്നമാ ഹുവ എന്നതിലെ ഹുവ എന്ന സർവ്വനാമം കൊണ്ട് ഉദ്ദേശ്യം പുതിയ വസ്ത്രം എന്നുമാകാം . അപ്പോൾ ആശയം പുതിയ വസ്ത്രം മുഹ്‍ലത്തിനു എന്നാകും.അപ്പോൾ മുഹ്‍ലത്തു എന്നത് കൊണ്ട് ഉദ്ദേശ്യം അവശേഷിക്കുന്നവർ/ജീവിച്ചിരിക്കുന്നവർ എന്ന് വരുന്നു.അതായത് പുതിയ വസ്ത്രംധരിക്കാൻ കൂടുതൽ യോഗ്യത ജീവിച്ചിരിക്കുന്നവർക്കാണ് എന്ന് ആശയം വരും.
MODULE 02
നബിമാരുടെ ശരീരം മണ്ണ് തിന്നുകയില്ല/ജീർണ്ണിക്കുകയില്ല
സുനനു അബീ ദാവൂദ്
كتاب الصلاة
باب فَضْلِ يَوْمِ الْجُمُعَةِ وَلَيْلَةِ الْجُمُعَةِ
ആശയ സംഗ്രഹം : ഔസ് ബ്നു ഔസ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : നിങ്ങളുടെ ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ഠകരമായ ദിവസം ജുമുഅ ദിവസം /വെള്ളിയാഴ്ച ദിവസമാണ്. വെള്ളിയാഴ്ചയാണ് ആദം അലൈഹി സലാം പടക്കപ്പെട്ടതു.വെള്ളിയാഴ്ചയാണ് ആദം നബിയുടെ റൂഹ് പിടിക്കപ്പെട്ടതും .ലോകാവസാനത്തിന്റെ ഒന്നാം ഊത്തും തുടർന്നുള്ള പുനർജ്ജന്മത്തിന്റെ രണ്ടാം ഊത്തും വെള്ളിയാഴ്ച തന്നെ. അതിനാൽ നിങ്ങൾ വെള്ളിയാഴ്ച എന്റെ മേൽ സ്വലാത്തു വർദ്ധിപ്പിക്കുക.നിശ്ചയം നിങ്ങളുടെ സ്വലാത്തുകൾ എന്റെ മേൽ പ്രദർശിപ്പിക്കപ്പെടും.( ഹദീസ് റിപ്പോർട്ടർ തുടരുന്നു) : സ്വഹാബാക്കൾ ചോദിച്ചു : എങ്ങിനെ ഞങ്ങളുടെ സ്വലാത്തു താങ്കൾക്കു മേൽ പ്രദർശിപ്പിക്കപ്പെടും ? താങ്കൾ ജീർണ്ണിച്ചിട്ടുണ്ടാവില്ലേ ? അപ്പോൾ നബി പറഞ്ഞു : നിശ്ചയം അല്ലാഹു നബിമാരുടെ ശരീരം ഭൂമിയ്ക്ക് / മണ്ണിനു ഹറാം /നിഷിദ്ധമാക്കിയിരിക്കുന്നു.
MODULE 03
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 050 ഖാഫ് ഒന്ന് മുതൽ നാല് വരെയുള്ള സൂക്തങ്ങളും ഇതിന്റെ വിശദീകരണത്തിൽ തഫ്സീർ ഖുർതുബിയിൽ നൽകിയിട്ടുള്ള ചില ഭാഗങ്ങളും കാണുക :
എന്നാല്‍ അവരില്‍ നിന്നു തന്നെയുള്ള ഒരു താക്കീതുകാരന്‍ അവരുടെ അടുത്ത് വന്നതിനാല്‍ അവര്‍ ആശ്ചര്യപ്പെട്ടു. എന്നിട്ട് സത്യനിഷേധികള്‍ പറഞ്ഞു: ഇത് അത്ഭുതകരമായ കാര്യമാകുന്നു.
അവരില്‍ നിന്ന് ഭൂമി ചുരുക്കികൊണ്ടിരിക്കുന്നത് നാം അറിഞ്ഞിട്ടുണ്ട്; തീര്‍ച്ച നമ്മുടെ അടുക്കല്‍ (വിവരങ്ങള്‍) സൂക്ഷ്മമായി രേഖപ്പെടുത്തിയ ഒരു ഗ്രന്ഥവുമുണ്ട്.
''അവരില്‍ നിന്ന് ഭൂമി ചുരുക്കികൊണ്ടിരിക്കുന്നത് നാം അറിഞ്ഞിട്ടുണ്ട്'' എന്ന് പറഞ്ഞതിന്റെ വിവക്ഷ ' അവരുടെ ശരീരങ്ങളിൽ നിന്ന് മണ്ണ് /ഭൂമി തിന്നുന്നത് എന്നാണു.അതായത് ആ മണ്ണ് തിന്ന ശരീരത്തെ പഴയ സ്ഥിതിയിലേക്ക് മടക്കുന്നതിനു അല്ലാഹുവിനു ഒരു പ്രയാസവുമില്ല . സൂറ താഹാ 51 & 52 വചനങ്ങൾ കാണുക :
قَالَ فَمَا بَالُ الْقُرُونِ الأُولَى
അവന്‍ (ഫറോവ) പറഞ്ഞു: അപ്പോള്‍ മുന്‍ തലമുറകളുടെ അവസ്ഥയെന്താണ് ?
അദ്ദേഹം (മൂസാ ) പറഞ്ഞു: അവരെ സംബന്ധിച്ചുള്ള അറിവ് എന്‍റെ രക്ഷിതാവിങ്കല്‍ ഒരു രേഖയിലുണ്ട്. എന്‍റെ രക്ഷിതാവ് പിഴച്ച് പോകുകയില്ല. അവന്‍ മറന്നുപോകുകയുമില്ല. സ്വഹീഹായ ഹദീസിൽ ഇങ്ങിനെ കാണാം :
ആദം സന്തതിയെ എല്ലാം മണ്ണ് തിന്നും; അവന്റെ അജബ് ദനബു എന്ന ഭാഗം ഒഴികെ.അതിൽ നിന്നാണ് അവൻ പടക്കപ്പെട്ടതു.അതിൽ നിന്ന് തന്നെ അവൻ പുനഃ സൃഷ്ടിക്കപ്പെടുകയും ചെയ്യും .നബിമാരുടെയും ഔലിയാക്കളുടെയും ശുഹദാക്കളുടെയും ശരീരം മണ്ണ് തിന്നുകയില്ല എന്ന കാര്യം സ്ഥിരപ്പെട്ടതാണ് . ഇത് നാം ( ഇമാം ഖുർതുബി ) ഈ തഫ്സീറിലും
ആശയ സംഗ്രഹം : മുകളിൽ ഇമാം ഖുർതുബി പരാമർശിച്ചിരിക്കുന്നത് ഇമാം മാലിക് റഹിമഹുല്ലാഹിയുടെ മുവത്വ എന്ന കിതാബിൽ രേഖപ്പെടുത്തിയിട്ടുള്ള ഒരു ഹദീസ്/അസർ ആണ്.
അബ്ദു റഹ്‌മാൻ ബ്നു അബീ സഅസഅ കേട്ടതായി റിപ്പോർട്ട് ചെയ്യുന്നു : ബനൂ സല്ലമ ഗോത്രത്തിൽ പെട്ട രണ്ടു അൻസാരി സ്വഹാബികളായിരുന്ന അംറ് ബ്നുല് ജമൂഹ് ,അബ്ദുല്ലാഹിബ്നുൽ അംറ് എന്നിവരുടെ ഖബർ ഒരു വെള്ളപ്പൊക്കത്തിൽ വെളിവാക്കപ്പെട്ടു.അവർ രണ്ടു പേരും ഒരു ഖബറിലായിരുന്നു മറമാടപ്പെട്ടിരുന്നത്.അവർ രണ്ടു പേരും ഉഹ്ദ് യുദ്ധത്തിൽ രക്ത സാക്ഷികളായ സ്വഹാബിമാർ ആയിരുന്നു.അവരെ അവിടെ നിന്ന് മാറ്റുന്നതിനായി അവരുടെ ഖബർ കുഴിക്കപ്പെട്ടു.ഖബർ കുഴിച്ചു നോക്കിയപ്പോൾ അവർ ഇന്നലെ മരിച്ചവർ എന്നത് പോലെ ഒരു മാറ്റവും ഇല്ലാതെ കാണപ്പെട്ടു.അവരിൽ ഒരാൾക്ക് യുദ്ധത്തിൽ മുറിവ് പറ്റിയിട്ടുണ്ടായിരുന്നു.അദ്ദേഹത്തിന്റെ കൈ ആ മുറിവിൽ വച്ച അവസ്ഥയിൽ ആയിരുന്നു.അങ്ങിനെയായിരുന്നു മറമാടപ്പെട്ടിരുന്നത്
.അദ്ദേഹത്തിന്റെ കൈ അവിടെ നിന്ന് നീക്കുകയും വീണ്ടും പഴയതു പോലെ ആ മുറിവിൽ തന്നെ വയ്ക്കുകയും ചെയ്തു.ഈ ഖബർ കുഴിക്കൽ സംഭവവും ഉഹ്ദ് യുദ്ധവും തമ്മിൽ നാല്പത്തിയാറു വർഷത്തെ ഇടവേള ഉണ്ടായിരുന്നു.